എംസിജി പിച്ച് മോശമെന്ന് വിലയിരുത്തി ഐസിസി

ഓസ്ട്രേലിയ-ഇംഗ്ലണ്ട് ആഷസ് പരമ്പരയിലെ ബോക്സിംഗ് ഡേ ടെസ്റ്റ് അരങ്ങേറിയ ബെല്‍ബേണിലെ പിച്ച് മോശമെന്ന് വിലയിരുത്തി ഐസിസി. രണ്ടാഴ്ചയ്ക്കകം ക്രിക്കറ്റ് ഓസ്ട്രേലിയ സംഭവത്തില്‍ ഐസിസിയ്ക്ക് വിശദീകരണം നല്‍കേണ്ടതുണ്ട്. പിച്ചില്‍ ശരാശരി ബൗണ്‍സ് മാത്രമാണ് ഉണ്ടായതെന്നും മത്സരം പുരോഗമിക്കുംതോറും അത് കുറഞ്ഞു വന്നുവെന്നുമാണ് മാച്ച് റഫറി രഞ്ജന്‍ മഡ്ഗുലേയുടെ വിലയിരുത്തല്‍. പിച്ചില്‍ ബാറ്റ്സ്മാന്മാര്‍ക്കോ ബൗളര്‍മാര്‍ക്കോ യാതൊരു വിധ പിന്തുണയുമുണ്ടായിരുന്നില്ല എന്നാണ് രഞ്ജന്‍ തന്റെ നിരീക്ഷണത്തില്‍ വ്യക്തമാക്കിയത്.

അഞ്ച് ദിവസത്തെ മത്സര കാലയളവില്‍ പിച്ചില്‍ കാര്യമായ മാറ്റമൊന്നുമുണ്ടായിരുന്നില്ലെന്നും പേസോ ബൗണ്‍സോ സ്പിന്നോ പോലും പിച്ചില്‍ ഉണ്ടായിരുന്നില്ല എന്നായിരുന്നു മത്സരശേഷം സ്റ്റീവന്‍ സ്മിത്തിന്റെ പ്രതികരണം. പിച്ച് ഫ്ലാറ്റാവുന്നതില്‍ കുഴപ്പമില്ല പക്ഷേ ബൗണ്‍സും കാരിയും ഉണ്ടാവണം എന്നാല്‍ എംസിജിയില്‍ ഇതൊന്നുമായിരുന്നില്ല സ്ഥിതി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഇംഗ്ലണ്ട് മേസണ്‍ ക്രെയിനിനു അരങ്ങേറ്റത്തിനവസരം കൊടുക്കുവാന്‍ സാധ്യത

സിഡ്നിയില്‍ ജനുവരി നാലിനു ആരംഭിക്കുന്ന ആഷസ് പരമ്പരയിലെ അവസാന ടെസ്റ്റില്‍ യുവ സ്പിന്നര്‍ മേസണ്‍ ക്രെയിന്‍ കളിക്കുവാന്‍ സാധ്യതയെന്ന് സൂചന. സിഡ്നിയിലെ സ്പിന്നിനു അനുകൂലമായ പിച്ചില്‍ മേസണ്‍ തന്റെ അരങ്ങേറ്റം കുറിക്കുമെന്നാണ് ഇംഗ്ലണ്ട് കോച്ച് ട്രെവര്‍ ബേലിസ് നല്‍കുന്ന സൂചന. ബോക്സിംഗ് ഡേ ടെസ്റ്റ് സമനിലയായതോടെ 5-0 എന്ന നിലയില്‍ വൈറ്റ് വാഷ് ഇംഗ്ലണ്ട് ഒഴിവാക്കിയിരുന്നു. 20 വയസ്സുകാരന്‍ സ്പിന്നറുള്‍പ്പെടെ ഒന്ന് രണ്ട് മാറ്റങ്ങളോടെയാവും ഇംഗ്ലണ്ട് സിഡ്നിയില്‍ ഇറങ്ങുക എന്നാണ് ടീമിനോട് അടുത്ത വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന സൂചന.

മോയിന്‍ അലിയുടെ മോശം ഫോമും മേസണ്‍ ക്രെയിനിനു അരങ്ങേറ്റത്തിനുള്ള അവസരം കൂടുതല്‍ ശക്തമാക്കുകയാണ്. മോയിന്‍ അലിയും മേസണ്‍ ക്രെയിനും ഒരുമിച്ച് സിഡ്നിയില്‍ കളിക്കുവാനുമുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. സിഡ്നി പിച്ച് പരമ്പരാഗതമായി സ്പിന്നര്‍മാരെ പിന്തുണയ്ക്കുന്നു എന്നതും ഒരു ഘടകമാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version