റോളണ്ട് ഗാരോസ് 2025-ൻ്റെ ഫൈനലിലേക്ക് നിലവിലെ ചാമ്പ്യൻ കാർലോസ് അൽകാരാസ് മുന്നേറി. സെമിഫൈനൽ മത്സരത്തിൽ എതിരാളി ലോറൻസോ മുസെറ്റിക്ക് പരിക്കേറ്റ് പിന്മാറേണ്ടി വന്നതോടെയാണ് അൽകാരാസിന് ഫൈനൽ പ്രവേശനം സാധ്യമായത്. വെള്ളിയാഴ്ച ഫിലിപ്പ് ചാട്രിയർ കോർട്ടിൻ്റെ മേൽക്കൂരയ്ക്ക് കീഴിൽ നടന്ന മത്സരത്തിൽ മുസെറ്റിക്ക് തുടയിലെ പരിക്ക് കാരണം പിന്മാറുമ്പോൾ അൽകാരാസ് 4-6, 7-6(3), 6-0, 2-0 എന്ന സ്കോറിന് മുന്നിലായിരുന്നു.

മുസെറ്റി ശക്തമായ തുടക്കം ഇന്ന് കുറിച്ചു, ആദ്യ സെറ്റ് 5-4 ന് അൽകാരാസിൻ്റെ സർവീസ് ബ്രേക്ക് ചെയ്തുകൊണ്ട് മികച്ച ഒരു ക്രോസ്കോർട്ട് ഫോർഹാൻഡിലൂടെ സ്വന്തമാക്കി. എന്നാൽ നിലവിലെ ചാമ്പ്യനായ അൽകാരാസ് രണ്ടാം സെറ്റ് ടൈബ്രേക്കിലൂടെ തിരിച്ചുപിടിക്കുകയും മൂന്നാം സെറ്റിൽ പൂർണ്ണ ആധിപത്യം സ്ഥാപിക്കുകയും വെറും 22 മിനിറ്റിനുള്ളിൽ അത് സ്വന്തമാക്കുകയും ചെയ്തു.
മൂന്നാം സെറ്റിനിടെ ഇടത് തുടയിൽ ചികിത്സ തേടിയ മുസെറ്റിക്ക് നാലാം സെറ്റിൻ്റെ തുടക്കത്തിൽ പിന്മാറുക് ആയിരുന്നു. ൽ
അൽകാരാസ് ഇപ്പോൾ തൻ്റെ രണ്ടാമത്തെ ഫ്രഞ്ച് ഓപ്പൺ ഫൈനലിലേക്കും മൊത്തത്തിൽ അഞ്ചാമത്തെ ഗ്രാൻഡ് സ്ലാം ഫൈനലിലേക്കും ആണ് കടന്നിരിക്കുന്നത്. ഞായറാഴ്ച നടക്കുന്ന കിരീട പോരാട്ടത്തിൽ ലോക ഒന്നാം നമ്പർ താരമായ യാന്നിക് സിന്നറിനെയോ അല്ലെങ്കിൽ 24 തവണ ഗ്രാൻഡ് സ്ലാം ജേതാവായ നോവാക് ജോക്കോവിച്ചിനെയോ അദ്ദേഹം നേരിടും.