മാക്സ്വെല്ലിനെയും മിച്ചൽ മാര്‍ഷിനെയും ദി ഹണ്ട്രെഡിൽ നിന്ന് പിന്‍വലിച്ച് ക്രിക്കറ്റ് ഓസ്ട്രേലിയ

ഓസ്ട്രേലിയന്‍ ഓള്‍റൗണ്ടര്‍മാരായ ഗ്ലെന്‍ മാക്സ്വെല്ലിനോടും മിച്ചൽ മാര്‍ഷിനോടും ഇംഗ്ലണ്ടിലെ ദി ഹണ്ട്രെഡിൽ നിന്ന് പിന്മാറുവാന്‍ ആവശ്യപ്പെട്ട് ക്രിക്കറ്റ് ഓസ്ട്രേലിയ. ട്രെവര്‍ ബെയിലിസിന് കീഴിൽ ലണ്ടന്‍ സ്പിരിറ്റിലായിരുന്നു ഇരുവരും കളിക്കാനിരുന്നത്. US$160,000 ന്റെ കരാറിലാണ് ഇരു താരങ്ങളെയും ഫ്രാഞ്ചൈസി സ്വന്തമാക്കിയത്.

ഇന്ത്യയിലെ ഏകദിന ലോകകപ്പും 2024 ടി20 ലോകകപ്പും വരാനിരിക്കുന്ന സാഹചര്യത്തിൽ വര്‍ക്ക്ലോഡ് മാനേജ്മെന്റിന്റെ ഭാഗമായുള്ള തീരുമാനം ആണ് ഇതെന്നാണ് ലഭിയ്ക്കുന്ന വിവരം. ഇരു താരങ്ങളും ബോര്‍ഡിന്റെ ഈ തീരുമാനത്തോട് സഹകരിക്കുകയാണെന്നും അവരോട് ചര്‍ച്ച ചെയ്ത ശേഷമാണ് ഇതിലേക്ക് എത്തിയതെന്നും ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡ് വക്താവ് വ്യക്തമാക്കി.

ഷെയിന്‍ വോൺ കോവിഡ് പോസിറ്റീവ്

ലണ്ടന്‍ സ്പിരിറ്റ്സ് മുഖ്യ കോച്ച് ഷെയിന്‍ വോൺ കോവിഡ് പോസിറ്റീവ്. വോണിനെയും പേര് വെളിപ്പെടുത്താത്ത ഒരു വ്യക്തിയെയും ടീം ഐസോലേഷനിലേക്ക് മാറ്റിയിട്ടുണ്ടെന്നാണ് അറിയുന്നത്. വോണിന്റെ ആന്റിജന്‍ ടെസ്റ്റ് പോസിറ്റീവായി. അദ്ദേഹത്തിന്റെ ആര്‍ടി-പിസിആര്‍ ടെസ്റ്റിന്റെ ഫലത്തിനായാണ് ഇനി കാത്തിരിപ്പ്.

നേരത്തെ ട്രെന്റ് റോക്കറ്റ്സിന്റെ മുഖ്യ കോച്ച് ആന്‍ഡി ഫ്ലവര്‍ കോവിഡ് ബാധിതനായിരുന്നു. ഇപ്പോള്‍ ടീമിന്റെ കോച്ചിന്റെ ചുമതല വഹിക്കുന്നത് പോള്‍ ഫ്രാങ്ക്സ് ആണ്.

Exit mobile version