ചാമ്പ്യൻസ് ട്രോഫി സെമിയിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ 84 റൺസ് മാച്ച് വിന്നിംഗിന് ശേഷം വിരാട് കോഹ്‌ലിയെ ഏകദിനത്തിലെ ഏറ്റവും മികച്ച ക്രിക്കറ്റ് കളിക്കാരനെന്ന് മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ മൈക്കൽ ക്ലാർക്ക് പ്രശംസിച്ചു. കോഹ്‌ലിയുടെ മികവിൽ ഇന്ത്യ നാല് വിക്കറ്റിന് ഓസ്ട്രേലിയയെ തോൽപ്പിച്ച് ഫൈനലിലേക്ക് മുന്നേറി.

സാഹചര്യങ്ങൾ വിലയിരുത്താനും സമ്മർദത്തിൻകീഴിലും ടീമിനെ ലക്ഷ്യത്തിൽ എത്തിക്കാനുമുള്ള കോഹ്‌ലിയുടെ കഴിവിനെ ക്ലാർക്ക് പ്രശംസിച്ചു, “തൻ്റെ ടീമിന് എന്താണ് വേണ്ടതെന്നും അവരെ എങ്ങനെ വിജയിപ്പിക്കണമെന്നും അദ്ദേഹത്തിന് കൃത്യമായി അറിയാമായിരുന്നു. എല്ലാ ഷോട്ടുകളും പുസ്തകത്തിലുള്ളതാണ് ഏറ്റവും വലിയ വേദിയിൽ എന്തുകൊണ്ടാണ് താൻ മികച്ചതെന്ന് തെളിയിക്കുന്നത് അദ്ദേഹം തുടരുകയാണ്” ക്ലാർക്ക് പറഞ്ഞു.