ടോപ് ഓര്‍ഡറിൽ തിളങ്ങിയത് ഗിൽ മാത്രം, പിന്നെ കണ്ടത് കൗണ്ടര്‍ അറ്റാക്കിംഗുമായി അഭിനവ് മനോഹറും ഡേവിഡ് മില്ലറും

Sports Correspondent

Shubmangill
Download the Fanport app now!
Appstore Badge
Google Play Badge 1

മുംബൈയ്ക്കെതിരെ മികച്ച സ്കോര്‍ നേടി ഗുജറാത്ത് ടൈറ്റന്‍സ്. ഇന്ന് ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഗുജറാത്തിന്റെ ടോപ് ഓര്‍ഡറിൽ ഗില്ലൊഴികെ ആരും തിളങ്ങാതെ പോയപ്പോള്‍ ടീം 101/4 എന്ന നിലയിലായിരുന്നു 12.2 ഓവറിൽ. അവിടെ നിന്ന് അഭിനവ് മനോഹര്‍ – ഡേവിഡ് മില്ലര്‍ കൂട്ടുകെട്ടിന്റെ തട്ടുപൊളിപ്പന്‍ ബാറ്റിംഗ് കൂടിയായപ്പോള്‍ 6 വിക്കറ്റ് നഷ്ടത്തിൽ 27 റൺസാണ് ഗുജറാത്ത് നേടിയത്.

വൃദ്ധിമന്‍ സാഹയെ അര്‍ജ്ജുന്‍ ടെണ്ടുൽക്കര്‍ പുറത്താക്കിയപ്പോള്‍ ഹാര്‍ദ്ദിക് പാണ്ഡ്യയെ പിയൂഷ് ചൗളയാണ് പുറത്താക്കിയത്. 38 റൺസാണ് ഹാര്‍ദ്ദിക്(13) – ഗിൽ കൂട്ടുകെട്ട് രണ്ടാം വിക്കറ്റിൽ നേടിയത്.

Piyushmumbai

സ്കോര്‍ 91ൽ നിൽക്കുമ്പോള്‍ ഗില്ലിന്റെ വിക്കറ്റ് കുമാര്‍ കാര്‍ത്തികേയ വീഴ്ത്തിയത് ടീമിന് വലിയ തിരിച്ചടിയായി. 34 പന്തിൽ 56 റൺസാണ് ഗിൽ നേടിയത്. തൊട്ടടുത്ത ഓവറിൽ 19 റൺസ് നേടിയ വിജയ് ശങ്കറെ ചൗള പുറത്താക്കിയപ്പോള്‍ ഗുജറാത്ത് 101/4 എന്ന നിലയിലേക്ക് വീണു.

Abhinavmanohar

ബാക്ക്ഫുട്ടിലായ ഗുജറാത്തിനെ കൗണ്ടര്‍ അറ്റാക്കിംഗിലൂടെ അഭിനവ് മനോഹറും ഡേവിഡ് മില്ലറും ചേര്‍ന്ന് മത്സരത്തിലേക്ക് തിരികെ കൊണ്ടുവരുന്നതാണ് പിന്നീട് കണ്ടത്. ഇരുവരും ചേര്‍ന്ന് അതിവേഗം ആറാം വിക്കറ്റിൽ 35 പന്തിൽ നിന്ന് 71 റൺസാണ് കൂട്ടിചേര്‍ത്തത്. ഗ്രീന്‍ എറിഞ്ഞ ഓവറിൽ മനോഹര്‍ രണ്ട് സിക്സും മില്ലര്‍ ഒരു സിക്സും നേടിയപ്പോള്‍ ഓവറിൽ നിന്ന് 22 റൺസാണ് പിറന്നത്.

മില്ലറെക്കാള്‍ അപകടകാരിയായി മാറിയത് അഭിനവ് മനോഹര്‍ ആയിരുന്നു. താരം സിക്സടിയുമായി രംഗത്തെത്തിയപ്പോള്‍ 21 പന്തിൽ നിന്ന് 42 റൺസാണ് നേടിയത്. റൈലി മെറിഡിത്തിനായിരുന്നു വിക്കറ്റ്. മില്ലര്‍ 22 പന്തിൽ 46 റൺസും നേടി.

അവസാന ഓവറിൽ രാഹുല്‍ തെവാത്തിയയും രണ്ട് സിക്സ് നേടിയപ്പോള്‍ ഗുജറാത്തിന്റെ സ്കോര്‍ 200 കടന്നു. ഒരു പന്ത് അവശേഷിക്കെയാണ് മില്ലര്‍ പുറത്തായത്.