മാഞ്ചസ്റ്റർ യുണൈറ്റഡ് താരം മാർക്കസ് റാഷ്‌ഫോർഡിന്റെ വായ്പാടിസ്ഥാനത്തിലുള്ള കരാർ ബാഴ്സലോണ സ്ഥിര ട്രാൻസ്ഫർ ആക്കി മാറ്റാൻ സാധ്യതയില്ല. താരത്തിന്റെ 30 മില്യൺ യൂറോയുടെ ബൈ-ഓപ്ഷൻ (വാങ്ങാനുള്ള അവസരം) ഉപയോഗിക്കാതെ റാഷ്‌ഫോർഡിനെ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് തിരികെ അയക്കാൻ ക്ലബ്ബ് ആലോചിക്കുന്നു എന്നാണ് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
18 മത്സരങ്ങളിൽ നിന്ന് ആറ് ഗോളുകളും ഒമ്പത് അസിസ്റ്റുകളും നേടി റാഷ്‌ഫോർഡ് മികച്ച ഫോമിലാണെങ്കിലും, അദ്ദേഹത്തിന്റെ ഉയർന്ന ശമ്പളം സ്ഥിരമായ കരാറിനുള്ള സാധ്യത കുറയ്ക്കുന്നു.
ഈ സാഹചര്യത്തിൽ, ഭാവിക്ക് അനുയോജ്യരായ യുവ വിംഗർമാരെ ബാഴ്‌സലോണ തിരയുകയാണ്. ലിയോണിന്റെ മാലിക് ഫൊഫാന, ആർ.ബി. ലൈപ്‌സിഗിന്റെ അന്റോണിയോ നുസ എന്നിവരാണ് പകരക്കാരായി ക്ലബ്ബ് പ്രധാനമായും ലക്ഷ്യമിടുന്നത്.