ശ്രീലങ്കയെ കറക്കി വീഴ്ത്തി ഇന്ത്യൻ സ്പിന്നർമാർ

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ആദ്യ ഇന്നിംഗ്സിൽ 174 റൺസിന് പുറത്തായ ശ്രീലങ്കയ്ക്ക് രണ്ടാം ഇന്നിംഗ്സിൽ നേടാനായത് 178 റൺസ് മാത്രം. രവീന്ദ്ര ജഡേജയും രവിചന്ദ്രന്‍ അശ്വിനും ഒരുക്കിയ സ്പിന്‍ കുരുക്കിൽ ശ്രീലങ്ക എരിഞ്ഞടങ്ങുകയായിരുന്നു. ജ‍ഡേജയും അശ്വിനും നാല് വിക്കറ്റാണ് നേടിയത്. മുഹമ്മദ് ഷമിയ്ക്ക് രണ്ട് വിക്കറ്റ് ലഭിച്ചു.

ഒരിന്നിംഗ്സിനും 222 റൺസിനുമാണ് ഇന്ത്യയുടെ മൊഹാലിയിലെ വിജയം. പുറത്താകാതെ 51 റൺസ് നേടിയ നിരോഷന്‍ ഡിക്ക്വെല്ലയാണ് ശ്രീലങ്കയുടെ രണ്ടാം ഇന്നിംഗ്സിലെ ടോപ് സ്കോറര്‍. ദിമുത് കരുണാരത്നേ(27), ആഞ്ചലോ മാത്യൂസ്(28), ധനന്‍ജയ ഡി സിൽവ(30) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍.