പാക്കിസ്ഥാനെ തോല്പിക്കുവാന്‍ പോന്ന സ്കോറിലേക്ക് നീങ്ങി ഓസ്ട്രേലിയ, ഇനി ദൗത്യം ബൗളര്‍മാരുടേത്  

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഒരു ഘട്ടത്തില്‍ 101/4 എന്ന നിലയിലേക്ക് വീണ ശേഷം പാക്കിസ്ഥാനെതിരെ പൊരുതാവുന്ന സ്കോറിലേക്ക് നീങ്ങി ഓസ്ട്രേലിയ. ആറാം വിക്കറ്റ് കൂട്ടുകെട്ടില്‍ ഒത്തുകൂടിയ ഗ്ലെന്‍ മാക്സ്വെല്‍-അലെക്സ് കാറെ കൂട്ടുകെട്ടാണ് ഓസ്ട്രേലിയയെ 134 റണ്‍സ് കൂട്ടുകെട്ടിന്റെ ബലത്തില്‍ 140/5 എന്ന നിലയില്‍ നിന്ന് 274/6 എന്ന സ്കോറിലേക്ക് നീക്കിയത്.

തുടക്കത്തില്‍ ആരോണ്‍ ഫിഞ്ചും(39)-ഉസ്മാന്‍ ഖവാജയും(62) മികവ് പുലര്‍ത്തിയ ശേഷം ഓസ്ട്രേലിയ തകര്‍ന്നടിയുകയായിരുന്നു. യസീര്‍ ഷായും ഇമാദ് വസീമും രണ്ട് വീതം വിക്കറ്റ് നേടിയാണ് ഓസ്ട്രേലിയയ്ക്ക് തിരിച്ചടി നല്‍കിയത്. ഉസ്മാന്‍ ഷെന്‍വാരി 76 റണ്‍സില്‍ നില്‍ക്കെ മാക്സ്വെല്ലിനെ ക്ലീന്‍ ബൗള്‍ഡാക്കിയെങ്കിലും നോ ബോള്‍ ആയതിനാല്‍ താരത്തിനു ഒരവസരം കൂടി ലഭിച്ചു.

അവസാന ഓവറില്‍ റണ്ണൗട്ട് ആവുമ്പോള്‍ തന്റെ ശതകത്തിനു 2 റണ്‍സ് അകലെയാണ് മാക്സ്വെല്‍ പുറത്തായത്. 82 പന്തില്‍ നിന്ന് 9 ഫോറും 3 സിക്സും സഹിതമായിരുന്നു താരത്തിന്റെ വെടിക്കെട്ട് ഇന്നിംഗ്സ്. ആറാം വിക്കറ്റില്‍ 134 റണ്‍സാണ് മാക്സ്വെല്‍ -കാറെ കൂട്ടുകെട്ട് നേടിയത്. കാറെ 55 റണ്‍സ് നേടി പുറത്തായി.