ഓസ്ട്രേലിയയെ വിജയത്തിലേക്ക് നയിച്ച് ലാന്നിംഗും ഹെയ്‍ന്‍സും

ന്യൂസിലാണ്ടിനെതിരെ ആദ്യ ടി20 മത്സരത്തില്‍ വിജയം ഉറപ്പാക്കി ഓസ്ട്രേലിയ. തുടക്കം തകര്‍ച്ചയോടെയായിരിന്നുവെങ്കിലും പൊരുതിക്കയറിയാണ് ഓസ്ട്രേലിയ ഈ വിജയം പിടിച്ചെടുത്തത്. 163 റണ്‍സ് വിജയ ലക്ഷ്യം തേടിയിറങ്ങിയ ഓസ്ട്രേലിയ ഒരു ഘട്ടത്തില്‍ 45/4 എന്ന രീതിയില്‍ പതറുകയായിരുന്നുവെങ്കിലും അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടില്‍ ഒത്തുകൂടിയ മെഗ് ലാന്നിംഗ്-റേച്ചല്‍ ഹെയ്‍ന്‍സ് കൂട്ടുകെട്ട് മത്സരം ന്യൂസിലാണ്ടില്‍ നിന്ന് തട്ടിയെടുക്കുകയായിരുന്നു. 17.4 ഓവറിലാണ് 6 വിക്കറ്റ് ജയം ഓസ്ട്രേലിയ സ്വന്തമാക്കിയത്.

ഇരു താരങ്ങളും അര്‍ദ്ധ ശതകം നേടി 119 റണ്‍സ് അപരാജിത കൂട്ടുകെട്ടാണ് മത്സരത്തില്‍ നേടിയത്. മെഗ് ലാന്നിംഗ് 56 റണ്‍സും റേച്ചല്‍ ഹെയ്‍ന്‍സ് 69 റണ്‍സുമാണ് നേടിയത്. ന്യൂസിലാണ്ടിനായി ലെയ്ഗ് കാസ്പെറെക്, സോഫി ഡിവൈന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാണ്ട് 34 പന്തില്‍ 56 റണ്‍സ് നേടിയ കേറ്റി മാര്‍ട്ടിന്‍, സോഫി ഡിവൈന്‍(43) എന്നിവരുടെ പ്രകടനത്തിന്റെ ബലത്തില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സാണ് നേടിയത്. ഓസ്ട്രേലിയയ്ക്കായി ആഷ്ലേ ഗാര്‍ഡ്നര്‍ രണ്ടും മെഗാന്‍ ഷട്ട്, എല്‍സെ പെറി, ജോര്‍ജ്ജിയ വേര്‍ഹാം എന്നിവര്‍ ഓരോ വിക്കറ്റും നേടി.

Exit mobile version