സന്തോഷ് ട്രോഫി; മെഡിക്കല്‍ സംവിധാനങ്ങള്‍ പരിശോധിച്ചു

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

സന്തോഷ് ട്രോഫി ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായി ഡി.എം.ഒ. ഡോ. ആര്‍ രേണുകയുടെ നേതൃത്വത്തില്‍ മെഡിക്കല്‍ കമ്മിറ്റി പയ്യനാട് സ്റ്റേഡിയം സനന്ദര്‍ശിച്ച് പരിശോധന നടത്തി. നിലവില്‍ സന്തോഷ് ട്രോഫി മത്സരങ്ങളുടെ പ്രധാന വേദിയായ പയ്യനാട് സ്റ്റേഡിയത്തിലെ നിലവിലുള്ള എക്യുപ്‌മെന്റുകളുടെ ഗുണനിലവാരം പരിശോധിച്ച് ഇനി ആവശ്യമായ എക്യുപ്‌മെന്റുകളുടെയും മറ്റു സൗകര്യങ്ങളുടെയും ലിസ്റ്റ് തയ്യാറാക്കി.

രണ്ട് ദിവസത്തിനുള്ളില്‍ മെഡിക്കല്‍ സംവിധാനങ്ങളുടെ ഒരു മോക്ക് ഡ്രില്‍ മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലും മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തിലും നടത്തും. ചാമ്പ്യന്‍ഷിപ്പ് നടക്കുന്ന സമയത്ത് ഏതെങ്കിലും തരത്തില്‍ താരങ്ങള്‍ക്ക് പരിക്ക് പറ്റിയാല്‍ എങ്ങിനെ നേരിടണം എന്ന് കാണിക്കുന്നതാകും മോക് ഡ്രില്‍. രണ്ട് സ്റ്റേഡിയങ്ങളിലും മത്സരസമയത്ത് രണ്ട് മെഡിക്കല്‍ ടീമുകളുണ്ടാകും. ഒരു സംഘം സ്റ്റേഡിയത്തിന് അകത്ത് മെഡിക്കല്‍ റൂമിലും ഒരു സംഘം ഗ്രൗണ്ടിലുമായി നിലയപറപ്പിക്കും.

മെഡിക്കല്‍ സേവനവുമായി ബന്ധപ്പെട്ട മേല്‍നേട്ട ചുമതലക്കായി നോഡല്‍ ഓഫിസറെയും അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍മാരെയും ഒാഫീസ് കാര്യങ്ങള്‍ക്കായി ക്ലര്‍ക്കിനെയും ചുമതലപ്പെടുത്തിട്ടുണ്ട്.

ഡെപ്യുട്ടി ഡി.എം.ഒ. ഡോ. അഹമ്മദ് അഫ്‌സല്‍, ഡോ. ഫിറോസ് ഖാന്‍ (ആര്‍ദ്രം അസി. നോഡല്‍ ഓഫീസര്‍), ഡോ. അബ്ദുല്‍ ജലീല്‍ വല്ലാഞ്ചിറ (ആര്‍.എം.ഒ, മഞ്ചേരി മെഡിക്കല്‍ കോളേജ്), ഡോ. ജോണി ചെറിയാന്‍ (വൈ. ചെയര്‍മാന്‍, മെഡിക്കല്‍ കമ്മിറ്റി), ഡോ. സെയ്യിദ് നസീറുള്ള(പി.എച്ച്.സി., മെറയൂര്‍) തുടങ്ങിയവരും കൂടെയുണ്ടായിരുന്നു.