ന്യൂഡൽഹി: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഹോം ടെസ്റ്റ് പരമ്പരയിൽ ഇന്ത്യ 0-2ന് പരാജയപ്പെട്ടിട്ടും ഉടൻ നടപടിയൊന്നും എടുക്കേണ്ടതില്ലെന്ന് ബിസിസിഐ (BCCI) തീരുമാനിച്ചു. കനത്ത തോൽവിയുണ്ടായിട്ടും, സെലക്ടർമാരുമായും ടീം മാനേജ്മെന്റുമായും ചർച്ചകൾ നടത്താനാണ് ബിസിസിഐയുടെ പദ്ധതി. എന്നാൽ പെട്ടെന്നുള്ള തീരുമാനങ്ങൾ ഉണ്ടാകാൻ സാധ്യതയില്ല.

2027 വരെ ഗൗതം ഗംഭീറിൻ്റെ പരിശീലക കരാർ നിലവിലുണ്ട്. കൂടാതെ ടി20 ലോകകപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ ടീം പരിവർത്തന ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത് എന്നതിനാലാണ് ബിസിസിഐ ഈ ജാഗ്രതയോടെയുള്ള സമീപനം സ്വീകരിച്ചത്.
2024-ൽ മുഖ്യ പരിശീലകനായി ചുമതലയേറ്റ ഗൗതം ഗംഭീർ ടീമിന്റെ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുകയും ടീമിന്റെ സാധ്യതകളിൽ ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഗംഭീറിൻ്റെ കരാർ കാലാവധിയും 2027 ലോകകപ്പ് ഉൾപ്പെടെയുള്ള വരാനിരിക്കുന്ന പ്രധാന ഐസിസി ഇവൻ്റുകളും അദ്ദേഹത്തിലുള്ള ബിസിസിഐയുടെ വിശ്വാസം വർദ്ധിപ്പിക്കുന്നു.














