കാമ്പ് നൂ സ്റ്റേഡിയത്തിലേക്കുള്ള ബാഴ്‌സലോണയുടെ ഏറെ പ്രതീക്ഷിച്ച മടങ്ങി വരവ് വീണ്ടും വൈകിയതായി ക്ലബ്ബ് സ്ഥിരീകരിച്ചു. 2025 ഒക്ടോബർ 21-ന് ഒളിമ്പിയാക്കോസിനെതിരായ അടുത്ത ചാമ്പ്യൻസ് ലീഗ് മത്സരം ചരിത്രപരമായ ഈ വേദിയിൽ നടക്കില്ല. മത്സരത്തിന് മുന്നോടിയായി സിറ്റി കൗൺസിലിന്റെ അനുമതി നേടാനാകുമെന്ന പ്രതീക്ഷയിലായിരുന്നു കാറ്റലൻ ടീം, എന്നാൽ നിർമ്മാണ പ്രവർത്തനങ്ങളിലെ തുടർച്ചയായ കാലതാമസവും സുരക്ഷാ ആശങ്കകളും – പ്രത്യേകിച്ചും ആളുകളെ ഒഴിപ്പിക്കുന്നതിനുള്ള വഴികളുമായി (evacuation routes) ബന്ധപ്പെട്ടുള്ളവ – കാരണം ടീം ഇനിയും ഒളിമ്പിക് സ്റ്റേഡിയത്തിൽ തന്നെ കളിക്കേണ്ടി വരും.

രണ്ട് വർഷം മുൻപ് തുടങ്ങിയ നവീകരണ പ്രവർത്തനങ്ങൾ യഥാർത്ഥത്തിൽ 2024 നവംബറോടെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. വിപുലമായ ശ്രമങ്ങളും 1.5 ബില്യൺ യൂറോ ($1.75 ബില്യൺ) നിക്ഷേപവും ഉണ്ടായിരുന്നിട്ടും, ഭരണപരമായ തടസ്സങ്ങളും സുരക്ഷാ ചട്ടങ്ങളും കാരണം സ്റ്റേഡിയം തുറക്കുന്ന തീയതി ആവർത്തിച്ച് നീട്ടിവെക്കേണ്ടി വന്നു. പുതുക്കിയ കാമ്ബ് നൗവിന്റെ അന്തിമ കപ്പാസിറ്റി 105,000 ആയി നിശ്ചയിച്ചിട്ടുണ്ടെങ്കിലും, കുറഞ്ഞ കപ്പാസിറ്റിയിൽ പോലും സ്റ്റേഡിയം ഔദ്യോഗികമായി തുറക്കാൻ ആവാത്ത അവസ്ഥയിലാണ്.
ഒളിമ്പിക് സ്റ്റേഡിയത്തിൽ നടന്ന സമീപകാല ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ബാഴ്‌സലോണ പാരീസ് സെന്റ് ജെർമെയ്‌നോട് 2-1 ന് തോറ്റത്, സ്വന്തം മൈതാനത്ത് കളിക്കാത്തതിൻ്റെ