പഴയകാലം ഓർമ്മിപ്പിച്ച് യൂസുഫും ഇർഫാനും, ഇന്ത്യ മഹാരാജാസിന്റെ അത്യുജ്ജ്വല വിജയം

ലെജൻഡ്സ് ക്രിക്കറ്റ് ലീഗിൽ ഇന്ത്യൻ മഹാരാജാസിന് വിജയ തുടക്കം. ഇന്ന് വേൾഡ് ജയന്റ്സിനെ നേരിട്ട ഇന്ത്യൻ മഹാരാജ്സ് ആറ് വിക്കറ്റിന്റെ വിജയമാണ് നേടിയത്. പത്താൻ സഹോദരങ്ങൾ ആണ് ഇന്നത്തെ കിടിലൻ ചേഴ്സിൽ താരങ്ങളായത്. 2009ൽ ശ്രീലങ്കയ്ക്ക് എതിരെ യൂസുഫും ഇർഫാനും ചേർന്ന് ഇന്ത്യയെ ജയിപ്പിച്ച മത്സരമാണ് ഇന്നത്തെ മത്സരം ഓർമ്മിപ്പിച്ചത്.

ഇന്ന് ആദ്യം ബാറ്റു ചെയ്ത വേൾഡ് ലെജൻഡ്സ് 20 ഓവറിൽ 170/8 റൺസ് എടുത്തിരുന്നു. 31 പന്തിൽ 52 റൺസ് എടുത്ത കെവിൻ ഒബ്രെയിനും 29 പന്തിൽ 42 റൺസ് എടുത്ത രാംദിനും ആണ് വേൾഡ് ജയന്റ്സിന് വലിയ സ്കോർ നൽകിയത്. ഇന്ത്യൻ മഹാരാജസിനായി പങ്കജ് സിങ് 5 വിക്കറ്റ് എടുത്തു. 3 ഓവറിൽ 46 റൺസ് വഴങ്ങിയ ശ്രീശാന്ത് നിരാശപ്പെടുത്തു.

171 റൺസ് ചെയ്ത ഇന്ത്യക്ക് ആദ്യം വിക്കറ്റുകൾ നഷ്ടമായെങ്കിലും 39 പന്തിൽ 54 റബ്ബ്സ് എടുത്ത ശ്രീവാസ്തവ ഇന്ത്യയെ കളിയിലേക്ക് തിരികെ കൊണ്ടു വന്നു. 35 പന്തിൽ 50 റൺസ് എടുത്ത് യൂസുഫ് പഠാൻ ഇന്ത്യയെ വിജയ ലക്ഷ്യത്തിന് അടുത്ത് എത്തിച്ചു. തന്മയ് ഔട്ട് ആയതോടെ ക്രീസിൽ യൂസുഫും ഇർഫാനും ആയി. ഇർഫ്സൻ ഒമ്പത് പന്തിൽ മൂന്ന് സിക്സറും ആയി 20 റൺസ് എടുത്തതോടെ ഇന്ത്യൻ മഹാരാജാസിന്റെ വിജയം പൂർത്തിയായി.

ഹർഭജൻ സിങ്ങ് മണിപ്പാൽ ടൈഗേഴ്സിനെയും ഇർഫാൻ പത്താൻ ഭിൽവാര കിംഗിനെയും നയിക്കും

വരാനിരിക്കുന്ന ലെജൻഡ്‌സ് ലീഗ് ക്രിക്കറ്റിൽ മുൻ ഇന്ത്യൻ താരങ്ങളായ ഹർഭജൻ സിങ്ങും ഇർഫാൻ പത്താനും ക്യാപ്റ്റന്മാർ ആയിരിക്കും. ഹർഭജൻ മണിപ്പാൽ ടൈഗേഴ്‌സിനെയും ഇർഫാൻ ഭിൽവാര കിംഗിനെയും നയിക്കും. സെപ്റ്റംബർ 16ന് കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ വെച്ച് ലീഗ് ആരംഭിക്കും.

വരാനിരിക്കുന്ന ലെജൻഡ് ലീഗിൽ നാല് ടീമുകൾ ഉണ്ടാകും. ടൂർണമെന്റിൽ ആകെ 16 മത്സരങ്ങളാണ് ഉണ്ടാവുക. ഇത് ആദ്യമായി ഇന്ത്യയിൽ ആറ് നഗരങ്ങൾ ഈ ടൂർണമെന്റിന് ആതിഥേയത്വം വഹിക്കും.

