ന്യൂയോർക്ക്: ചരിത്രത്തിലെ 25-ാമത്തെ ഗ്രാൻഡ് സ്ലാം കിരീടം ലക്ഷ്യമിട്ട് യു.എസ്. ഓപ്പണിൽ ഇറങ്ങിയ സെർബിയൻ ഇതിഹാസം നോവാക് ഡ്യോക്കോവിച്ചിന് ആദ്യ മത്സരത്തിൽത്തന്നെ കടുത്ത പോരാട്ടം. കാലിലെ വിരലിനേറ്റ പരിക്കിനെ അവഗണിച്ചുകൊണ്ട്, 19 വയസ്സുകാരനായ അമേരിക്കൻ താരം ലേണർ ടിയനെ നേരിട്ടുള്ള സെറ്റുകