ഇന്ത്യയ്ക്കെതിരെ പാക്കിസ്ഥാന്‍ ബാറ്റിംഗ് തിരഞ്ഞെടുത്തു

Sports Correspondent

ഗ്രൂപ്പ് ഘട്ടത്തിലേറ്റ തോല്‍വിയുടെ ആഘാതത്തില്‍ നിന്നുള്ള മോചനത്തിനായി ഇന്ത്യയ്ക്കെതിരെ സൂപ്പര്‍ 4 പോരാട്ടത്തില്‍ പാക്കിസ്ഥാന്‍ ആദ്യം ബാറ്റ് ചെയ്യും. അഫ്ഗാനിസ്ഥാനെതിരെയുള്ള മത്സരത്തില്‍ കളിച്ച ടീമില്‍ രണ്ട് മാറ്റങ്ങളോടെയാണ് പാക്കിസ്ഥാന്‍ ഇന്നിറങ്ങുന്നുത്. ഉസ്മാന്‍ ഷെന്‍വാരി, ഹാരിസ് സൊഹൈല്‍ എന്നിവര്‍ക്ക് പകരം മുഹമ്മദ് അമീര്‍, ഷദബ് ഖാന്‍ എന്നിവര്‍ ടീമിലെത്തുന്നു. ഇന്ത്യന്‍ നിരയില്‍ മാറ്റമില്ല.

ടൂര്‍ണ്ണമെന്റ് വിജയിക്കുവാന്‍ ഏറെ സാധ്യത കല്പിക്കപ്പെട്ട ടീമായ പാക്കിസ്ഥാന്‍ എന്നാല്‍ ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യയോട് തകര്‍ന്നിരുന്നു. അഫ്ഗാനിസ്ഥാനെതിരെയും ഒരു ഘട്ടത്തില്‍ പ്രതിരോധത്തിലായിരുന്ന ടീമിനെ പാക്ക് വെറ്ററന്‍ താരം ഷൊയ്ബ് മാലിക്ക് ആണ് വിജയത്തിലേക്ക് നയിച്ചത്.

പാക്കിസ്ഥാന്‍: ഫകര്‍ സമന്‍, ഇമാം ഉള്‍ ഹക്ക്, ബാബര്‍ അസം, ഷൊയ്ബ് മാലിക്, സര്‍ഫ്രാസ് അഹമ്മദ്, ആസിഫ് അലി, മുഹമ്മദ് നവാസ്, ഷദബ് ഖാന്‍, ഷഹീന്‍ അഫ്രീദി, ഹസന്‍ അലി, മുഹമ്മദ് അമീര്‍

ഇന്ത്യ: രോഹിത്ത് ശര്‍മ്മ, ശിഖര്‍ ധവാന്‍, അമ്പാട്ടി റായിഡു, ദിനേശ് കാര്‍ത്തിക്, കേധാര്‍ ജാഥവ്, എംഎസ് ധോണി, കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ, യൂസുവേന്ദ്ര ചഹാല്‍