എംബപ്പേ ലോകം കണ്ട മികച്ച താരമായി മാറുമെന്ന് നെയ്മർ

പി.എസ്.ജി യുവതാരം എംബപ്പേ ഭാവിയിൽ ഫുട്ബോൾ ലോകം കണ്ട എക്കാലത്തെയും മികച്ച താരമായി മാറുമെന്ന് നെയ്മർ. താനും എംബപ്പേയും തമ്മിലുള്ള ബന്ധം ഗ്രൗണ്ടിലും പുറത്തും മികച്ചതാണെന്നും നെയ്മർ കൂട്ടിച്ചേർത്തു. ബാഴ്‌സലോണയിൽ മെസ്സിയും താനും തമ്മിലുണ്ടായിരുന്ന അതെ ബന്ധമാണ് ഇപ്പോൾ താനും എംബപ്പേയും തമ്മിലുള്ളതെന്നും നെയ്മർ വ്യക്തമാക്കി.

“തങ്ങൾ പരസ്പരം സഹോദരങ്ങളെ പോലെയാണ് പെരുമാറുന്നതെന്നും പരസ്പരം അസൂയ വെച്ച് പുലർത്തുന്നുമില്ല. ഞാൻ ഇപ്പോഴും ഗോൾഡൻ ബോയ് എന്നാണ് എംബപ്പേയെ വിളിക്കുന്നത്. ഒരു നാൾ ലോകം കണ്ട മികച്ച ഫുട്ബോൾ താരമായി എംബപ്പേ മാറും. തനിക്ക് പറ്റുന്ന രീതിയിൽ താൻ എപ്പോഴും എംബപ്പേയെ സഹായിക്കാറുണ്ട്” നെയ്മാർ പറഞ്ഞു.

മൊണാകോയിൽ നിന്ന് 2017ൽ പി.എസ്.ജിയിലെത്തിയ എംബപ്പേ ഈ കാലയളവിൽ രണ്ടു ലീഗ് 1 കിരീടങ്ങൾ നേരത്തെ നേടിയിരുന്നു.ഇതിനു പുറമെ ഫ്രാൻസിന്റെ കൂടെ റഷ്യയിൽ നടന്ന ലോകകപ്പ് കിരീടവും താരം നേടിയിരുന്നു.  ഈ സീസണിൽ 24 ഗോളുകളും 6 അസിസ്റ്റുകളുമായി മികച്ച ഫോമിലാണ് എംബപ്പേ. കഴിഞ്ഞ ദിവസം പി.എസ്.ജിക്ക് വേണ്ടി 50 ഗോൾ എന്ന നേട്ടം എംബപ്പേ തികച്ചിരുന്നു.

ഹസാർഡ് ഈ വർഷം ഞാൻ നേരിട്ട ഏറ്റവും മികച്ച കളിക്കാരൻ – എംബാപ്പേ

ചെൽസിയുടെ ബെൽജിയം സൂപ്പർ താരം ഈഡൻ ഹസാർഡാണ് താൻ ഈ വർഷം നേരിട്ട മികച്ച താരമെന്ന് ഫ്രാൻസിന്റെ ടീനേജ് സെൻസേഷൻ കിലിയൻ എംബാപ്പേ.

റഷ്യയിൽ നടന്ന ലോകകപ്പിൽ സെമി ഫൈനലിലാണ് ഇരുവരും നേർക്ക് നേർ വന്നത്. മത്സരത്തിൽ ഹസാർഡ് മികച്ച പ്രകടനം നടത്തിയെങ്കിലും ഫ്രാൻസ് 1-0 ത്തിന് ജയിച്ചിരുന്നു. ഹസാർഡിന്റെ പ്രകടനത്തിൽ തൃപ്തി രേഖപ്പെടുത്തിയ എംബാപ്പേ ഹസാർഡിന്റെ ഈഗോ ഇല്ലാഴ്മയെയും പുകഴ്ത്തി. സെമി ഫൈനലിൽ മികച്ച പ്രകടനം നടത്തിയതിന് പുറമെ സഹ താരങ്ങൾക്ക് പാസ്സ് നൽകുന്നതിൽ ഹസാർഡ് മടി കാണിച്ചിരുന്നില്ല എന്നും താരം ഓർത്തെടുത്തു. മൈതാനത്തിൽ ഹസാർഡിന്റെ കണ്ണെത്താത്ത സ്ഥലം ഇല്ല എന്നും താരം ഹസാർഡിന്റെ പ്ലെ മേകിങ് കഴിവിനെ പുകഴ്ത്തി പറഞ്ഞു.

Exit mobile version