Champions LeagueFeatured

ലൗടാരോ മാർട്ടിനസിന്റെ ഹാട്രിക് മികവിൽ ഇന്റർ മിലാൻ, ജയവുമായി ലെവർകുസനും അവസാന പതിനാറിൽ

ഫ്രഞ്ച് ക്ലബ് മൊണാകോയെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് തോൽപ്പിച്ചു യുഫേഫ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിൽ നാലാം സ്ഥാനം ഉറപ്പിച്ചു ഇന്റർ മിലാൻ. ഹാട്രിക് നേടിയ അർജന്റീനൻ താരം ലൗടാരോ മാർട്ടിനസ് ആണ് ഇന്ററിന് വലിയ ജയം സമ്മനിച്ചത്. 12 മത്തെ മിനിറ്റിൽ ചുവപ്പ് കാർഡ് കണ്ടു ക്രിസ്റ്റിയൻ പുറത്തായത് ഫ്രഞ്ച് ക്ലബിന് തിരിച്ചടി ആയിരുന്നു. നാലാം മിനിറ്റിൽ പെനാൽട്ടിയിലൂടെ ഗോൾ വേട്ട തുടങ്ങിയ മാർട്ടിനസ് 16, 67 മിനിറ്റുകളിൽ നേടിയ ഗോളുകളിലൂടെയാണ്‌ തന്റെ ഹാട്രിക് പൂർത്തിയാക്കിയത്. ഗ്രൂപ്പ് ഘട്ടത്തിൽ 8 കളികളിൽ നിന്നു വെറും ഒരു ഗോൾ മാത്രമാണ് ഇന്റർ ഇത് വരെ വഴങ്ങിയത് എന്നതും ശ്രദ്ധേയമാണ്. പരാജയത്തോടെ 17 സ്ഥാനത്ത് ആയ മൊണാകോക്ക് ഇതോടെ അവസാന പതിനാറിൽ എത്താൻ പ്ലെ ഓഫ് കളിക്കണം.

അതേസമയം ഇതിനകം ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായ സ്പാർട്ട പ്രാഗയെ എതിരില്ലാത്ത 2 ഗോളിന് മറികടന്നു ബയേർ ലെവർകുസൻ ആദ്യ എട്ടിൽ സ്ഥാനം ഉറപ്പിച്ചു. ജയത്തോടെ ആറാം സ്ഥാനം ഉറപ്പിച്ച അവർ നേരിട്ടു അവസാന പതിനാറിലേക്ക് യോഗ്യത നേടി. 32 മത്തെ മിനിറ്റിൽ ഫ്രിംപോങ്ങിന്റെ പാസിൽ നിന്നു ഗോൾ നേടിയ ഫ്ലോറിയൻ റിറ്റ്സ് ആണ് ജർമ്മൻ ക്ലബിന് മുൻതൂക്കം നൽകിയത്. എട്ടാം മത്സരത്തിൽ നിന്നു ചാമ്പ്യൻസ് ലീഗിലെ ആറാം ഗോൾ ആയിരുന്നു ജർമ്മൻ താരത്തിന് ഇത്. തുടർന്ന് 64 മത്തെ മിനിറ്റിൽ നാഥൻ ടെല്ല നേടിയ ഗോൾ ലെവർകുസൻ ജയം ഉറപ്പിക്കുക ആയിരുന്നു.