രണ്ടാം സെഷനില്‍ മൂന്ന് വിക്കറ്റുകളുമായി ഇന്ത്യയുടെ തിരിച്ചുവരവ്

ഓസ്ട്രേലിയയ്ക്കെതിരെ രണ്ടാം സെഷനില്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി ഇന്ത്യ. ഒന്നാം ദിവസം ചായയ്ക്കായി ടീമുകള്‍ പിരിയുമ്പോള്‍ ഓസ്ട്രേലിയ 145/3 എന്ന നിലയിലാണ്. ആദ്യ സെഷനില്‍ വിക്കറ്റ് നഷ്ടമില്ലാതെ 66 റണ്‍സ് നേടിയ ഓസ്ട്രേലിയയ്ക്ക് അര്‍ദ്ധ ശതകം തികച്ച ഉടനെ ആരോണ്‍ ഫിഞ്ചിനെ നഷ്ടമായി. 50 റണ്‍സ് നേടിയ ഫിഞ്ചിനെ ബുംറയാണ് പുറത്താക്കിയത്. ഏതാനും ഓവറുകള്‍ക്ക് ശേഷം ഉമേഷ് യാദവ് ഉസ്മാന്‍ ഖവാജയെയും പുറത്താക്കി സെഷനില്‍ ഇന്ത്യന്‍ ആധിപത്യം ഉറപ്പാക്കി.

തന്റെ കന്നി അര്‍ദ്ധ ശതകം തികച്ച മാര്‍ക്കസ് ഹാരിസാണ് സെഷനില്‍ വീണ അവസാന വിക്കറ്റ്. 70 റണ്‍സ് നേടിയ ഹാരിസിനെ ഹനുമ വിഹാരിയാണ് പുറത്താക്കിയത്. രണ്ടാം സെഷന്‍ അവസാനിക്കുമ്പോള്‍ ഓസ്ട്രേലിയ 145/3 എന്ന നിലയിലാണ്. ഷോണ്‍ മാര്‍ഷ്(8*), പീറ്റര്‍ ഹാന്‍ഡ്സ്കോമ്പ്(4*) എന്നിവരാണ് ക്രീസില്‍ നില്‍ക്കുന്നത്.

Exit mobile version