കല്‍റ കസറി, ഇന്ത്യയ്ക്ക് നാലാം കിരീടം

U-19 ലോകകപ്പിലെ നാലാം കിരീടം എന്ന ലക്ഷ്യവുമായാണ് ഇന്ത്യയും ഓസ്ട്രേലിയയും ഇന്ന് ഫൈനലിനു ഇറങ്ങിയത്. ഇരു ടീമുകളും മുമ്പ് മൂന്ന് തവണ വീതമാണ് കിരീടം ചൂടിയിട്ടുള്ളത്. എന്നാല്‍ ഓസ്ട്രേലിയയ്ക്കെതിരെ 8 വിക്കറ്റ് ജയം സ്വന്തമാക്കിയാണ് ഇന്ത്യ ഇന്ന് തങ്ങളുടെ നാലാം കിരീട നേട്ടം സ്വന്തമാക്കിയത്. 101 പന്തില്‍ നിന്ന് ഫൈനലില്‍ തന്റെ ശതകം പൂര്‍ത്തിയാക്കി മന്‍ജോത് കല്‍റയാണ് ഇന്ത്യടെ അനായാസം ലക്ഷ്യത്തിലെത്തിച്ചത്.

ബൗളര്‍മാര്‍ ഓസ്ട്രേലിയയെ 216 റണ്‍സിനു എറിഞ്ഞിട്ട ശേഷം മന്‍ജോത് കല്‍റയുടെ തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനമാണ് ഇന്ത്യയെ ചരിത്ര നേട്ടത്തിലേക്ക് നയിച്ചത്. 101 റണ്‍സുമായി കല്‍റ പുറത്താകാതെ നിന്നു. മൂന്നാം വിക്കറ്റില്‍ കൂട്ടായി എത്തിയ ഹാര്‍വിക് ദേശായി 47 റണ്‍സുമായി ക്രീസില്‍ നിലയുറപ്പിച്ചപ്പോള്‍ ഇന്ത്യ 38.5 ഓവറില്‍ വിജയം കുറിച്ചു. 89 റണ്‍സാണ് മൂന്നാം വിക്കറ്റില്‍ സഖ്യം നേടിയത്. ശുഭ്മന്‍ ഗില്‍(31), പൃഥ്വി ഷാ(29) എന്നിവരാണ് പുറത്തായ ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്‍.

2000, 2008, 2012 വര്‍ഷങ്ങളിലാണ് ഇന്ത്യ ചാമ്പ്യന്മാരായിട്ടുള്ളത്. കഴിഞ്ഞ ലോകകപ്പില്‍(2016) വെസ്റ്റിന്‍ഡീസുമായി ഇന്ത്യ ഫൈനലില്‍ പരാജയപ്പെടുകയായിരുന്നു. ഓസ്ട്രേലിയയാകട്ടെ 1988, 2002, 2010 വര്‍ഷങ്ങളിലാണ് ചാമ്പ്യന്മാരായത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

328 റണ്‍സ് നേടി ഇന്ത്യ, പൃഥ്വി ഷായ്ക്കും മന്‍ജോത് കല്‍റയ്ക്കും ശതകം നഷ്ടം

ഓസ്ട്രേലിയയ്ക്കെതിരെ തങ്ങളുടെ U-19 ലോകകപ്പ് മത്സരത്തില്‍ ഇന്ത്യയ്ക്ക് മികച്ച സ്കോര്‍. ടോസ് നേടി ആദ്യം ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ 50 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 328 റണ്‍സ് നേടുകയായിരുന്നു. ഓപ്പണിംഗ് വിക്കറ്റ് കൂട്ടുകെട്ടില്‍ പൃഥ്വി ഷാ-മന്‍ജോത് കല്‍റ കൂട്ടുകെട്ട് 180 റണ്‍സുമായി ഇന്ത്യയ്ക്ക് മികച്ച തുടക്കമാണ് നല്‍കിയത്. 94 റണ്‍സില്‍ പൃഥ്വി വില്‍ സത്തര്‍ലാണ്ടിനു വിക്കറ്റ് നല്‍കി മടങ്ങിയപ്പോള്‍ ഏറെ വൈകാതെ മന്‍ജോത് കല്‍റയും മടങ്ങി. സ്കോര്‍ 25ല്‍ നില്‍ക്കെ പുറത്തായെങ്കിലും പന്ത് നോബാള്‍ ആയതാണ് പൃഥ്വിയ്ക്കും ഇന്ത്യയ്ക്കും തുണയായത്.

