ജമ്മു കശ്മീരിൻ്റെ അബ്ദുൾ സമദ് ഒരു രഞ്ജി ട്രോഫി മത്സരത്തിൽ രണ്ട് സെഞ്ച്വറി നേടുന്ന കാശ്മീർ മേഖലയിൽ നിന്നുള്ള ആദ്യ കളിക്കാരനായി ചരിത്രം സൃഷ്ടിച്ചു. 22 കാരനായ ഓൾറൗണ്ടർ ഒഡീഷക്ക് എതിരെ മികച്ച ബാറ്റിംഗ് ആണ് കാഴ്ചവെച്ചത്.

ആദ്യ ഇന്നിംഗ്‌സിൽ 127 റൺസ് നേടിയ ശേഷം രണ്ടാം ഇന്നിംഗ്‌സിൽ 108 റൺസും സമദ് നേടി. രണ്ട് ഇന്നിംഗ്‌സുകളിലുമായി ആകെ 15 സിക്‌സറുകൾ അടിച്ചു. സമദിൻ്റെ ശ്രമങ്ങൾ ജമ്മു കശ്മീരിനെ ശക്തമായ നിലയിലെത്തിച്ചു, അവരുടെ രണ്ടാം ഇന്നിംഗ്സ് 270/7 എന്ന നിലയിൽ ഡിക്ലയർ ചെയ്യുകയും ഒഡീഷയ്ക്ക് 269 റൺസ് വിജയലക്ഷ്യം നൽകുകയും ചെയ്തു.
ഐപിഎൽ 2025 നിലനിർത്താനുള്ള സമയപരിധി അടുത്തിരിക്കെ, നിർണായക സമയത്താണ് സമദിൻ്റെ ഈ പ്രകടനം.