കണ്ണൂര്‍ വാരിയേഴ്‌സിനെ തോല്‍പ്പിച്ച് തിരുവനന്തപുരം കൊമ്പന്‍സ്

കണ്ണൂര്‍: സൂപ്പര്‍ ലീഗ് കേരളയില്‍ കണ്ണൂര്‍ വാരിയേഴ്‌സ് എഫ്‌സിയെ തോല്‍പ്പിച്ച് തിരുവനന്തപുരം കൊമ്പന്‍സ് എഫ്‌സി. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് തോല്‍പ്പിച്ചത്. തിരുവനന്തപുരം കൊമ്പന്‍സിന് വേണ്ടി ബിസ്‌പോ രണ്ടും മുഹമ്മദ് ജാസിം ഒരു ഗോളും നേടി. കണ്ണൂരിന് വേണ്ടി അസിയര്‍ ഗോമസ് ആശ്വാസ ഗോള്‍ നേടി. നാല് ഗോളും നേടിയത് രണ്ടാം പകുതിയിലായിരുന്നു.

സീസണിലെ ആദ്യ മത്സരത്തില്‍ തിരുവനന്തപുരം കൊമ്പന്‍സിന്റെ ഹോം സ്‌റ്റേഡിയത്തില്‍ തോല്‍പ്പിച്ച കണ്ണൂര്‍ വാരിയേഴ്‌സിനെതിരെ ഇത് മധുര പ്രതികാരമായിരുന്നു. ആദ്യ പകുതിയില്‍ മികച്ച പ്രകടനം കാഴ്ച വെച്ച കണ്ണൂര്‍ രണ്ടാം പകുതിയില്‍ 4-3-3 എന്ന ഫോര്‍മേഷനില്‍ നിന്ന് ഇരട്ടമാറ്റങ്ങളുമായി 3-4-3 എന്ന ഫോര്‍മേഷനിലേക്ക് മാറുകയായിരുന്നു. സീസണിലെ കണ്ണൂരിന്റെ ആദ്യ തോല്‍വിയാണിത്. അതോടെ ആറ് മത്സരങ്ങളില്‍ നിന്ന് രണ്ട് ജയവും മൂന്ന് സമനിലയും ഒരു തോല്‍വിയുമായി ഒമ്പത് പോയിന്റ് നേടി കണ്ണൂര്‍ നാലാം സ്ഥാനത്ത് തുടരും. ആറ് മത്സരങ്ങളില്‍ നിന്ന് രണ്ട് ജയവും ഒരു സമനിലയും മൂന്ന് തോല്‍വിയുമായി ഏഴ് പോയിന്റ് നേടി കൊമ്പന്‍സ് അഞ്ചാമതാണ്.

വിജയത്തോടെ തിരുവനന്തപുരം കൊമ്പന്‍സ് സെമി സാധ്യത നിലനിര്‍ത്തി.
തൃശൂര്‍ മാജിക് എഫിസിക്കെതിരെ ഇറങ്ങിയ 3-4-3 എന്ന ഫോര്‍മേഷനില്‍ നിന്ന് 4-3-3 എന്ന ഫോര്‍മേഷനിലേക്ക് കണ്ണൂര്‍ വാരിയേഴ്‌സ് എഫ്‌സി മാറി. അഞ്ച് മാറ്റങ്ങളാണ് കണ്ണൂര്‍ വരുത്തിയത്. കഴിഞ്ഞ മത്സരത്തില്‍ ഗോള്‍ നേടിയ മുഹമ്മദ് സിനാന്‍, അവസരം ഒരുക്കിയ അഡ്രിയാന്‍ സര്‍ഡിനേറോ, അസിയര്‍ ഗോമസ്, സന്ദീപ്, ഷിബിന്‍ ഷാദ് എന്നിവര്‍ക്ക് പകരമായി സൈദ് മുഹമ്മദ് നിദാല്‍, സച്ചിന്‍ സുനില്‍, ആസിഫ് ഒ.എം, ഷിജിന്‍ ടി, അബ്ദുല്‍ കരീം സാംബ എന്നിവരെത്തി.

തിരുവനന്തപുരം കൊമ്പന്‍സ് എഫ്‌സിയും മാറ്റങ്ങളുമായി ആണ് എത്തിയത്. 4-3-3 എന്ന ഫോര്‍മേഷനില്‍ ഏഴ് മാറ്റങ്ങളാണ് ഇലവനില്‍ വരുത്തിയത്. ഗോള്‍കീപ്പര്‍ ആര്യന്‍ ആഞ്ജനേയ, പ്രതിരോധ താരങ്ങളായ ഷാനിദ് വാളന്‍, കര്‍വാലോ ലിമ, മധ്യനിരതാരങ്ങളായ റോഹന്‍ സിംങ്, അറ്റാക്കിംങ് താരങ്ങളായ മുഹമ്മദ് അസ്ഹര്‍, മുഹമ്മദ് ഷാഫി, പൗലോ വിക്ടര്‍ എന്നിവര്‍ക്ക് പകരമായി ഗോള്‍ കീപ്പര്‍ സത്യജിത്ത്, പ്രതിരോധ താരങ്ങളായ റോച്ച ഡി അറുജോ, അബ്ദുല്‍ ബാജിഷ്, മുഹമ്മദ് ഷരിഫ് ഖാന്‍ മധ്യനിരതാരങ്ങളായ രാഘവ് ഗുപ്ത, മുഹമ്മദ് ജാസിം, അറ്റാക്കിംങ് താരങ്ങളായ ഖാലിദ് റോഷന്‍, ഔറ്റമര്‍ ബിസ്‌പോ എന്നിവര്‍ ഇറങ്ങി.


മത്സരം ആരംഭിച്ച് മിനുട്ടുകള്‍ക്ക് അകം കണ്ണൂര്‍ വാരിയേഴ്‌സിന് അലസരം ലഭിച്ചു. .. മിനുട്ടില്‍ എബിന്‍ എടുത്ത കോര്‍ണര്‍ സെറ്റ് പീസ് മനോജിന് നല്‍കി. മനോജ് ഇടത് കാലുകൊണ്ട് ബോക്‌സിലേക്ക് കൃത്യമായി നല്‍കി. ബോക്‌സില്‍ നിലയുറപ്പിച്ചിരുന്ന ലാവ്‌സാംബ ചാടി ഹെഡ് ചെയ്‌തെങ്കിലും പോസിറ്റിനെ ചാരി പുറത്തേക്ക്. 5 ാം മിനുട്ടില്‍ അടുത്ത അവസരം.

