ടെസ്റ്റിനു ശേഷം ഏകദിനത്തിലും ബംഗ്ലാദേശിനു മുന്നില്‍ തകര്‍ന്ന് വിന്‍ഡീസ്

Sports Correspondent

ടെസ്റ്റിലെ പരമ്പര തോല്‍വിയ്ക്ക് ശേഷം ഏകദിനങ്ങളിലും പരാജയം ഏറ്റുവാങ്ങി വിന്‍ഡീസ്. ബംഗ്ലാദേശിനെതിരെ ആദ്യം ബാറ്റ് ചെയ്ത ടീമിനു 195/9 എന്ന സ്കോര്‍ മാത്രമേ നേടാനായുള്ളു. ലക്ഷ്യം ബംഗ്ലാദേശ് 5 വിക്കറ്റുകളുടെ നഷ്ടത്തില്‍ മറികടന്നു. 35.1 ഓവറിലായിരുന്നു ബംഗ്ലാദേശിന്റെ അഞ്ച് വിക്കറ്റ് ജയം.

ഷായി ഹോപ്(43), റോഷ്ടണ്‍ ചേസ്(32), കീമോ പോള്‍(36) എന്നിവര്‍ മാത്രമാണ് വിന്‍ഡീസ് നിരയില്‍ റണ്‍സ് കണ്ടെത്തിയത്. 3 വീതം വിക്കറ്റുമായി മുസ്തഫിസുര്‍ റഹ്മാനും മഷ്റഫേ മൊര്‍തസയും ബംഗ്ലാദേശ് ബൗളര്‍മാരില്‍ തിളങ്ങി.

മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശിനു വേണ്ടി മുഷ്ഫിക്കുര്‍ റഹിം പുറത്താകാതെ അര്‍ദ്ധ ശതകം നേടി. 55 റണ്‍സ് നേടിയ താരത്തിനൊപ്പം ലിറ്റണ്‍ ദാസ്(41), ഷാകിബ് അല്‍ ഹസന്‍(30) എന്നിവരും റണ്‍സ് നേടി. വിന്‍ഡീസ് നിരയില്‍ റോഷ്ടണ്‍ ചേസ് 2 വിക്കറ്റ് നേടി.