ആർബി ലീപ്‌സിഗ് തങ്ങളുടെ പുതിയ മുഖ്യ പരിശീലകനായി ഓലെ വെർണറെ നിയമിച്ചു. 2027 വരെയാണ് 37-കാരനായ വെർണറുമായി ക്ലബ്ബ് കരാർ ഒപ്പിട്ടത്. മാർച്ചിൽ മാർക്കോ റോസയുമായി പിരിഞ്ഞതിന് ശേഷമാണ് വെർണർ ഈ സ്ഥാനം ഏറ്റെടുക്കുന്നത്.
അടുത്തിടെ വെർഡർ ബ്രെമൻ വിട്ട വെർണറെ നിരവധി ക്ലബ്ബുകളുമായി ബന്ധപ്പെടുത്തി വാർത്തകൾ വന്നിരുന്നു. ബുണ്ടസ്ലിഗയിൽ ഏഴാം സ്ഥാനത്ത് ഫിനിഷ് ചെയ്യുകയും 2016-ന് ശേഷം ആദ്യമായി യൂറോപ്യൻ ഫുട്ബോളിന് യോഗ്യത നേടുന്നതിൽ പരാജയപ്പെടുകയും ചെയ്ത ലീപ്‌സിഗിനെയാണ് അദ്ദേഹം ഇനി നയിക്കുക.