തിരുവനന്തപുരം കൊമ്പന്‍സ് മധ്യനിരയില്‍ നിന്ന് തട്ടി എടുത്ത പന്ത് നിദാല്‍ ബോക്‌സിലേക്ക് കരീമിന് നല്‍കി. കരീം സ്വീകരിച്ച് പോസ്റ്റിലേക്ക് അടിച്ചെങ്കിലും ലക്ഷ്യം കണ്ടില്ല. 10 ാം മിനുട്ടില്‍ തിരുവനന്തപുരത്തിന് ആദ്യ അവസരം. ഷരീഫ് എറിഞ്ഞ ലോങ് ത്രോ കണ്ണൂര്‍ ബോക്‌സില്‍ കൂട്ടപൊരിച്ചില്‍ നടന്നെങ്കിലും പന്ത് ക്ലിയര്‍ ചെയ്തു. 13 ാം മിനുട്ടില്‍ തിരുവനന്തപുരത്തിന് ബോക്‌സിന് തൊട്ട് മുന്നില്‍ വെച്ച് ഫ്രീകിക്ക് ലഭിച്ചു. ബിസ്‌പോ അടിച്ചെങ്കിലും ബ്ലോക്കിന്റെ ദേഹത്ത് തട്ടി പുറത്തേക്ക്. 15 ാം മിനുട്ടില്‍ കണ്ണൂരിന് സുവര്‍ണാവസരം. മനോജ് ബോക്‌സിലേക്ക് നല്‍കിയ ലോ ക്രോസ് ഷിജിന്‍ ഇടത് കാലുകൊണ്ട് പോസ്്റ്റിലേക്ക് അടിച്ചെങ്കിലും പോസ്റ്റിന് മുകളിലൂടെ പുറത്തേക്ക് പോയി. അതോ മിനുട്ടില്‍ എബിന്‍ ദാസിന്റെ വക ബോക്‌സിന് പുറത്ത് നിന്ന് ഒരു ഉഗ്രന്‍ ലോങ് റൈഞ്ചര്‍. തിരുവനന്തപുരം കീപ്പര്‍ സത്യജിത്തിന്റെ ഉഗ്രന്‍ സേവ്. 35 ാം മിനുട്ടില്‍ റൊണാള്‍ഡിനെ ഫൗള്‍ ചെയ്തതിന് കണ്ണൂര്‍ വാരിയേഴ്‌സിന്റെ മനോജിന് മഞ്ഞ കാര്‍ഡ് ലഭിച്ചു. 41 ാം മിനുട്ടില്‍ കണ്ണൂര്‍ വാരിയേഴ്‌സ് കൗണ്ടര്‍ അറ്റാക്കിംങിലൂടെ ലഭിച്ച അവസരം മനോജ് ഇടത് വിങ്ങില്‍ നിന്ന് ബോക്‌സിലേക്ക് ക്രോസ് ചെയ്‌തെങ്കിലും ഗോള്‍ കീപ്പര്‍ പിടിച്ചെടുത്തു. തുടര്‍ന്ന് തിരുവനന്തപുരം ഗോള്‍കീപ്പര്‍ വേഗത്തില്‍ കിക്ക് എടുക്കവേ ഫൗള്‍ ചെയ്തതിന് കണ്ണൂരിന്റെ നിദാലിന് മഞ്ഞ കാര്‍ഡ് ലഭിച്ചു. 45 ാം മിനുട്ടില്‍ സ്വന്തം പകുതിയില്‍ നിന്ന് പന്ത് സ്വീകരിച്ച് കണ്ണൂരിന്റെ ആസിഫ് എതിര്‍മുഖത്തേക്ക് ഓടി കയറി ബോക്‌സിന് പുറത്ത് നിന്ന് ഒരു ലോങ് റൈഞ്ച് ഷോട്ട് അടിച്ചെങ്കിലും ഗോള്‍കീപ്പര്‍ പിടിച്ചെടുത്തു. അധിക സമയത്തിന്റെ 48 ാം മിനുട്ടില്‍ തിരുവനന്തപുരത്തിന്റെ ബിസ്‌പോയെ ഫൗള്‍ ചെയ്തതിന് കണ്ണൂരിന്റെ ലവ്‌സാംബക്ക് മഞ്ഞ കാര്‍ഡ് ലഭിച്ചു.


രണ്ടാം പകുതിയില്‍ കണ്ണൂര്‍ രണ്ട് മാറ്റങ്ങള്‍ നടത്തി. സച്ചിനും ഷിജിനും പകരം മുഹമ്മദ് സിനാനും ഷിബിന്‍ ഷാദുമെത്തി. 4-3-3 എന്ന ഫോര്‍മേഷനില്‍ നിന്ന് കണ്ണൂര്‍ 3-4-3 യിലേക്ക് മാറി. 47 ാം മിനുട്ടില്‍ തിരുവനന്തപുരം ലീഡ് നേടി. ബോക്‌സിലേക്ക് ഓടി കയറിയ ബിസ്‌പോ ആദ്യ അടിച്ച പന്ത് കണ്ണൂര്‍ കീപ്പര്‍ ഉബൈദ് സേവ് ചെയ്‌തെങ്കിലും റിട്ടേര്‍ണ്‍ പന്ത് മുഹമ്മദ് ജാസിം ഗോളാക്കി മാറ്റി. 52 ാം മിനുട്ടില്‍ തിരുവനന്തപുരത്തിന്റെ മുഹമ്മദ് ജാസിം കോര്‍ണറില്‍ നിന്ന് വീണു കിട്ടിയ അവസരം ഉഗ്രന്‍ ഒരു ലോങ് റൈഞ്ചറിന് ശ്രമിച്ചു. കണ്ണൂര്‍ ഗോള്‍ കീപ്പര്‍ ഉബൈദ് കൃത്യമായി തടഞ്ഞിട്ടു. 57 ാം മിനുട്ടില്‍ കണ്ണൂര്‍ രണ്ട് മാറ്റങ്ങള്‍കൂടെ നടത്തി. അബ്ദു കരീമിനും നിദാലിനും പകരമായി അസിയര്‍ ഗോമസും അഡ്രിയാന്‍ സര്‍ഡിനേറോയും എത്തി. 62 ാം മിനുട്ടില്‍ എബിന്‍ ദാസ് ബോക്‌സിന് അകത്തേക്ക് നല്‍കിയ പന്ത് അഡ്രിയാന്‍ എടുക്കവേ തിരുവനന്തപുരം ഗോള്‍കീപ്പറിന്റെ ശരീരത്തില്‍ തട്ടി അഡ്രിയാന്‍ ബോക്‌സില്‍ വീണെങ്കിലും റഫറി ഫൗള്‍ വിളിച്ചില്ല. 66 ാം മിനുട്ടില്‍ തിരുവനന്തപുരം രണ്ട് മാറ്റങ്ങള്‍ നടത്തി. ഗോള്‍ നേടിയ മുഹമ്മദ് ജാസിമിനും ഖാലിദിനും പകരമായി അഷ്ഹറും മുഹമ്മദ് ഷാഫിയും എത്തി. 69 ാം മിനുട്ടില്‍ തിരുവനന്തപുരം രണ്ടാം ഗോള്‍ നേടി. കൗണ്ടര്‍ അറ്റാക്കിലൂടെ ബോക്‌സിലേക്ക് സോളോ റണ്‍ നടത്തിയ റോണാള്‍ഡ് പോസ്റ്റിലേക്ക് ഷോട്ട് അടിച്ചെങ്കിലും ഗോള്‍ കീപ്പര്‍ ഉബൈദ് സേവ് ചെയ്തു. തുടര്‍ന്ന് ലഭിച്ച അവസരം ഔട്ടമാര്‍ ബിസ്‌പോ ഗോളാക്കി മാറ്റി. 74 ാം മിനുട്ടില്‍ തിരുവനന്തപുരം കൊമ്പന്‍സിന്റെ മുഹമ്മദ് ഷാഫിക്ക് മഞ്ഞ കാര്‍ഡ് ലഭിച്ചു. കണ്ണൂരിന്റെ മുഹമ്മദ് സിനാനെ ഫൗള്‍ ചെയ്തതിനാണ് കാര്‍ഡ് ലഭിച്ചത്. 77 ാം മിനുട്ടില്‍ കണ്ണൂരിന് ഗോളെന്ന് ഉറച്ച രണ്ട് അവസരം ലഭിച്ചു. അസിയര്‍ എടുത്ത് ഫ്രീകിക്ക് അഡ്രിയാന്‍ പോസ്റ്റ് ലക്ഷ്യമാക്കി ഹെഡ് ചെയ്‌തെങ്കിലും കൊമ്പന്‍സ് കീപ്പര്‍ മനോഹരമായി തട്ടി അകറ്റി. തുടര്‍ന്ന് സാംബ് ബോക്‌സിലേക്ക് നല്‍കിയ പന്ത് അഡ്രിയാന്‍ ചെസ്റ്റില്‍ ഇറക്കി പോസ്റ്റിലേക്ക് അടിച്ചെങ്കിലും പുറത്തേക്ക് പോയി. തിരുവനന്തപുരം വിക്ടറിനെയും റോഹന്‍ സിംങിനേയും പകരക്കാരനായി ഇറക്കി. സമയം നഷ്ടപ്പെടുത്തിയതിന് തിരുവനന്തപുരത്തിന്റെ ബാദിഷിന് മഞ്ഞ കാര്‍ഡ് ലഭിച്ചു. 83 ാം മിനുട്ടില്‍ കൊമ്പന്‍സ് ബാദിഷിനെ പിന്‍വലിച്ച് ഷാനിദ് വാളനെ ഇറക്കി. 85 ാം മിനുട്ടില്‍ ബിസ്‌പോയുടെ ലീഡ് മൂന്നാക്കി ഉയര്‍ത്തി. ഇടത് വിങ്ങില്‍ നിന്ന് മുഹമ്മദ് ഷാഫി നല്‍കിയ പന്ത് സെകന്റ് പോസ്റ്റില്‍ നിലയുറപ്പിച്ചിരുന്ന ബിസ്‌പോ അനായാസം ഗോളാക്കി മാറ്റി.

