വനിത ഐപിഎലിന് 5 ടീമുകള്‍ പരിഗണനയിൽ രണ്ട് വേദികള്‍, കൊച്ചിയും പരിഗണനയിൽ

Sports Correspondent

Womensipl
Download the Fanport app now!
Appstore Badge
Google Play Badge 1

ബിസിസിഐയുടെ ഉദ്ഘാടന വനിത സീസണിൽ അഞ്ച് ടീമുകളെ ഉള്‍പ്പെടുത്തുവാന്‍ പരിഗണനയെന്ന് സൂചന. രണ്ട് വേദികളിലായി 20 ലീഗ് മത്സരങ്ങള്‍ ഉള്‍പ്പെടുന്ന ഫോര്‍മാറ്റിനായാണ് ബിസിസിഐ ഉറ്റുനോക്കുന്നതെന്നാണ് ലഭിയ്ക്കുന്ന വിവരം.

മാര്‍ച്ച് 2023ൽ നടത്തുവാനാണ് ഇപ്പോള്‍ തീരുമാനം. വനിത ടി20 ലോകപ്പിന് ശേഷം ഐപിഎലിന് മുമ്പായി ആണ് ഈ വനിത ഐപിഎൽ ജാലകം.

നാല് വിദേശ താരങ്ങളെ ഇലവനിൽ ഉള്‍പ്പെടുത്താം കൂടാതെ അസോസ്സിയേറ്റ് രാജ്യത്ത് നിന്ന് ഒരു താരത്തെയും ഉള്‍പ്പെടുത്തുവാന്‍ ഫ്രാഞ്ചൈസികള്‍ക്ക് അനുവാദം ഉണ്ടാകുമെന്നാണ് അറിയുന്നത്.

സോണുകള്‍ തിരിച്ചാണ് ഫ്രാഞ്ചൈസികളെ നൽകുകയെന്നാണ് അറിയുന്നത്. തെക്കിൽ വിസാഗും കൊച്ചിയും ആണ് പരിഗണനയിൽ. വടക്ക് ധരംശാലയും ജമ്മുവും സെന്‍ട്രൽ സോണിൽ ഇന്‍ഡോര്‍, നാഗ്പൂര്‍, റായ്പൂര്‍ എന്നിവടങ്ങളിലാണ് ഫ്രാഞ്ചൈസി ലക്ഷ്യം ഇടുന്നത്.
നോര്‍ത്തീസ്റ്റിൽ ഗുവഹാത്തിയും ഈസ്റ്റിൽ റാഞ്ചിയും കട്ടക്കും പരിഗണനയിലുണ്ട്. വെസ്റ്റിൽ പൂനെയും രാജ്കോട്ടുമാണ് പ്രധാനികള്‍.

ഇതല്ലാതെ രണ്ടാമത്തെ രീതിയിൽ നിലവിൽ ഐപിഎൽ ഉള്ള അഹമ്മദാബാദ്, ഡൽഹി, മുംബൈ, ബെംഗളൂരു, ചെന്നൈ, കൊൽക്കത്ത എന്നിവിടങ്ങളിൽ ഫ്രാഞ്ചൈസി അനുവദിക്കുന്നതും പരിഗണനയിലാണ്.