മുഹമ്മദ് ഷമിയ്ക്കെതിരെ അറസ്റ്റ് വാറന്റ്

Sports Correspondent

ഗാര്‍ഹിക പീഢന കേസില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയ്ക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച് അലിപ്പൂര്‍ ജില്ല കോടതി. ഷമിയ്ക്കും സഹോദരന്‍ ഹസീദ് അഹമ്മദിനും എതിരെയാണ് അറസ്റ്റ് വാറന്റ്. ഷമിയുടെ ഭാര്യ ഹസിന്‍ ജഹാന്‍ നല്‍കിയ കേസിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ കോടതിയുടെ വിധി. താരത്തിനോട് 15 ദിവസത്തിനുള്ളില്‍ കീഴടങ്ങണമെന്നും കോടതിയുടെ ഉത്തരവുണ്ട്.

നിലവില്‍ വിന്‍ഡീസില്‍ ടെസ്റ്റ് പരമ്പരയില്‍ കളിയ്ക്കുകയാണ് മുഹമ്മദ് ഷമി. ഈ സാഹചര്യത്തില്‍ ജമൈക്കയിലെ രണ്ടാം ടെസ്റ്റിന് ശേഷം താരം നാട്ടിലേക്ക് മടങ്ങുമെന്നാണ് കരുതേണ്ടത്. കഴിഞ്ഞ വര്‍ഷം ഷമിയ്ക്കെതിരെ സമാനമായ കേസില്‍ കേസുണ്ടായിരുന്നു. താരത്തിനെതിരെ അന്ന് വലിയ ആരോപണങ്ങളാണ് ഭാര്യ ഉന്നയിച്ചത്. ഇതില്‍ കോഴ ഇടപാട് വരെയുണ്ടായിരുന്നു.