വിന്‍ഡീസിനെ കാത്ത് കൂറ്റന്‍ തോല്‍വി, രണ്ടാം ഇന്നിംഗ്സിലും മോശം തുടക്കം

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഇംഗ്ലണ്ടിനെതിരെ മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ വിന്‍ഡീസിനെ കാത്തിരിക്കുന്നത് കൂറ്റന്‍ തോല്‍വി. 226/2 എന്ന നിലയില്‍ ഇംഗ്ലണ്ടിന്റെ ഡിക്ലറേഷന് ശേഷം ബാറ്റ് ചെയ്യാനെത്തിയ വിന്‍ഡീസിന് ഓപ്പണര്‍ ജോണ്‍ കാംപെല്ലിനെയും നൈറ്റ് വാച്ച്മാന്‍ കെമര്‍ റോച്ചിനെയും നഷ്ടമാകുമ്പോള്‍ സ്കോര്‍ ബോര്‍ഡില്‍ ആറ് റണ്‍സായിരുന്നു.

കാംപെല്‍ അക്കൗണ്ട് തുറക്കാതെ പുറത്തായപ്പോള്‍ കെമര്‍ റോച്ച് 4 റണ്‍സാണ് നേടിയത്. മൂന്നാം ദിവസം കളി അവസാനിക്കുമ്പോള്‍ വിന്‍ഡീസ് 10 റണ്‍സാണ് നേടിയിട്ടുള്ളത്. സ്റ്റുവര്‍ട് ബ്രോഡിനാണ് രണ്ട് വിക്കറ്റും ലഭിച്ചത്. സ്റ്റുവര്‍ട്ട് ബ്രോഡിന് ടെസ്റ്റില്‍ 500  വിക്കറ്റെന്ന സ്വപ്ന നേട്ടം ഒരു വിക്കറ്റ് അകലെയാണ്.

ഇംഗ്ലണ്ടിന്റെ സ്കോറിനെക്കാള്‍ വിന്‍ഡീസ് നിലവില്‍ 389 റണ്‍സ് പിന്നിലാണ് സ്ഥിതി ചെയ്യുന്നത്. ക്രെയിഗ് ബ്രാത്‍വൈറ്റ് രണ്ട് റണ്‍സും ഷായി ഹോപ് 4 റണ്‍സും നേടിയാണ് ക്രീസിലുള്ളത്. പരാജയം ഒഴിവാക്കുക എന്നത് ശ്രമകരമായ സ്ഥിതിയ്ക്ക് നാലാം ദിവസം അതിജീവിക്കാനാകുമോ എന്നതും തങ്ങളുടെ ഒന്നാം ഇന്നിംഗ്സ് സ്കോറിലും മികച്ച പ്രകടനം പുറത്തെടുക്കാനാകുമോ എന്നതാവും വിന്‍ഡീസ് ഉറ്റുനോക്കുന്ന കാര്യങ്ങള്‍.