സെന്റ് ജെയിംസ് പാർക്കിൽ നടന്ന ആവേശകരമായ പ്രീമിയർ ലീഗ് മത്സരത്തിൽ നോട്ടിംഗ്ഹാം ഫോറസ്റ്റിനെതിരെ ന്യൂകാസിൽ യുണൈറ്റഡ് 4-3ന്റെ വിജയം നേടി. അലക്സാണ്ടർ ഇസക്കിന്റെ ഇരട്ട ഗോളുകളാണ് മാഗ്പൈസിന് കരുത്ത് പകർന്നത്.

മത്സരത്തിൽ ഫോറസ്റ്റ് തുടക്കത്തിൽ തന്നെ ലീഡ് നേടിയെങ്കിലും ന്യൂകാസിൽ ശക്തമായി പ്രതികരിച്ചു. 6ആം മിനുറ്റിൽ ഹുഡ്സൺ ഒഡോയി ആണ് ഫോറസ്റ്റിന് ലീഡ് നൽകിയത്. എന്നാൽ 23ആം മിനുറ്റിൽ ടീനേജ് താരം മിലേയുടെ ഗോൾ ന്യൂകാസിലിനെ ഒപ്പം എത്തിച്ചു.
25ആം മിനുറ്റിൽ മർഫിയുടെ ഗോൾ അവർക്ക് ലീഡും നൽകി. ആദ്യ പകുതി അവസാനിക്കും മുമ്പ് ഇസാക് രണ്ട് ഗോളുകൾ കൂടെ നേടിയതോടെ ന്യൂകാസിൽ 4-1ന് മുന്നിൽ എത്തി. രണ്ടാം പകുതിയിൽ ഫോറസ്റ്റ് പൊരുതി. 63ആം മിനുറ്റിൽ മിലെങ്കോവിചും 90ആം മിനുറ്റിൽ യറ്റെസും ഗോൾ നേടി എങ്കിലും പരാജയം ഒഴിവാക്കാൻ ആയില്ല.
ഈ ഫലത്തോടെ, ന്യൂകാസിൽ യുണൈറ്റഡ് 44 പോയിന്റുമായി അഞ്ചാമത് നിൽക്കുന്നു. 57 പോയിന്റുള്ള ഫോറസ്റ്റ് 3ആം സ്ഥാനത്താണ്.