ബിസ്‌പോയുടെ രണ്ടാം ഗോള്‍. 86 ാം മിനുട്ടില്‍ കണ്ണൂര്‍ ക്യാപ്റ്റന്‍ അഡ്രിയാന് ചുവപ്പ് കാര്‍ഡ് ലഭിച്ചു. കൊമ്പന്‍സ് താരങ്ങളുമായുള്ള വാക്ക് തര്‍ക്കത്തിനാണ് ചുവപ്പ് കാര്‍ഡ്. 98 ാം മിനുട്ടില്‍ അസിയര്‍ ഗോമസ് കണ്ണൂരിന് ആശ്വാസ ഗോള്‍ നേടി. ഇടത് വിങ്ങില്‍ നിന്ന് ലഭിച്ച ഫ്രീകിക്ക് മനോഹരമായി ഗോളാക്കി മാറ്റുകയായിരുന്നു.

തീബോട്ട് കോർത്തോയ്ക്ക് പരിക്ക്; രണ്ടാഴ്ച പുറത്തിരിക്കും


മാഡ്രിഡ്: റയൽ മാഡ്രിഡ് ഗോൾകീപ്പർ തീബോട്ട് കോർത്തോയ്ക്ക് വലത് കാലിലെ അഡക്‌ടർ ലോംഗസ് പേശിക്ക് പരിക്കേറ്റതായി കണ്ടെത്തി. റായോ വല്ലെക്കാനോയ്‌ക്കെതിരായ മത്സരത്തിനിടെയാണ് താരത്തിന് പരിക്ക് സംഭവിച്ചത്. ആ മത്സരം കോർട്ട പൂർത്തിയാക്കിയെങ്കിലും അസ്വസ്ഥത അനുഭവപ്പെട്ടിരുന്നു. റയൽ മാഡ്രിഡിൽ നടത്തിയ മെഡിക്കൽ പരിശോധനയിലാണ് പേശീവലിവിന്റെ സ്വഭാവമുള്ള പരിക്ക് സ്ഥിരീകരിച്ചത്.

ഈ പരിക്ക് കാരണം ഏകദേശം രണ്ടാഴ്ചയോളം കോർട്ടോയിസ് കളിക്കളത്തിൽ നിന്ന് വിട്ടുനിൽക്കേണ്ടിവരും. ഇതിന്റെ ഫലമായി ബെൽജിയത്തിനായി വരാനിരിക്കുന്ന അന്താരാഷ്ട്ര മത്സരങ്ങളിൽ താരം പങ്കെടുക്കില്ല, ഈ ഇടവേളയിൽ ദേശീയ ടീമിനൊപ്പം യാത്ര ചെയ്യുകയുമില്ല.
ഗോൾവലയ്ക്ക് മുന്നിൽ നിർണായക പങ്കുവഹിക്കുന്ന കോർട്ടോയുടെ പരിക്ക് റയൽ മാഡ്രിഡിനും ബെൽജിയത്തിനും ഒരു തിരിച്ചടിയാണ്. അന്താരാഷ്ട്ര ഇടവേളയിൽ ക്ലബ്ബിന്റെ മെഡിക്കൽ ടീം താരത്തിന്റെ സുഖം പ്രാപിക്കൽ അടുത്തറിയും.

