പുരുഷ-വനിതാ ലോകകപ്പുകൾക്ക് തുല്യമായ സമ്മാനത്തുക നൽകുക ആണ് ലക്ഷ്യമെന്ന് ഫിഫ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

2026-ലെയും 2027-ലെയും പുരുഷ-വനിതാ ലോകകപ്പുകൾക്ക് തുല്യമായ സമ്മാനത്തുക നൽകുക ആണ് ലക്ഷ്യം എന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ. എന്നാൽ ഇതിന് വനിതാ ലോകകപ്പ് ടെലികാസ്റ്റ് റൈറ്റുകൾക്ക് സ്പോൺസർമാരും ബ്രോഡ്കാസ്റ്റേഴ്സും കൂടുതൽ പണം നൽകണമെന്നും ഇൻഫന്റീനോ പറഞ്ഞു.

ഫിഫ 23 03 16 14 56 32 561

ഈ വർഷം ഓസ്‌ട്രേലിയയിലും ന്യൂസിലൻഡിലും നടക്കുന്ന വനിതാ ലോകകപ്പിനായി മൊത്തം $152m (£126m) പേയ്‌മെന്റ് പാക്കേജ് ആണ് നൽകുന്നത് ഇൻഫാന്റിനോ സ്ഥിരീകരിച്ചു.

കഴിഞ്ഞ വർഷം ഖത്തറിൽ നടന്ന പുരുഷന്മാരുടെ ഫൈനലിൽ ടീമുകൾക്കായി വാഗ്ദാനം ചെയ്ത $440m US ഡോളർ (£365m) സമ്മാനത്തുകയിൽ നിന്ന് ഇത് ഇപ്പോഴും ഏറെ കുറവാണ്. എന്നാൽ പ്രക്ഷേപകരും സ്പോൺസർമാരും മുന്നിട്ടിറങ്ങിയാൽ മാത്രമെ ഈ വിടവ് നികത്താൻ ആകൂ എന്ന് ഇൻഫാന്റിനോ പറയുന്നു.

സ്ത്രീകളുടെ ലോകകപ്പ് റൈറ്റ്സ് പുരുഷന്മാരുടെ ടൂർണമെന്റിനേക്കാൾ 100 മടങ്ങ് കുറവാണെന്നും അദ്ദേഹം പറഞ്ഞു.