വനിതാ ഏഷ്യാ കപ്പ് 2025-ന്റെ സൂപ്പർ 4 ഘട്ടത്തിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് തകർപ്പൻ വിജയം. ദക്ഷിണ കൊറിയയെ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് ഇന്ത്യൻ വനിതാ ടീം പരാജയപ്പെടുത്തിയത്.
മത്സരം തുടങ്ങി രണ്ടാം മിനിറ്റിൽ തന്നെ വൈഷ്ണവി ഫാൽക്കെയിലൂടെ ഇന്ത്യ മുന്നിലെത്തി. പിന്നീട് മുപ്പത്തിമൂന്നാം മിനിറ്റിൽ സംഗീത കുമാരിയും നാൽപ്പതാം മിനിറ്റിൽ ലാൽറെംസിയാമിയും ഇന്ത്യക്കായി സ്കോർ ചെയ്തു. അവസാന നിമിഷം 59-ാം മിനിറ്റിൽ ഋതുജ പിസാൽ നേടിയ ഗോളോടെ ഇന്ത്യൻ വിജയം പൂർണ്ണമായി. ഇതിൽ ഫാൽക്കെയും പിസാലും പെനാൽറ്റി കോർണറുകളിലൂടെയാണ് ഗോളുകൾ നേടിയത്.

കൊറിയക്ക് വേണ്ടി കിം യൂജിൻ (33′, 53′) രണ്ട് ഗോളുകൾ നേടി. എന്നാൽ ഇന്ത്യൻ ടീമിന്റെ ശക്തമായ മുന്നേറ്റത്തെ മറികടക്കാൻ കൊറിയക്ക് കഴിഞ്ഞില്ല.
ഈ വിജയത്തോടെ ടൂർണമെന്റിലെ സാധ്യതകൾ ഇന്ത്യ ഊട്ടിയുറപ്പിച്ചു. അടുത്ത മത്സരം സെപ്റ്റംബർ 11-ന് വൈകുന്നേരം 4:30-ന് ആതിഥേയരായ ചൈനക്കെതിരെയാണ്.