നാടിന് മാതൃകയായി കണ്ണൂർ വാരിയേഴ്സ് ആരാധകരായ റെഡ് മറൈനേഴ്‌സ്

സൂപ്പര്‍ ലീഗ് കേരളയില്‍ കണ്ണൂര്‍ വാരിയേഴ്‌സ് എഫ്‌സിയുടെ ആരാധക കൂട്ടായ്മയായ റെഡ് മറൈനേഴ്‌സ് ഫുട്‌ബോള്‍ ആരാധകര്‍ക്ക് മാതൃകയായിരിക്കുകയാണ്. കണ്ണൂര്‍ വാരിയേഴ്‌സിന്റെ ഹോം മത്സരത്തില്‍ ടീമിന് ആരാധക കൂട്ടായ്മ ഗ്രൗണ്ടില്‍ ആവേശത്തിന്റെ അലകടല്‍ തീര്‍ത്തു. കണ്ണൂര്‍ വാരിയേഴ്‌സിന്റെ കൊടികളും ജേഴ്‌സികളും അണിഞ്ഞാണ് ആരാധകര്‍ എത്തിയത്. മത്സരത്തിന് ശേഷം എല്ലാവരും ആഘോഷങ്ങളുമായി സ്റ്റേഡിയം വിട്ടപ്പോള്‍ റെഡ് മറൈനേഴ്‌സ് സ്‌റ്റേഡിയത്തിലെ മാലിന്യങ്ങള്‍ വൃത്തിയാക്കുന്ന തിരക്കിലായിരുന്നു. സ്‌റ്റേഡിയത്തിന്റെ ഗ്യാലറിയില്‍ ഫുട്‌ബോള്‍ പ്രേമികള്‍ അവശേഷിച്ച മാലിന്യം നീക്കിയ ശേഷമാണ് അവര്‍ സ്‌റ്റേഡിയം വിട്ടത്. ആരാധകര്‍ ഇരിപ്പിടത്തിന് സമീപം അവശേഷിപ്പിച്ച കുപ്പികള്‍ ആഹരങ്ങളുടെ അവശിഷ്ടവും ഉള്‍പ്പെടെയുള്ളവയാണ് അവര്‍ നീക്കം ചെയ്തത്.


തൃശൂര്‍ മാജിക് എഫ്‌സിക്കെതിരെയുള്ള ആദ്യ മത്സരത്തിലും സ്റ്റേഡിയത്തിലെ ഗാലറികള്‍ വൃത്തിയാക്കിയിരുന്നു. കുപ്പികളും പ്ലാസ്റ്റിക്കുമുള്‍പ്പെടെയുള്ളവായാണ് റെഡ് മറൈനേഴ്‌സ് ശേഖരിച്ചത്. സ്റ്റേഡിയത്തിലെ മാലിന്യങ്ങളെല്ലാം ശേഖരിച്ച് കവറിലാക്കി നിശ്ചിതസ്ഥലത്ത് നിക്ഷേപിച്ചാണ് അവര്‍ മടങ്ങിയത്. ഇത് മറ്റു ആരാധക കൂട്ടായ്മകള്‍ക്ക് മാതൃകയാണ്.
വളരെ കാലത്തിന് ശേഷം കണ്ണൂരിലേക്ക് മടങ്ങിയെത്തിയ ഫുട്‌ബോളിനെ നിലനിര്‍ത്തേണ്ട ആവശ്യം നമ്മുക്കാണ്. ഏറെ കാലത്തിന് ശേഷമാണ് ഈ സ്‌റ്റേഡിയം ദേശീയ മത്സരത്തിന് അനുയോജ്യമായ രീതിയിലേക്ക് എത്തിച്ചത്. വരുന്ന തലമുറക്കും ഈ സ്‌റ്റേഡിയവും സൗകര്യങ്ങളും ഉപയോഗിക്കാന്‍ സാധിക്കണം ഇതെല്ലാം സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ് എന്ന് റെഡ് മറൈനേഴ്‌സ് പറഞ്ഞു.

കണ്ണൂരിന് കിംസിന്റെ സമ്മാനം

വാരിയേഴ്‌സ് ഫോര്‍ വെല്‍നെസ്സ് എന്ന മുദ്യാവാക്യം ഉയര്‍ത്തി കിംസ് ശ്രീചന്ദ് ആശുപത്രിയുടെ നേതൃത്വത്തില്‍ കണ്ണൂര്‍ വാരിയേഴ്‌സ് എഫ്‌സിയുമായി സഹകരിച്ചു കൊണ്ട് കണ്ണൂരിലെ സ്ത്രീകള്‍ക്ക് സൗജ്യമായി ബ്രസ്റ്റ് സ്‌ക്രീനിംങ് നല്‍ക്കുന്നു. നവംബര്‍ അഞ്ച് മുതല്‍ 31 വരെ കണ്ണൂര്‍ കിംസ് ശ്രീചന്ദ് ആശുപത്രിയില്‍ വാരിയേഴസ് വുമണ്‍ എന്ന കൂപ്പണ്‍ കോഡുമായി എത്തിയാല്‍ സൗജന്യമായി സ്‌ക്രീനിംങ് നടത്താം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9747128137്

ഷംസ് മുലാനിയുടെ അഞ്ച് വിക്കറ്റ് പ്രകടനം, മുംബൈക്ക് തകർപ്പൻ ജയം


മുംബൈ: രഞ്ജി ട്രോഫി 2025-26 സീസണിലെ എലൈറ്റ് ഗ്രൂപ്പ് ഡി മത്സരത്തിൽ ഹിമാചൽ പ്രദേശിനെതിരെ മുംബൈയ്ക്ക് മികച്ച വിജയം. ബാന്ദ്ര കുർള കോംപ്ലക്‌സിൽ നടന്ന മത്സരത്തിൽ ഇന്നിങ്സിനും 120 റൺസിനുമാണ് മുംബൈ ഹിമാചൽ പ്രദേശിനെ തകർത്തത്. രണ്ട് ദിവസത്തിനുള്ളിൽ ഹിമാചലിന്റെ ബാറ്റിംഗ് നിരയെ രണ്ടുതവണയും തകർത്തുകൊണ്ട് നിർണായകമായ അഞ്ച് വിക്കറ്റ് പ്രകടനം നടത്തിയ ഷംസ് മുലാനിയാണ് മുംബൈയുടെ വിജയശില്പി.

ആദ്യം ബാറ്റ് ചെയ്ത മുംബൈയുടെ ഒന്നാം ഇന്നിങ്‌സ് ടോട്ടൽ 446 റൺസായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഹിമാചൽ പ്രദേശിനെ ഒന്നാം ഇന്നിങ്സിൽ 187 റൺസിനും രണ്ടാം ഇന്നിങ്സിൽ 139 റൺസിനും പുറത്താക്കിയാണ് മുംബൈ ആധികാരിക വിജയം സ്വന്തമാക്കിയത്.
തുടക്കം മുതൽ തന്നെ ഹിമാചൽ പ്രദേശ് ബാറ്റിംഗിൽ പതറി. പുഖ്രാജ് മാൻ (65), നിഖിൽ ഗാംഗ്ത (64 നോട്ടൗട്ട്) എന്നിവർ മാത്രമാണ് ഹിമാചലിനു വേണ്ടി ചെറുത്തുനിൽപ്പ് നടത്തിയത്. മുലാനിയുടെ സ്പിൻ മാന്ത്രികതയിൽ അധിഷ്ഠിതമായ മുംബൈയുടെ ബൗളിംഗ് ആക്രമണത്തിന് ആയുഷ് മ്ഹാത്തറെ, ശാർദുൽ താക്കൂർ എന്നിവർ മികച്ച പിന്തുണ നൽകി.

