മെഴ്‌സിഡസും ഹാമിൾട്ടനും തിരിച്ചടി ആയി മെഴ്‌സിഡസിന്റെ സ്റ്റീറിങ്ങിലെ പരീക്ഷണം എഫ് 1 നിരോധിച്ചു

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

ഈ വർഷത്തെ ഫോർമുല 1 തുടങ്ങാൻ ഇരിക്കെ ടീമായ മെഴ്‌സിഡസിനും നിലവിലെ ജേതാവ് ലൂയിസ് ഹാമിൾട്ടനും തുടക്കത്തിലെ തിരിച്ചടി. ഇന്നലെയാണ് കാറ്റലോണിയയിലെ പ്രീ സീസൺ പരിശീലനത്തിന് ഇടയിൽ കാറോട്ട ആരാധകരെ അത്ഭുതപ്പെടുത്തിയ പുതിയ ഡി. എ. എസ് സ്റ്റീറിങ്ങിലെ പരീക്ഷണം ലോക ശ്രദ്ധ നേടിയത്. ഡ്രൈവർ ഹാമിൾട്ടനു തന്റെ സ്റ്റീറിങ്ങ് വീൽ തനിക്ക് നേരെ അടുപ്പിക്കാനും അകറ്റാനും പറ്റുന്ന പുതിയ രീതി വലിയ വാർത്തയാണ് എഫ് വണിൽ സൃഷ്ടിച്ചത്. കാറിന്റെ മുൻ ടയറുകൾ ഇതിലൂടെ മികച്ച രീതിയിൽ നിയന്ത്രണവിധേയമാക്കാൻ സാധിക്കും എന്ന് വ്യക്തമാക്കിയ മെഴ്‌സിഡസ് ഇതിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടിരുന്നില്ല.

അതേസമയം ഈ സീസണിൽ ഈ പരീക്ഷണം ഗ്രാന്റ് പ്രീകളിൽ ഉപയോഗിക്കാൻ ആവും എന്ന പൂർണ ആത്മവിശ്വാസം ആണ് മെഴ്‌സിഡസും ഹാമിൾട്ടനും ഇന്നലെ പ്രേരിപ്പിച്ചത്. അതേസമയം ഇതിൽ അത്ഭുതം പ്രകടിപ്പിച്ച ഫെരാരിയുടെ സെബാസ്റ്റ്യൻ വെറ്റൽ അടക്കം ഉള്ളവർ പരീക്ഷണം നിയമപ്രകാരം ആയിരിക്കും എന്ന് പ്രതീക്ഷിക്കുന്നത് ആയാണ് പ്രതികരിച്ചത്. എന്നാൽ ഇന്നാണ് മെഴ്‌സിഡസിനും ഹാമിൾട്ടനും തിരിച്ചടി നൽകി അധികൃതർ ഈ പരീക്ഷണം ഈ സീസണിൽ ഉപയോഗിക്കാൻ പാടില്ല എന്ന തീരുമാനം പ്രഖ്യാപിക്കുന്നത്. പല പ്രമുഖ കാറോട്ടമത്സര പണ്ഡിതരും ഈ പരീക്ഷണം നിയമവിധേയം ആണെന്ന് പറഞ്ഞു രംഗത്ത് വന്നു എങ്കിലും എഫ്‌ വൺ അധികൃതർ പരീക്ഷണം നിയമവിധേയം ആയി സ്വീകരിച്ചില്ല.

പരീക്ഷണം മെഴ്‌സിഡസ് വാഹനങ്ങൾക്ക് അധിക വേഗത നൽകുമായിരുന്നു എന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. തന്റെ ഏഴാം ലോകകിരീടം ആണ് ഈ സീസണിൽ ബ്രിട്ടീഷ് ഡ്രൈവർ ആയ ലൂയിസ് ഹാമിൾട്ടൻ ലക്ഷ്യം വക്കുന്നത്. ഈ നേട്ടം കൈവരിച്ചാൽ ഏറ്റവും കൂടുതൽ ഫോർമുല വൺ കിരീടം നേടുന്ന താരമെന്ന റെക്കോർഡിൽ മൈക്കിൾ ശുമാർക്കറിനു ഒപ്പം എത്തും ഹാമിൾട്ടൻ. മെഴ്‌സിഡസ് ആവട്ടെ തങ്ങളുടെ റെക്കോർഡ് നേട്ടം ആയ തുടർച്ചയായ ആറാം ചാമ്പ്യൻഷിപ്പ് കിരീടം ഏഴാമത് ആക്കാനുള്ള ശ്രമത്തിൽ ആണ്. കൂടാതെ ഉടമസ്ഥരുടെ ചാമ്പ്യൻഷിപ്പിലും സ്വന്തം ഡ്രൈവർമാരുടെ കിരീടാനേട്ടത്തിലും കഴിഞ്ഞ ആറ് വർഷവും ഡബിൾസ്‌ നേടിയ അവർ ആ റെക്കോർഡ് നേട്ടവും 7 ആക്കാനുള്ള ശ്രമത്തിൽ ആണ്.