തിളങ്ങാനാകാതെ വരുണ്‍ നായനാരുടെ മടക്കം, ഇന്ത്യയ്ക്ക് മൂന്ന് വിക്കറ്റ് നഷ്ടം

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ദക്ഷിണാഫ്രിക്ക U-19 ടീമിന്റെ സ്കോറായ 197 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യയ്ക്ക് മലയാളി താരങ്ങളായ വരുണ്‍ നായനാരുടെയും വത്സല്‍ ഗോവിന്ദിന്റെയും ഉള്‍പ്പെടെ മൂന്ന് വിക്കറ്റുകള്‍ നഷ്ടം. ഒന്നാം ദിവസം കളി അവസാനിക്കുമ്പോള്‍ ഇന്ത്യ 95/3 എന്ന നിലയിലാണ്. 44 റണ്‍സ് നേടിയ ദിവ്യാന്‍ഷാണ് ക്രീസില്‍ നില്‍ക്കുന്നത്. വത്സല്‍ ഗോവിന്ദ്(23), വരുണ്‍ നായനാര്‍(0), യശസ്വി ഭൂപേന്ദ്ര ജൈസ്വാല്‍(24) എന്നിവരുടെ വിക്കറ്റുകളാണ് ടീമിനു നഷ്ടമായത്.

ഇന്ത്യ അക്കൗണ്ട് തുറക്കുന്നതിനു മുമ്പ് തന്നെ ആദ്യ ഓവറില്‍ വരുണ്‍ പുറത്താകുകയായിരുന്നു. പിന്നീട് രണ്ടാം വിക്കറ്റില്‍ 36 റണ്‍സ് കൂട്ടിചേര്‍ത്ത ശേഷം ഇന്ത്യയ്ക്ക് വത്സല്‍ ഗോവിന്ദിനേയും നഷ്ടമായി. കൂടുതല്‍ നഷ്ടമില്ലാതെ ദിവ്യാന്‍ഷും യശസ്വിയും ഇന്ത്യയെ ഒന്നാം ദിവസം അനവസാനിപ്പിക്കുമെന്ന് തോന്നിയപ്പോളാണ് ബ്രൈസ് പാര്‍സണ്‍സ് റിട്ടേണ്‍ ക്യാച്ചിലൂടെ യശസ്വിയെ പുറത്താക്കിയത്. അതോടെ ദിവസത്തെ കളി അവസാനിപ്പിക്കുവാന്‍ അമ്പയര്‍മാര്‍ തീരുമാനിക്കുകയായിരുന്നു. ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിംഗ്സ് സ്കോര്‍ മറികടക്കുവാന്‍ 102 റണ്‍സ് കൂടി ഇന്ത്യ നേടേണ്ടതുണ്ട്.