ഹിമാചലിന് ഒരു തിരിച്ചുവരവിന് പോലും അവസരം നൽകാതെ മുംബൈ ബൗളർമാർ വിക്കറ്റുകൾ വീഴ്ത്തിക്കൊണ്ടിരുന്നു. മുംബൈയുടെ ഒന്നാം ഇന്നിങ്സിൽ 69 റൺസ് നേടിയ മുലാനി, ഇപ്പോൾ തന്റെ 19-ാമത്തെ അഞ്ച് വിക്കറ്റ് നേട്ടം പൂർത്തിയാക്കി.

രഞ്ജി ട്രോഫിയിൽ കേരളത്തിനെതിരെ രണ്ടാം ഇന്നിങ്സിൽ സൌരാഷ്ട്ര മികച്ച സ്കോറിലേക്ക്

രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിനെതിരെ തിരിച്ചടിച്ച് സൌരാഷ്ട്ര. ആദ്യ ഇന്നിങ്സിൽ 73 റൺസിൻ്റെ ലീഡ് വഴങ്ങിയ സൌരാഷ്ട്ര രണ്ടാം ഇന്നിങ്സിൽ അഞ്ച് വിക്കറ്റിന് 351 റൺസെന്ന നിലയിലാണ്. ഒരു ദിവസത്തെ കളി കൂടി ബാക്കിയിരിക്കെ സൌരാഷ്ട്രയ്ക്ക് ഇപ്പോൾ 278 റൺസിൻ്റെ ലീഡൂണ്ട്. ചിരാഗ് ജാനിയുടെ ഉജ്ജ്വല സെഞ്ച്വറിയാണ് സൌരാഷ്ട്രയുടെ ഇന്നിങ്സിന് കരുത്ത് പകർന്നത്.

ആദ്യ ഇന്നിങ്സിൽ തകർന്നടിഞ്ഞ സൌരാഷ്ട്രയുടെ ബാറ്റിങ് നിര ഫോം വീണ്ടെടുത്തതായിരുന്നു മൂന്നാം ദിവസത്തെ ശ്രദ്ധേയമാക്കിയത്. കളി തുടങ്ങി രണ്ടാം ഓവറിൽ തന്നെ ജയ് ഗോഹിലിൻ്റെയും വൈകാതെ ഗജ്ജർ സമ്മറിൻ്റെയും വിക്കറ്റുകൾ നഷ്ടമായെങ്കിലും സൌരാഷ്ട്ര ശക്തമായി തിരിച്ചു വന്നു. 24 റൺസെടുത്ത ജയ് ഗോഹിൽ നിധീഷിൻ്റെ പന്തിൽ എൽബി ഡബ്ല്യു ആയപ്പോൾ 31 റൺസെടുത്ത ഗജ്ജറിനെ ബേസിൽ എൻ പി ക്ലീൻ ബൌൾഡാക്കുകയായിരുന്നു.

എന്നാൽ അർപ്പിത് വസവദയും ചിരാഗ് ജാനിയും ചേർന്ന കൂട്ടുകെട്ട് സൌരാഷ്ട്രയ്ക്ക് കരുത്തായി. കരുതലോടെ ബാറ്റ് ചെയ്ത ഇരുവരും ചേർന്ന് വിക്കറ്റുകൾ നഷ്ടപ്പെടുത്താതെ ദിവസത്തിൻ്റെ ആദ്യ പകുതി പൂർത്തിയാക്കി. ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ മൂന്ന് വിക്കറ്റിന് 159 റൺസെന്ന നിലയിലായിരുന്നു സൌരാഷ്ട്ര. നിലയുറപ്പിച്ചതോടെ ഇരുവരും ചേർന്ന് അനായാസം ഇന്നിങ്സ് മുന്നോട്ടു നീക്കി. അർപ്പിത് അർദ്ധ സെഞ്ച്വറിയും ചിരാഗ് സെഞ്ച്വറിയും പൂർത്തിയാക്കി. ഇരുവരും ചേർന്ന് 174 റൺസാണ് കൂട്ടിച്ചേർത്തത്. 74 റൺസെടുത്ത അർപ്പിതിനെ പുറത്താക്കി ബാബ അപരാജിത്താണ് കൂട്ടുകെട്ടിന് അവസാനമിട്ടത്.

തുടർന്ന് ചിരാഗിന് കൂട്ടായി പ്രേരക് മങ്കാദ് എത്തിയതോടെ സൌരാഷ്ട്രയുടെ സ്കോറിങ് വേഗത്തിലായി. ഇരുവരും ചേർന്ന് 17 ഓവറിൽ 105 റൺസ് കൂട്ടിച്ചേർത്തു. 152 റൺസെടുത്ത ചിരാഗ് ജാനിയെ ബേസിൽ പന്തിൽ ക്ലീൻ ബൌൾഡാക്കുകയായിരുന്നു. 14 ബൌണ്ടറിയും നാല് സിക്സുകളും അടങ്ങുന്നതായിരുന്നു ചിരാഗിൻ്റെ ഇന്നിങ്സ്. കളി നിർത്തുമ്പോൾ 52 റൺസോടെ പ്രേരക് മങ്കാദും ഒരു റണ്ണോടെ അൻഷ് ഗോസായിയുമാണ് ക്രീസിൽ. കേരളത്തിന് വേണ്ടി നിധീഷും ബേസിലും രണ്ട് വിക്കറ്റ് വീതവും അപരാജിത് ഒരു വിക്കറ്റും വീഴ്ത്തി.

സ്കോർ – സൌരാഷ്ട്ര ആദ്യ ഇന്നിങ്സ് 160, രണ്ടാം ഇന്നിങ്സ് അഞ്ച് വിക്കറ്റിന് 351

കേരളം ആദ്യ ഇന്നിങ്സ് 233

ബ്ലാസ്റ്റേഴ്‌സ് കോർപ്പറേറ്റ് കപ്പ്: ആവേശപ്പോരാട്ടത്തിനൊടുവിൽ ടിസിഎസിനും യുഎസ്ടിക്കും കിരീടം

കൊച്ചി, നവംബർ 10, 2025: സിംപിൾ എനർജി ബ്ലാസ്റ്റേഴ്‌സ് കോർപ്പറേറ്റ് കപ്പ് 2025 ന് കൊടിയിറങ്ങി. ലുലു ഫോറെക്‌സും ആക്ടിവ്ബേസും ചേർന്ന് സ്പോൺസർ ചെയ്ത ഈ ടൂർണമെൻ്റ്, കാക്കനാട്ടെ ആക്ടിവ്ബേസ് സ്പോർട്സ് സെൻ്ററിനെ പോരാട്ടങ്ങളുടെ വേദിയാക്കി. കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി സംഘടിപ്പിച്ച ഈ കപ്പ്, പ്രമുഖ കോർപ്പറേറ്റ് സ്ഥാപനങ്ങളിലെ ജീവനക്കാരെ ഫുട്ബോളിൻ്റെ പേരിൽ ഒന്നിപ്പിക്കുകയായിരുന്നു ലക്ഷ്യം.

