ഹൈദരബാദിന് ഐ എസ് എൽ കിരീടം നേടിക്കൊടുത്ത ലക്ഷ്മികാന്ത് കട്ടിമണി ഹൈദരാബാദ് എഫ് സിയിൽ തുടരും

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഗോവൻ ഗോൾകീപ്പർ ലക്ഷ്മികാന്ത് കട്ടിമണി ഹൈദരബാദ് എഫ് സിയിൽ തുടരും. 33കാരനായ താരം രണ്ടു വർഷത്തേക്ക് കൂടെ തന്റെ കരാർ നീട്ടി. രണ്ട് സീസൺ മുമ്പ് ആയിരുന്നു കട്ടിമണി ഹൈദരബാദിൽ എത്തിയത്. ആദ്യ സീസണിൽ ഹൈദരബാദിന്റെ രണ്ടാം ഗോൾ കീപ്പറായിരുന്നു കട്ടിമണി മനോലസ് എത്തിയതോടെ ഒന്നാം നമ്പറിലേക്ക് എത്തി. മനോലസിന്റെ വിശ്വാസം നേടിയ കട്ടിമണി 42 മത്സരങ്ങളിൽ ഹൈദരാബാദ് വലകാത്തു.

കഴിഞ്ഞ സീസൺ ഐ എസ് എൽ ഫൈനലിൽ കട്ടിമണി ആയിരുന്നു ഹീറോ. പെനാൾട്ടി ഷൂട്ടൗട്ടിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ഹൃദയം തകർത്തത് കട്ടിമണി ആയിരുന്നു. ഐ എസ് എല്ലിൽ ആകെ 81 മത്സരങ്ങൾ കട്ടിമണി കളിച്ചിട്ടുണ്ട്.

2015 മുതൽ 4 സീസണുകൾ എഫ് സി ഗോവക്ക് ഒപ്പം കട്ടിമണി കളിച്ചിരുന്നു. ഗോവ സ്വദേശിയായ കട്ടിമണി ഗോവയ്ക്കു കളിക്കും മുമ്പ് ഐ ലീഗിൽ അവസാനമായി മുംബൈ എഫ് സിക്ക് വേണ്ടി ആയിരുന്നു ഗ്ലോവ് അണിഞ്ഞത്. നേരത്തെ ഡെംപോയ്ക്കു വേണ്ടി അഞ്ചു വർഷത്തോളവും വല കാത്തിട്ടുണ്ട്.