ശുഭമന്‍ ഗില്‍ 63 റണ്‍സ് നേടി ഇന്ത്യന്‍ ഇന്നിംഗ്സിനു അവസാന ഓവറുകളില്‍ വേണ്ടത്ര വേഗത നല്‍കി. 54 പന്തില്‍ നിന്ന് 63 റണ്‍സ് നേടിയ ഗില്‍ ജാക്ക് എഡ്വേര്‍ഡ്സിനു റിട്ടേണ്‍ ക്യാച്ച് നല്‍കി മടങ്ങുകയായിരുന്നു.

നിലയുറപ്പിച്ച് ബാറ്റ്സ്മാന്മെരെല്ലാം പുറത്തായെങ്കിലും അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച് അഭിഷേക് ശര്‍മ്മ ഇന്ത്യന്‍ സ്കോര്‍ 300നടുത്ത് എത്തിച്ചു. 8 പന്തില്‍ നിന്ന് 23 റണ്‍സാണ് അഭിഷേക് ശര്‍മ്മ നേടിയത്. അഭിഷേക് ശര്‍മ്മയുടെ വിക്കറ്റും ജാക്ക് എഡ്വേര്‍ഡ്സിനായിരുന്നു. ഇന്ത്യന്‍ വാലറ്റവും കുറഞ്ഞ പന്തില്‍ കൂടുതല്‍ റണ്‍സ് നേടി ടീമിനു നിര്‍ണ്ണായകമായ സംഭാവനകള്‍ നല്‍കി. ഇത് ടീം സ്കോര്‍ 300 കടക്കാന്‍ സഹായിക്കുകയും ചെയ്തു.

തന്റെ 9 ഓവറില്‍ 65 റണ്‍സ് നല്‍കി 4 വിക്കറ്റ് വീഴ്ത്തിയ ജാക്ക് എഡ്വേര്‍ഡ്സ് ആണ് ഓസ്ട്രേലിയന്‍ ബൗളര്‍മാരില്‍ മുന്‍ നിരയില്‍ നിന്നത്. ഓസ്റ്റിന്‍ വോ, വില്‍ സത്തര്‍ലാണ്ട്, പരം ഉപ്പല്‍ എന്നിവരാണ് ഓസ്ട്രേലിയയുടെ മറ്റു വിക്കറ്റ് വേട്ടക്കാര്‍.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഷായ്ക്ക് ശതകം നഷ്ടം, ഇന്ത്യയ്ക്ക് മികച്ച തുടക്കം

ഓസ്ട്രേലിയയ്ക്കെതിരെ തങ്ങളുടെ U-19 ലോകകപ്പ് മത്സരങ്ങളുടെ തുടക്കം കുറിച്ച ഇന്ത്യയ്ക്ക് മികച്ച തുടക്കം. ഓപ്പണിംഗ് വിക്കറ്റ് കൂട്ടുകെട്ട് നേടിയ 180 റണ്‍സ് ആദ്യം ബാറ്റ് ചെയ്യുന്ന ഇന്ത്യയെ കൂറ്റന്‍ സ്കോറിലേക്ക് നയിക്കുകയാണ്. 31 ഓവറുകള്‍ പിന്നിടുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സാണ് ഇന്ത്യ നേടിയത്. 94 റണ്‍സ് നേടിയ ക്യാപ്റ്റന്‍ പൃഥ്വി ഷായെ ഇന്ത്യയ്ക്ക് നഷ്ടമായെങ്കിലും 78 റണ്‍സുമായി മന്‍ജോത് കല്‍റ മികച്ച ഫോമില്‍‍ ബാറ്റിംഗ് തുടരുന്നു. 3 റണ്‍സ് നേടിയ ശുഭ്മന്‍ ഗില്‍ ആണ് ക്രീസില്‍ മനോജിനു കൂട്ടായി ഉള്ളത്.

വില്‍ സത്തര്‍ലാണ്ടിനാണ് മത്സരത്തില്‍ ഇതുവരെ വീണ ഏക വിക്കറ്റ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version