വാശിയേറിയ ഫൈനലിൽ ടാറ്റാ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്) പുരുഷ വിഭാഗം കിരീടം നേടി. എച്ച് ആന്റ് ആർ ബ്ലോക്കിനെതിരെ 2-1 എന്ന സ്കോറിനാണ് ടിസിഎസിൻ്റെ വിജയം. വനിതാ വിഭാഗത്തിൽ യുഎസ്ടിയാണ് കിരീടം ചൂടിയത്. വിപ്രോയെ 1-0 എന്ന നേരിയ വ്യത്യാസത്തിലാണ് യുഎസ്ടി പരാജയപ്പെടുത്തിയത്. ജീവനക്കാരും അവരുടെ കുടുംബാംഗങ്ങളും തിങ്ങിനിറഞ്ഞ ഗാലറിയുടെ ആരവങ്ങൾക്കിടയിലായിരുന്നു ഫൈനൽ മത്സരങ്ങൾ. ഒക്ടോബർ 18-ന് തുടങ്ങിയ ടൂർണമെൻ്റിൽ 12 പുരുഷ ടീമുകളും 4 വനിതാ ടീമുകളുമാണ് പങ്കെടുത്തത്. നാല് വാരാന്ത്യങ്ങളിലായി നടന്ന 7എ സൈഡ് മത്സരങ്ങളിൽ സംസ്ഥാനത്തെ 250-ൽ അധികം കളിക്കാർ മാറ്റുരച്ചു. നിരവധി മത്സരങ്ങൾ അവസാന നിമിഷം വരെ ആവേശം നിറഞ്ഞതായിരുന്നു.

പുരുഷ വിഭാഗത്തിൽ ടിസിഎസിലെ റീജോ ജോർജ് പ്ലെയർ ഓഫ് ദി ടൂർണമെൻ്റ് പുരസ്‌കാരം നേടി. ടിസിഎസിൻ്റെ തന്നെ ജൂബിൻ അഗസ്റ്റിനാണ് ഗോൾഡൻ ഗ്ലൗ സ്വന്തമാക്കിയത്. ടൂർണമെൻ്റിലെ ടോപ് സ്കോറർക്കുള്ള ഗോൾഡൻ ബൂട്ട് പുരസ്‌കാരം എക്സ്പീരിയണിലെ അഹമ്മദ് മുർഷാദിന് ലഭിച്ചു. മികച്ച പ്രകടനം കാഴ്ചവെച്ച യുഎസ്ടിയിലെ സൂര്യ പോൾ വനിതാ വിഭാഗം പ്ലെയർ ഓഫ് ദി ടൂർണമെൻ്റ് ആയി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച ഗോൾകീപ്പിങ്ങിന് യുഎസ്ടിയിലെ വിജയലക്ഷ്മി വിൽസൺ ഗോൾഡൻ ഗ്ലൗവും, ടോപ് സ്കോററായി വിപ്രോയിലെ അഞ്ജന ബേബി ഗോൾഡൻ ബൂട്ട് പുരസ്‌കാരവും കരസ്ഥമാക്കി.

ബ്ലാസ്റ്റേഴ്‌സ് താരം ശ്രീകുട്ടൻ എം.എസ്., ഗോൾകീപ്പർ അൽസാബിത്ത് എസ്.ടി. എന്നിവരുടെ സാന്നിധ്യം താരങ്ങൾക്കും ആവേശം പകർന്നു. കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി സിഇഒ അഭിക് ചാറ്റർജി, കൊമേഴ്‌സ്യൽ & റെവന്യൂ മേധാവി രഘു രാമചന്ദ്രൻ, സിംപിൾ എനർജി മാർക്കറ്റിംഗ് മാനേജർ ഷിനോയ് തോമസ്, ആക്ടിവ്ബേസ് മാനേജിംഗ് ഡയറക്ടർ ഡോ. അനസ് കൊല്ലഞ്ചേരി തുടങ്ങി നിരവധി വിശിഷ്ടാതിഥികൾ സമാപന ചടങ്ങിൽ പങ്കെടുത്തു.

സിംപിൾ എനർജി, ലുലു ഫോറെക്സ്, ആക്ടിവ്ബേസ്, വിപിഎസ് ലേക്‌ഷോർ, തനിഷ്‌ക് എടപ്പള്ളി, പിസ്സ ഹട്ട്, ക്രാവിൻ എന്നിവരാണ് ടൂർണമെൻ്റിന് പിന്തുണ നൽകിയത്.

കോർപ്പറേറ്റ് ജീവനക്കാർക്കിടയിൽ കൂട്ടായ പ്രവർത്തനവും ആരോഗ്യകരമായ ജീവിതശൈലിയും പ്രോത്സാഹിപ്പിക്കുന്നതിനുള്ള വലിയ വേദിയായി ഈ ടൂർണമെൻ്റ് മാറി. ഫുട്ബോളിനപ്പുറം കായിക വികസനത്തിനും സാമൂഹിക ബന്ധങ്ങൾക്കും പ്രാധാന്യം നൽകാനുള്ള തങ്ങളുടെ ശ്രമം ബ്ലാസ്റ്റേഴ്‌സ് തുടരും.

ജ്യോതി സിംഗ് ക്യാപ്റ്റൻ: എഫ്.ഐ.എച്ച്. വനിതാ ജൂനിയർ ഹോക്കി ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു


ചിലിയിൽ നടക്കാനിരിക്കുന്ന എഫ്.ഐ.എച്ച്. വനിതാ ജൂനിയർ ഹോക്കി ലോകകപ്പ് 2025-നുള്ള 20 അംഗ ശക്തമായ ഇന്ത്യൻ ടീമിനെ ഹോക്കി ഇന്ത്യ പ്രഖ്യാപിച്ചു. നവംബർ 25 മുതൽ ഡിസംബർ 13 വരെയാണ് ടൂർണമെന്റ് നടക്കുന്നത്. ജ്യോതി സിംഗ് ടീമിന്റെ ക്യാപ്റ്റനായി തുടരും. തുഷാർ ഖണ്ഡ്കറാണ് ടീമിന്റെ മുഖ്യ പരിശീലകൻ. ടൂർണമെന്റിൽ ഇന്ത്യയെ കടുപ്പമേറിയ ഗ്രൂപ്പ് സിയിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഇവിടെ ജർമ്മനി, അയർലൻഡ്, നമീബിയ എന്നീ ടീമുകളാണ് ഇന്ത്യയുടെ എതിരാളികൾ.


ഡിസംബർ 1-ന് നമീബിയക്കെതിരെയാണ് ഇന്ത്യൻ ടീമിന്റെ ആദ്യ മത്സരം. തുടർന്ന് ഡിസംബർ 3-ന് ജർമ്മനിയെയും ഡിസംബർ 5-ന് അയർലൻഡിനെയും ഇന്ത്യ നേരിടും. ഡിസംബർ 7 മുതൽ 13 വരെയാണ് ടൂർണമെന്റിന്റെ നോക്കൗട്ട് ഘട്ടങ്ങൾ നടക്കുന്നത്. ഇവിടെ ശക്തമായ പ്രകടനം കാഴ്ചവെക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ ടീം.


