കരഞ്ഞിട്ടു കാര്യമില്ല, ‘മങ്കാദ്’ നിയമം ആണ്, ദീപ്തി ചെയ്തത് ശരിയായ കാര്യം

ഇന്ന് ജുലാൻ ഗോസ്വാമിയുടെ അവസാന മത്സരം എന്ന നിലയിൽ അറിയപ്പെടേണ്ടിയിരുന്ന ചർച്ച ചെയ്യേണ്ടിയിരുന്നു ഇംഗ്ലണ്ടും ഇന്ത്യയുമായുള്ള അവസാന ഏകദിനം പക്ഷെ മറ്റൊരു ചർച്ചയിലേക്ക് മാറിയിരിക്കുകയാണ്. മങ്കാദ് ചർച്ചയിലേക്ക്. ഇന്ന് അവസാന ഘട്ടത്തിൽ ഇന്ത്യയുടെ വിജയം ഉറപ്പിച്ചത് മങ്കാദിംഗ് രീതിയിൽ ദീപ്തി ശർമ്മ ഡീനിനെ പുറത്താക്കി കൊണ്ടായിരുന്നു.

ആർക്കും എപ്പോഴും ഉപയോഗിക്കാവുന്ന ‘മങ്കാദ്’ കളിയുടെ എതിക്സിന് ചേർന്നതല്ല എന്ന മുറവിളിയാണ് ഇംഗ്ലണ്ടിൽ നിന്ന് വീണ്ടും ഉയരുന്നത്. പക്ഷെ ഇന്ന് ദീപ്തി ശർമ്മ ചെയ്തത് തീർത്തും ശരി ആയിരുന്നു. ക്രിക്കറ്റിൽ എഴുതപ്പെട്ട ഒരു നിയമം വിജയിക്കാൻ വേണ്ടി ഉപയോഗിക്കുന്നത് എങ്ങനെയാണ് തെറ്റാവുക. മങ്കാദിംഗ് ഇത്ര നിർണായകമായ ഒരു ഘട്ടത്തിൽ ഉപയോഗിക്കാൻ കാണിച്ച കൂർമ്മബുദ്ധിയെ അഭിനന്ദിക്കുകയാണ് ചെയ്യേണ്ടത്.

അവസാന വിക്കറ്റിൽ ഫ്രേയ ഡേവിസിനെ കൂട്ടുപിടിച്ച് ചാര്‍ലട്ട് ഡീൻ ഇംഗ്ലണ്ടിനെ വിജയത്തിലേക്ക് നയിക്കുമെന്ന് തോന്നിപ്പിച്ച സമയത്തായിരുന്നു പന്ത് എറിയും മുമ്പ് കളം വിട്ട നോൺ സ്ട്രൈക്കിങ് എൻഡിലെ ഡീനിനെ ദീപ്തി പുറത്താക്കിയത്. 47 റൺസ് നേടിയ ഡീൻ കരഞ്ഞു കൊണ്ടാണ് കളം വിട്ടത്.

മുമ്പ് അശ്വിൻ ബട്ലറെ പുറത്താക്കിയപ്പോൾ ഉണ്ടായത് പോലെ വിവാദ ചർച്ചകൾ തുടരും. ഇന്ത്യയോട് പരമ്പര 3-0ന് തോറ്റതിന്റെ ക്ഷീണം ഇംഗ്ലണ്ടിന് ഇങ്ങനെ തീർക്കാം. പക്ഷെ മങ്കാദിംഗ് ക്രിക്കറ്റിൽ സ്വാഭാവികതയാകാൻ ദീപ്തിയുടെ ഇന്നത്തെ ഡിസിഷൻ മേകിങ് കൊണ്ട് സാധ്യമാകും.

