11 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഫിഫ പുരുഷ ലോക റാങ്കിംഗിൽ സ്പെയിൻ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. 200-ൽ അധികം അന്താരാഷ്ട്ര മത്സരങ്ങൾക്ക് ശേഷം ഫുട്‌ബോൾ ലോകത്ത് വലിയ മാറ്റങ്ങളാണ് പുതിയ റാങ്കിംഗിൽ സംഭവിച്ചിരിക്കുന്നത്.
2023 ഏപ്രിൽ മുതൽ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന നിലവിലെ ലോക ചാമ്പ്യൻമാരായ അർജന്റീന മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

കോൺമെബോൾ യോഗ്യതാ മത്സരത്തിൽ ഇക്വഡോറിനോട് 1-0ന് തോറ്റതാണ് അർജന്റീനയ്ക്ക് തിരിച്ചടിയായത്. അതേസമയം, മികച്ച പ്രകടനം കാഴ്ചവെച്ച ഫ്രാൻസ് രണ്ടാം സ്ഥാനത്തേക്ക് മുന്നേറി.
റാങ്കിംഗിലെ മാറ്റങ്ങൾ അവിടെ അവസാനിച്ചില്ല. സ്ലോവാക്യയോട് 2-0ന് തോറ്റ ജർമ്മനി ഒരു വർഷത്തിന് ശേഷം ആദ്യ 10-ൽ നിന്ന് പുറത്തായി, 12-ാം സ്ഥാനത്തേക്ക് താഴ്ന്നു. സ്ലോവാക്യ 42-ാം സ്ഥാനത്തേക്ക് ഉയർന്ന് ആദ്യ 50-ൽ ഇടംപിടിച്ചു. മൊറോക്കോ 11-ാം സ്ഥാനത്തേക്ക് കയറി തങ്ങളുടെ ശക്തി തെളിയിച്ചു.
വടക്കേ അമേരിക്കയിലും ശ്രദ്ധേയമായ മാറ്റങ്ങൾ ഉണ്ടായി. റൊമാനിയയെയും വെയിൽസിനെയും സൗഹൃദ മത്സരങ്ങളിൽ തോൽപ്പിച്ച കാനഡ 26-ാം സ്ഥാനത്തേക്ക് ഉയർന്ന് യുണൈറ്റഡ് സ്റ്റേറ്റ്സുമായിട്ടുള്ള അകലം കുറച്ചു. ഇന്ത്യക്ക് ഇത് നല്ല ഇന്റർനാഷണൽ ബ്രേക്ക് ആയിരുന്നു എങ്കിലും ഇന്ത്യ 134ആം സ്ഥാനത്തേക്ക് താഴന്നു.
ഫിഫ പുരുഷ ലോക റാങ്കിംഗിലെ ആദ്യ 10 ടീമുകൾ
- സ്പെയിൻ
- ഫ്രാൻസ്
- അർജന്റീന
- ഇംഗ്ലണ്ട്
- പോർച്ചുഗൽ
- ബ്രസീൽ
- നെതർലാൻഡ്സ്
- ബെൽജിയം
- ക്രൊയേഷ്യ
- ഇറ്റലി