മാഞ്ചസ്റ്റർ യുണൈറ്റഡിന് ആശ്വാസം, ഷെസ്കോയുടെ പരിക്ക് ഗുരുതരമല്ല എന്ന് റിപ്പോർട്ട്


ടോട്ടൻഹാം ഹോട്ട്‌സ്‌പറുമായി 2-2 സമനിലയിൽ അവസാനിച്ച മത്സരത്തിനിടെ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ബെഞ്ചമിൻ ഷെസ്‌കോക്ക് കാൽമുട്ടിന് പരിക്കേറ്റത് ടീമിന് ആശങ്കയുണ്ടാക്കിയിരുന്നു. പരിക്കിന്റെ തീവ്രതയെക്കുറിച്ച് പരിശീലകൻ റൂബൻ അമോറിം ആശങ്ക പ്രകടിപ്പിച്ചെങ്കിലും, പ്രാഥമിക റിപ്പോർട്ടുകളും ആദ്യ പരിശോധനകളും സൂചിപ്പിക്കുന്നത് പരിക്ക് ഗുരുതരമല്ല എന്നാണ്.

വിശദമായ ചിത്രം ലഭിക്കുന്നതിനായി എം.ആർ.ഐ. സ്കാൻ ഉടൻ നടത്തും. ഈ സീസണിൽ 12 മത്സരങ്ങളിൽ നിന്ന് രണ്ട് ഗോളുകൾ മാത്രമാണ് ഷെസ്‌കോ നേടിയിട്ടുള്ളതെങ്കിലും, താരത്തിന്റെ അഭാവം ടീമിന്റെ മുന്നേറ്റനിരയെ ബാധിക്കും. ഇന്റർ നാഷണൽ ബ്രേക്ക് കഴിയുമ്പോഴേക്ക് താരം ഫിറ്റ്നസ് വീണ്ടെടുക്കും എന്നാണ് യുണൈറ്റഡിന്റെ ഇപ്പോഴത്തെ പ്രതീക്ഷ.

ഇന്ത്യക്ക് എതിരായ ടെസ്റ്റ് പരമ്പരക്ക് ആയ ടെംബ ബാവുമ കൊൽക്കത്തയിൽ ടീമിനൊപ്പം ചേർന്നു


ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ടെംബ ബാവുമ കൊൽക്കത്തയിൽ ടീമിനൊപ്പം ചേർന്നു. നവംബർ 14, 2025-ന് ഈഡൻ ഗാർഡൻസിൽ ആരംഭിക്കുന്ന ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റിന് മുന്നോടിയായാണ് ബാവുമ ഇന്ന് രാവിലെ കൊൽക്കത്തയിൽ എത്തിയത്.

ബെംഗളൂരുവിൽ ഇന്ത്യ എ-ക്കെതിരായ അനൗദ്യോഗിക ടെസ്റ്റ് പരമ്പരയിൽ ദക്ഷിണാഫ്രിക്ക എ ടീമിനെ നയിക്കുകയായിരുന്നു ബാവുമ. പാകിസ്ഥാനെതിരായ ദക്ഷിണാഫ്രിക്കയുടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കാമ്പെയ്‌നിന്റെ തുടക്കം നഷ്ടപ്പെടുത്തിയ കണങ്കാലിനേറ്റ പരിക്ക് ഭേദമായതിന് ശേഷം സീനിയർ ടീമിനൊപ്പം ചേരുന്ന അവസാന കളിക്കാരനാണ് അദ്ദേഹം.


മുഖ്യ പരിശീലകൻ ഷുക്രി കോൺറാഡ്, പേസർമാരായ കാഗിസോ റബാഡ, മാർക്കോ ജാൻസൺ തുടങ്ങിയ പ്രധാന കളിക്കാർ അടങ്ങിയ ദക്ഷിണാഫ്രിക്കൻ സംഘം നേരത്തെ തന്നെ കൊൽക്കത്തയിൽ എത്തിയിരുന്നു. ടീമിന്റെ ലോക്കൽ മാനേജർ അറിയിച്ചതനുസരിച്ച് മുഴുവൻ സ്ക്വാഡും ഇപ്പോൾ ഒരുമിച്ചിട്ടുണ്ട്. ഇന്ത്യയും ദക്ഷിണാഫ്രിക്കയും ചൊവ്വാഴ്ച അവരുടെ ആദ്യ സംയുക്ത പരിശീലനം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.



ജഡേജയെ കൊടുക്കരുത് എന്ന് സിഎസ്‌കെയോട് ആവശ്യപ്പെട്ട് സുരേഷ് റെയ്ന


ഐ.പി.എൽ. 2026-ന് മുന്നോടിയായി രവീന്ദ്ര ജഡേജ, സഞ്ജു സാംസൺ, സാം കറൻ എന്നിവരെ ഉൾപ്പെടുത്തിയുള്ള സി.എസ്.കെ. (ചെന്നൈ സൂപ്പർ കിങ്‌സ്), ആർ.ആർ. (രാജസ്ഥാൻ റോയൽസ്) ട്രേഡ് ചർച്ചകൾ ശക്തമാകുന്നതിനിടെ, മുൻ സി.എസ്.കെ. താരം സുരേഷ് റെയ്ന നിലപാട് വ്യക്തമാക്കി. ജഡേജയെ ട്രേഡ് ചെയ്യരുതെന്ന് സി.എസ്.കെ. മാനേജ്മെന്റിനോട് ശക്തമായി ആവശ്യപ്പെട്ടിരിക്കുകയാണ് അദ്ദേഹം.


വർഷങ്ങളായി ടീമിന്റെ വിജയത്തിൽ ജഡേജ വഹിക്കുന്ന നിർണായക പങ്ക് റെയ്ന എടുത്തുപറഞ്ഞു. ജഡേജ സ്ഥിരമായി മികച്ച പ്രകടനം നടത്തുന്ന ഒരു “ഗൺ പ്ലെയർ” ആണെന്നും അദ്ദേഹത്തെ നിലനിർത്തണമെന്നും റെയ്ന അഭിപ്രായപ്പെട്ടു.



ജഡേജയെ കൂടാതെ എം.എസ്. ധോണി, റുതുരാജ് ഗെയ്ക്‌വാദ്, യുവ സ്പിന്നർ നൂർ അഹമ്മദ് എന്നിവരെ നിലനിർത്തണമെന്നും റെയ്ന ശുപാർശ ചെയ്തു. എന്നാൽ, ടീമിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുന്നതിനായി ഡെവോൺ കോൺവേ, വിജയ് ശങ്കർ, ദീപക് ഹൂഡ തുടങ്ങിയ കളിക്കാരെ ഒഴിവാക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.