ബൗളര്‍മാര്‍ ക്രീസിന് പുറത്ത് ഒരിഞ്ച് പോയാലും പിഴ, നോണ്‍ സ്ട്രൈക്കേഴ്സിനും ഇത് ബാധകമാക്കണം – വെങ്കിടേഷ് പ്രസാദ്

ഐപിഎലില്‍ വീണ്ടും ചര്‍ച്ചയായി മങ്കാഡിംഗ്. ഇന്നലെ രാജസ്ഥാന്‍ ചെന്നൈ മത്സരത്തിനിടയ്ക്ക് നോണ്‍ സ്ട്രൈക്കേഴ്സ് എന്‍ഡില്‍ ക്രീസ് വിട്ട് വളരെ മുന്നിലെത്തിയ ചെന്നൈയുടെ ഡ്വെയിന്‍ ബ്രാവോയുടെ ചിത്രം ഒരു റീപ്ലേയ്ക്ക് ഇടെ സ്ക്രീനില്‍ തെളിഞ്ഞതോടെയാണ് മങ്കാഡിംഗ് നടപ്പിലാക്കേണ്ട ഒന്നാണെന്നാണ് പൊതുവേ കമന്റേറ്റര്‍മാരും മുന്‍ ക്രിക്കറ്റര്‍മാരുടെയും അഭിപ്രായം.

ബൗളര്‍ ഒരിഞ്ച് പുറത്ത് പോയാല്‍ നോബോള്‍ വിളിക്കുമ്പോള്‍ എങ്ങനെ നോണ്‍ സ്ട്രൈക്കേഴ്സിന് ഇത്രയും വലിയ ആനുകൂല്യം നല്‍കുന്നുവെന്നാണ് മുന്‍ ഇന്ത്യന്‍ പേസര്‍ വെങ്കിടേഷ് പ്രസാദ് ചോദിക്കുന്നത്. ക്രിക്കറ്റിന്റെ സ്പിരിറ്റിന്റെ പേരില്‍ മങ്കാഡിംഗ് ചെയ്യാന്‍ പാടില്ലെന്നുള്ളത് വെറും തമാശയായി മാത്രമേ കാണാനാകുവെന്ന് വെങ്കിടേഷ് പ്രസാദ് പറഞ്ഞു.

തന്റെ ട്വിറ്ററിലൂടെയാണ് അഭിപ്രായം താരം പങ്കുവെച്ചത്.

ബൗളര്‍മാര്‍ മങ്കാഡിംഗ് ചെയ്യാന്‍ മടി വിചാരിക്കരുത് – ഹര്‍ഷ ബോഗ്ലേ

ക്രിക്കറ്റില്‍ മങ്കാഡിംഗ് നിര്‍ബന്ധമാക്കേണ്ടതുണ്ടെന്നും ബാറ്റ്സ്മാന്മാര്‍ അനാവശ്യമായ ആനുകൂല്യം ക്രീസില്‍ നിന്ന് നേരത്തെ ഇറങ്ങി സ്വന്തമാക്കുന്നുണ്ടെന്നും പറഞ്ഞ് ക്രിക്കറ്റ് കമന്റേറ്റര്‍ ഹര്‍ഷ ബോഗ്ലേ. ഇന്നലെ ചെന്നൈയും രാജസ്ഥാനും തമ്മിലുള്ള മത്സരത്തിനിടെ ഡ്വെയിന്‍ ബ്രാവോ ബൗളര്‍ പന്തെറിയുന്നതിന് മുമ്പ് തന്നെ ക്രീസ് വിട്ട് ഏറെ മുന്നിലെത്തിയത് കണ്ടപ്പോളാണ് ബോഗ്ലേ തന്റെ അഭിപ്രായം പങ്കുവെച്ചത്.

മത്സരത്തിലെ അവസാന ഓവറുകളില്‍ മുസ്തഫിസുര്‍ ഒരു നോബോള്‍ എറിഞ്ഞപ്പോള്‍ കാണിച്ച റീപ്ലേയില്‍ ആണ് ഡ്വെയിന്‍ ബ്രാവോ ഏകദേശം ഒരു യാര്‍ഡ് ക്രീസില്‍ നിന്നും വിട്ട് നില്‍ക്കുന്നത് കണ്ടത്. മങ്കാഡിംഗ് സ്പിരിറ്റ് ഓഫ് ദി ഗെയിമിന് പുറത്തുള്ള കാര്യമാണെന്ന് പറയുന്നത് അസംബന്ധമാണെന്നും ബാറ്റ്സ്മാന്മാര്‍ നേടുന്ന അനാവശ്യ ആനുകൂല്യം ഇല്ലാതാക്കുവാന്‍ ബൗളര്‍മാര്‍ മങ്കാഡിംഗ് ചെയ്യണമെന്നും ഹര്‍ഷ പറഞ്ഞു.

Exit mobile version