28 ടി20 ഇന്റർനാഷണലുകളിലും 236 ഏകദിനങ്ങളിലും ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുള്ള താരമാണ് ഓഫ് സ്പിന്നർ ഹർഭജൻ സിങ്. 103 മത്സരങ്ങളിൽ നിന്ന് 417 ടെസ്റ്റ് വിക്കറ്റുകൾ അദ്ദേഹം നേടിയിട്ടുണ്ട്. 2007-ലെ ആദ്യ ഐസിസി വേൾഡ് ടി20യുടെ ഫൈനലിൽ മാൻ ഓഫ് ദ മാച്ച് അവാർഡ് നേടിയ ഓൾറൗണ്ടറാണ് പത്താൻ.

ക്രിസ് ഗെയിൽ ലെജൻഡ്സ് ക്രിക്കറ്റ് ലീഗിന്റെ രണ്ടാം സീസണിൽ കളിക്കും

വെസ്റ്റ് ഇൻഡീസ് ഓപ്പണർ ക്രിസ് ഗെയ്ൽ ലെജൻഡ്‌സ് ലീഗ് ക്രിക്കറ്റിന്റെ വരാനിരിക്കുന്ന രണ്ടാം സീസണിൽ കളിക്കുമെന്ന് ലെജൻഡ്‌സ് ലീഗ് ക്രിക്കറ്റ് സംഘാടകർ വെള്ളിയാഴ്ച സ്ഥിരീകരിച്ചു.

ഈ ലീഗിന്റെ ഭാഗമാകാനും ഐതിഹാസിക താരങ്ങൾക്ക് ഒപ്പം കളിക്കാനും എനിക്ക് ആകും എന്നത് വളരെയധികം സന്തോഷവും ആവേശവും നൽകുന്നു. എന്ന് ഗെയിൽ പറഞ്ഞു. ഇന്ത്യൻ വേദികളിൽ ആരാധകരെ കാണാൻ കാത്തിരിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെ ആറ് നഗരങ്ങളിലായാണ് സീസൺ 2 നടക്കുന്നത്. കൊൽക്കത്ത, ലഖ്‌നൗ, ഡൽഹി, ജോധ്പൂർ, കട്ടക്ക്, രാജ്‌കോട്ട് എന്നി നഗരങ്ങൾ മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കും. 2022 സെപ്റ്റംബർ 17 മുതൽ ഒക്ടോബർ 8 വരെയാണ് ടൂർണമെന്റ് നടക്കുക.

Story Highlights: Chris Gayle will be playing in the 2nd edition of Legends League Cricket

ലെജന്‍ഡ്സ് ലീഗ് ക്രിക്കറ്റിൽ താനില്ല, വ്യക്തമാക്കി സൗരവ് ഗാംഗുലി

ലെജന്‍ഡ്സ് ലീഗ് ക്രിക്കറ്റ് രണ്ടാം സീസണിൽ സൗരവ് ഗംഗുലി കളിക്കില്ല. അദ്ദേഹം തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. നേരത്തെ സൗരവ് ഗാംഗുലിയും ഇത്തവണത്തെ ടൂര്‍ണ്ണമെന്റിൽ കളിക്കുമെന്ന തരത്തിൽ വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു.

സംഘാടകര്‍ ഗാംഗുലി പങ്കെടുക്കുമന്ന പത്രക്കുറിപ്പ് പുറത്ത് വിട്ട് അധികം വൈകാതെയാണ് ഇതിൽ വ്യക്തത വരുത്തി ഗാംഗുലി എത്തിയത്. വിരേന്ദര്‍ സേവാഗ്, ഷെയിന്‍ വാട്സൺ, ഓയിന്‍ മോര്‍ഗന്‍, മുത്തയ്യ മുരളീധരന്‍, പത്താന്‍ സഹോദരന്മാര്‍ എന്നിവര്‍ക്ക് പുറമെ മോണ്ടി പനേസര്‍, ഹര്‍ഭജന്‍ സിംഗ്, ലെന്‍ഡൽ സിമ്മൺസ്, ദിനേശ് രാംദിന്‍, മഷ്റഫെ മൊര്‍തസ എന്നിവരും ടൂര്‍ണ്ണമെന്റിൽ കളിക്കുന്നുണ്ട്.

Exit mobile version