ധോണിക്ക് കിരീടമാണ് വലുത്: സഞ്ജുവിനെ സ്വന്തമാക്കാൻ ജഡേജയെ ‘ബലി കഴിക്കാനും’ മടിക്കില്ലെന്ന് കൈഫ്


ഐ.പി.എൽ. 2026 സീസണിന് മുന്നോടിയായുള്ള ട്രേഡ് ചർച്ചകൾക്കിടെ, ടീമിന്റെ വിജയത്തിനായി രവീന്ദ്ര ജഡേജയെ വിട്ടുനൽകി സഞ്ജു സാംസണെ ചെന്നൈ സൂപ്പർ കിങ്‌സിലേക്ക് (സി.എസ്.കെ.) കൊണ്ടുവരാൻ എം.എസ്. ധോണി തയ്യാറായേക്കുമെന്ന് മുൻ ക്രിക്കറ്റ് താരം മുഹമ്മദ് കൈഫ് വെളിപ്പെടുത്തി.

സി.എസ്.കെയെ വീണ്ടും ചാമ്പ്യൻമാരാക്കുക എന്നതാണ് ധോണിയുടെ പ്രധാന ലക്ഷ്യം. അതിനായി ദീർഘകാലമായി ടീമിന്റെ അവിഭാജ്യ ഘടകമായിരുന്ന ജഡേജയെ ട്രേഡ് ചെയ്യേണ്ടി വന്നാലും ധോണി മടിക്കില്ലെന്നാണ് കൈഫ് അഭിപ്രായപ്പെട്ടത്.
ധോണിക്ക് വിജയം മാത്രമാണ് പ്രധാനം. സൗഹൃദങ്ങൾക്കോ വ്യക്തിപരമായ ബന്ധങ്ങൾക്കോ അപ്പുറം ടീമിന്റെ വിജയത്തിനാണ് അദ്ദേഹം പ്രാധാന്യം നൽകുന്നത്. വ്യക്തിഗത കളിക്കാരെ നിലനിർത്തുന്നതിനേക്കാൾ ടീമിന്റെ വിജയം തന്നെയാണ് ധോണിക്ക് വലുതെന്നും കൈഫ് വിശദീകരിച്ചു.



സഞ്ജു സാംസൺ ഒരുപക്ഷേ ധോണിയുമായി ഇതിനകം സംസാരിച്ചിട്ടുണ്ടാവണം എന്നും കൈഫ് വിശ്വസിക്കുന്നു. സി.എസ്.കെയുടെ ഭാവി ക്യാപ്റ്റനാകാനുള്ള സാധ്യത സഞ്ജുവിനുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സഞ്ജുവിന്റെ ബാറ്റിംഗ് ശൈലി ചെന്നൈയിലെ പിച്ചുകൾക്ക് തികച്ചും അനുയോജ്യമാണെന്നും നിർണായകമായ മധ്യനിര സ്ഥാനങ്ങളിൽ അദ്ദേഹത്തെ ഉപയോഗപ്പെടുത്താമെന്നും കൈഫ് പറഞ്ഞു.


മൂന്ന് തവണ ഐ.പി.എൽ. കിരീടം നേടിയ സി.എസ്.കെ. ടീമിലെ പ്രധാനിയായിട്ടും, 2023-ലെ വിജയത്തിൽ നിർണ്ണായക പങ്ക് വഹിച്ചിട്ടും, ടീമിനെ മുന്നോട്ട് നയിക്കാൻ സഞ്ജു സാംസണാണ് മികച്ചതെന്ന് ധോണിക്ക് തോന്നിയാൽ ജഡേജയെ വിട്ടുനൽകാൻ ധോണി തയ്യാറാകും. അടുത്ത സീസൺ ധോണിയുടെ അവസാന ഐ.പി.എൽ. വർഷമാകാൻ സാധ്യതയുള്ളതിനാൽ, സി.എസ്.കെയുടെ ഭാവി മുൻനിർത്തിയാകും അദ്ദേഹം ഈ നിർണായക തീരുമാനമെടുക്കുക എന്നും കൈഫ് വിലയിരുത്തി.

അണ്ടർ 20 വനിതാ ഏഷ്യൻ കപ്പ്, ഇന്ത്യക്ക് കടുപ്പമേറിയ ഗ്രൂപ്പ്


തായ്‌ലൻഡിൽ നടക്കുന്ന എ.എഫ്.സി. അണ്ടർ 20 വനിതാ ഏഷ്യൻ കപ്പ് 2026-ൽ ഇന്ത്യയ്ക്ക് കടുപ്പമേറിയ ഗ്രൂപ്പ്. ‘യങ് ടൈഗ്രസസ്’ എന്നറിയപ്പെടുന്ന ഇന്ത്യൻ അണ്ടർ 20 വനിതാ ഫുട്ബോൾ ടീം ഗ്രൂപ്പ് സിയിലാണ് ഇടംപിടിച്ചത്. ഫുട്ബോൾ ശക്തികളായ ജപ്പാൻ, ഓസ്‌ട്രേലിയ, ചൈനീസ് തായ്‌പേയ് എന്നിവർക്കൊപ്പം എത്തിയതോടെ ഇത് ടൂർണമെന്റിലെ ഏറ്റവും കഠിനമായ ഗ്രൂപ്പുകളിലൊന്നായി മാറി.

2026 ഏപ്രിൽ 1 മുതൽ 18 വരെയാണ് മത്സരം നടക്കുന്നത്. 2006-ന് ശേഷം ആദ്യമായാണ് ഇന്ത്യ ഈ ടൂർണമെന്റിൽ പങ്കെടുക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്.
ആറുതവണ ചാമ്പ്യൻമാരായ ജപ്പാനാണ് ഗ്രൂപ്പ് സിയിലെ പ്രമുഖ ടീം. ഓസ്‌ട്രേലിയയും ചൈനീസ് തായ്‌പേയും ഗ്രൂപ്പിലെ മറ്റു എതിരാളികളാണ്. യോഗ്യതാ ഗ്രൂപ്പിൽ ഒന്നാം സ്ഥാനക്കാരായി പോട്ട് 4-ൽ ഇടംപിടിച്ച ഇന്ത്യക്ക് കടുത്ത മത്സരം നേരിടേണ്ടിവരും. എങ്കിലും ചരിത്രപരമായ ഒരു മുന്നേറ്റം നടത്താമെന്ന പ്രതീക്ഷയിലാണ് ടീം. ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് സ്ഥാനക്കാർക്കൊപ്പം ഏറ്റവും മികച്ച രണ്ട് മൂന്നാം സ്ഥാനക്കാരും ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറും.

സെമിഫൈനലിൽ എത്തുന്ന നാല് ടീമുകൾക്ക് പോളണ്ടിൽ നടക്കുന്ന ഫിഫ അണ്ടർ 20 വനിതാ ലോകകപ്പ് 2026-ൽ കളിക്കാനും അവസരം ലഭിക്കും.


Exit mobile version