വനിതകളുടെ 62 കിലോഗ്രാം ഫൈനലിൽ ഉത്തരകൊറിയയുടെ കിം ഒകെ-ജുവിനെ 8-7 എന്ന സ്‌കോറിന് പരാജയപ്പെടുത്തി മനീഷ സ്വർണ്ണം നേടി. അവസാന മിനുറ്റ് വരെ 2-7 എന്ന സ്‌കോറിന് പിന്നിലായിരുന്നെങ്കിലും ശ്രദ്ധേയമായ തിരിച്ചുവരവ് നടത്തി. ഏഷ്യൻ ഗുസ്തി ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് ആദ്യ സ്വർണ്ണ മെഡൽ നേടിക്കൊടുത്തുകൊണ്ട് മനീഷ ചരിത്രം കൂടെയാണ് രചിച്ചത്. വനിതാ ഗുസ്തിയിൽ നാല് വർഷത്തിനിടെ ഇന്ത്യയുടെ ആദ്യത്തെ ഏഷ്യൻ സ്വർണ്ണ നേട്ടമാണിത്.