പ്രീമിയർ ലീഗിൽ സൗത്താംപ്ടൻറെ രക്ഷാപ്രവർത്തനം വിജയകരമായി തുടരുന്നു. ഇന്ന് നടന്ന മത്സരത്തിൽ എവർട്ടനെ ആധികാരികമായി തന്നെ തോൽപ്പിച്ചാണ് സൗത്താംപ്ടൺ പ്രീമിയർ ലീഗിലെ തങ്ങളുടെ തുടർച്ചയായ രണ്ടാമത്തെ വിജയം കണ്ടെത്തിയത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് സൗത്താംപ്ടൺ വിജയം കണ്ടത്. രണ്ടു മത്സരങ്ങൾക്ക് മുൻപ് ശക്തരായ ചെൽസിയെ സമനിലയിൽ കുരുക്കിയസ് സൈന്റ്സ് കഴിന മത്സരത്തിൽ ലെസ്റ്റർ സിറ്റിയെ പരാജയപ്പെടുത്തിയിരുന്നു.
ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം 50ആം മിനിറ്റിൽ ജെയിംസ് പ്രൗസെയിലൂടെ അകൗണ്ട് തുറന്ന സൗത്താംപ്ടന് വേണ്ടി ഓൺ ഗോളിലൂടെ എവർട്ടൻ രണ്ടാം ഗോളും നേടി. ലൂക്കാസ് ഡിനെ ആണ് സ്വന്തം വലയിലേക്ക് തന്നെ ഗോൾ അടിച്ചത്. തുടർന്ന് ഗോളുകൾ തിരിച്ചടിക്കാൻ വേണ്ടി എവർട്ടൻ ശ്രമിച്ചു എങ്കിലും 91ആം മിനിറ്റിൽ സിഗുഡ്സൺ നേടിയ ഒരു ഗോൾ മാത്രം കൊണ്ട് എവർട്ടനു തൃപ്തിപ്പെടേണ്ടി വന്നു. വിജയത്തോടെ സൗത്താംപ്ടൺ ലീഗ് ടേബിളിൽ പതിനഞ്ചാം സ്ഥാനത്തെത്തി.
 
					












