ഓസ്ട്രേലിയയെ ഹാരിസ് മുന്നോട്ട് നയിക്കുന്നു, രണ്ട് വിക്കറ്റ് നഷ്ടം

Sports Correspondent

ബ്രിസ്ബെയിന്‍ ടെസ്റ്റില്‍ ഭേദപ്പെട്ട നിലയില്‍ ഓസ്ട്രേലിയ. മത്സരത്തിന്റെ ആദ്യം ദിവസം 144 റണ്‍സിനു ശ്രീലങ്കയെ പുറത്താക്കിയ ശേഷം തങ്ങളുടെ ഒന്നാം ഇന്നിംഗ്സില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 72 റണ്‍സാണ് ഓസ്ട്രേലിയ നേടിയിട്ടുള്ളത്. മാര്‍ക്കസ് ഹാരിസ് 40 റണ്‍സുമായി നില്‍ക്കുമ്പോള്‍ ഒപ്പം കൂട്ടിനുള്ളത് റണ്ണൊന്നുമെടുക്കാതെ നഥാന്‍ ലയണ്‍ ആണ്. ലയണിന്റെ ഒരവസരം ശ്രീലങ്ക അവസാന ഓവറില്‍ കൈവിട്ടത് താരത്തിനു തുണയായി. ശ്രീലങ്കയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറിനു 72 റണ്‍സ് പിന്നിലായാണ് ഓസ്ട്രേലിയ നിലവില്‍ സ്ഥിതി ചെയ്യുന്നത്. ജോ ബേണ്‍സ്(15), ഉസ്മാന്‍ ഖവാജ(11) എന്നിവരെയാണ് ഓസ്ട്രേലിയയ്ക്ക് നഷ്ടമായത്. സുരംഗ ലക്മല്‍, ദില്‍രുവന്‍ പെരേര എന്നിവര്‍ക്ക് വിക്കറ്റ് ലഭിച്ചു.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കയുടെ ഇന്നിംഗ്സ് 56.4 ഓവറില്‍ അവസാനിക്കുകയായിരുന്നു. 64 റണഅ‍സ് നേടിയ നിരോഷന്‍ ഡിക്ക്വെല്ല മാത്രമാണ് ലങ്കന്‍ നിരയില്‍ തിളങ്ങിയത്. ദിമുത് കരുണാരത്നേ 24 റണ്‍സ് നേടി. പാറ്റ് കമ്മിന്‍സ് നാലും ജൈ റിച്ചാര്‍ഡ്സണ്‍ മൂന്നും വിക്കറ്റ് നേടി ഓസീസ് ബൗളര്‍മാരില്‍ തിളങ്ങി.