ചെപ്പോക്കില്‍ വീണ്ടും സ്പിന്നര്‍മാരുടെ താണ്ഡവം, മിന്നല്‍ സ്റ്റിംപിഗുകളുമായി ധോണിയും, നാണംകെട്ട തോല്‍വിയിലേക്ക് വീണ് ‍ഡല്‍ഹി ക്യാപിറ്റല്‍സ്

ബാറ്റിംഗില്‍ നിര്‍ണ്ണായകമായ 44 റണ്‍സ് നേടിയ ശേഷം മിന്നല്‍ സ്റ്റംപിംഗുകളുമായി ധോണി ഫീല്‍ഡിംഗിലും കളം നിറഞ്ഞ മത്സരത്തില്‍ 80 റണ്‍സിന്റെ തോല്‍വി വഴങ്ങി ഡല്‍ഹി ക്യാപിറ്റല്‍സ്. സ്പിന്നര്‍മാരൊരുക്കിയ കുരുക്കില്‍ ഡല്‍ഹി വീണപ്പോള്‍ ടീമിന്റെ ഇന്നിംഗ്സ് 16.2 ഓവറില്‍ 99 റണ്‍സിനു അവസാനിച്ചു. 44 റണ്‍സ് നേടിയ ശ്രേയസ്സ് അയ്യരാണ് ഡല്‍ഹിയുടെ ടോപ് സ്കോറര്‍.

ആദ്യ ഓവറില്‍ തന്നെ പൃഥ്വി ഷായെ നഷ്ടപ്പെട്ടുവെങ്കിലും ശിഖര്‍ ധവാനും ശ്രേയസ്സ് അയ്യരും ടീമിനെ മികച്ച തുടക്കത്തിലേക്ക് നയിക്കുകയായിരുന്നു. 5.3 ഓവറില്‍ ശിഖര്‍ ധവാനെ ഹര്‍ഭജന്‍ സിംഗ് പുറത്താക്കുമ്പോള്‍ 52 റണ്‍സായിരുന്നു ടീം നേടിയത്. 19 റണ്‍സായിരുന്നു ധവാന്റെ സംഭാവന. പിന്നീട് ഇമ്രാന്‍ താഹിറും രവീന്ദ്ര ജഡേജയും ഒരു വശത്ത് നിന്ന് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ശ്രേയസ്സ് അയ്യരും 44 റണ്‍സ് നേടി മടങ്ങുകയായിരുന്നു.

രവീന്ദ്ര ജഡേജയുടെ ഓവറില്‍ സമാനമായ രീതിയില്‍ രണ്ട് മിന്നല്‍ സ്റ്റംപിംഗുകളാണ് ധോണി നടത്തിയത്. ഇമ്രാന്‍ താഹിറും നാല് വിക്കറ്റ് നേടിയപ്പോള്‍ ജഡേജയ്ക്ക് മൂന്ന് വിക്കറ്റാണ് നേടാനായത്. ചഹാറും ഹര്‍ഭജന്‍ സിംഗും ഓരോ വിക്കറ്റ് നേടി.

Exit mobile version