ചെസ് ലോകകപ്പ് ഫൈനലിൽ പ്രഗ്നാനന്ദ, കാൾസൺ രണ്ടാം മത്സരവും സമനിലയിൽ

Wasim Akram

ചെസ് ലോകകപ്പ് ഫൈനലിൽ ലോക ഒന്നാം നമ്പർ നോർവെയുടെ മാഗ്നസ് കാൾസണും ഇന്ത്യയുടെ 18 കാരൻ ഗ്രാന്റ് മാസ്റ്റർ ആർ. പ്രഗ്നാനന്ദയും തമ്മിലുള്ള രണ്ടാം മത്സരവും സമനിലയിൽ. ഇന്ന് വെള്ള കരുക്കളും ആയി കളിക്കാൻ ഇറങ്ങിയ കാൾസൺ അത്രയൊന്നും ആക്രമിച്ചു കളിക്കുന്നത് കാണാൻ ആയില്ല.

പ്രഗ്നാനന്ദ

സൂക്ഷിച്ചു കളിച്ച ലോക ചാമ്പ്യൻ താൻ ഏതാണ്ട് സമനിലക്ക് ആണ് കളിക്കുന്നത് എന്നു തുടക്കം മുതൽ തന്നെ മനസ്സിലായിരുന്നു. വെറും ഒരു മണിക്കൂറിനുള്ളിൽ 30 വീതം നീക്കങ്ങൾക്ക് ശേഷം ഇരു താരങ്ങളും മത്സരം സമനിലയിൽ അവസാനിപ്പിക്കാൻ സമ്മതിക്കുക ആയിരുന്നു. ഇനി നാളത്തെ ടൈബ്രേക്കറിൽ ആവും വിജയിയെ തീരുമാനിക്കുക. ടൈബ്രേക്കറിൽ 2 റാപ്പിഡ് ചെസ് മത്സരങ്ങൾ ആവും പ്രഗ്നാനന്ദയും കാൾസണും കളിക്കുക.