ഇന്ത്യയോട് ഏറ്റ വൻ തോൽവിക്ക് പിന്നാലെ ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിനെ മൊത്തമായും പുറത്താക്കി

Newsroom

ശ്രീലങ്കൻ കായിക മന്ത്രി റോഷൻ രണസിംഗെ, ടീമിന്റെ ലോകകപ്പ് പ്രകടനത്തിന്റെ പശ്ചാത്തലത്തിൽ ദേശീയ ക്രിക്കറ്റ് ബോർഡിനെ മൊത്തമായും പുറത്താക്കി. ഇന്ത്യയോട് ഏറ്റ വൻ പരാജയത്തിനു പിന്നാലെയാണ് തീരുമാനം. ഇന്ത്യയോട് 55 റണ്ണിന് ഓളൗട്ട് ആയതോടെ ശ്രീലങ്കയുടെ സെമി പ്രതീക്ഷകൾ അവസനിച്ചിരുന്നു.

ശ്രീലങ്ക 23 11 06 19 42 52 817

മുൻ ശ്രീലങ്കൻ ക്യാപ്റ്റൻ അർജുന രണതുംഗയെ ബോർഡിന്റെ ഇടക്കാല ചെയർമാനായി നിയമിച്ചിട്ടുണ്ട്. പുതുതായി രൂപീകരിച്ച ഏഴംഗ സമിതിയിൽ വിരമിച്ച സുപ്രീം കോടതി ജഡ്ജിയും മുൻ ബോർഡ് പ്രസിഡന്റും ഉൾപ്പെടുന്നു.

കായിക മന്ത്രി റോഷൻ രണസിംഗ ശ്രീലങ്ക ക്രിക്കറ്റ് ബോർഡിനെ ശക്തമായി വിമർശിച്ചു. ഭരണസമിതി അംഗങ്ങൾ ഉടൻ രാജിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ശ്രീലങ്കൻ ക്രിക്കറ്റ് സെക്രട്ടറി മോഹൻ ഡി സിൽവ ശനിയാഴ്ച രാജിവച്ചിരുന്നു.