നിരാശ!!! ബെന്‍ ഡക്കറ്റിന് ശതകം 2 റൺസ് അകലെ നഷ്ടം, അവസാന മണിക്കൂറിൽ വിക്കറ്റ് വലിച്ചെറിഞ്ഞ് ഇംഗ്ലണ്ട്

Sports Correspondent

ആഷസിൽ ലോര്‍ഡ്സിലെ രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ ഒന്നാം ഇന്നിംഗ്സിൽ ഓസ്ട്രേലിയയെ 416 റൺസിൽ പുറത്താക്കിയ ശേഷം ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് 278/4 എന്ന നിലയിൽ. ഓപ്പണിംഗ് വിക്കറ്റിൽ സാക്ക് ക്രോളി – ബെന്‍ ഡക്കറ്റ് കൂട്ടുകെട്ട് നൽകിയ മികച്ച തുടക്കത്തിന്റെ ബലത്തിൽ ഇംഗ്ലണ്ട് 91 റൺസാണ് ഒന്നാം വിക്കറ്റിൽ നേടിയത്.

48 റൺസ് നേടിയ സാക്ക് ക്രോളിയെ ലയൺ പുറത്താക്കിയപ്പോള്‍ ഒല്ലി പോപും ബെന്‍ ഡക്കറ്റും ചേര്‍ന്ന് 97 റൺസ് കൂടി നേടി. 42 റൺസ് നേടിയ പോപിനെ പുറത്താക്കി കാറൺ ഗ്രീനാണ് ഈ കൂട്ടുകെട്ട് തകര്‍ത്തത്. 98 റൺസ് നേടിയ ബെന്‍ ഡക്കറ്റിനെ ആണ് അടുത്തതായി ഇംഗ്ലണ്ടിന് നഷ്ടമായത്. ഹാസൽവുഡാണ് താരത്തിന്റെ ശതകത്തിനുള്ള അവസരം നിഷേധിച്ചത്.

45 റൺസുമായി ഹാരി ബ്രൂക്കും 17 റൺസുമായി ബെന്‍ സ്റ്റോക്സും അഞ്ചാം വിക്കറ്റിൽ ഇംഗ്ലണ്ടിനായി 56 റൺസ് നേടിയാണ് ക്രീസിൽ നിൽക്കുന്നത്. ഓസ്ട്രേലിയയുടെ സ്കോറിന് 138 റൺസ് പിന്നിലാണ് ഇംഗ്ലണ്ട് ഇപ്പോളും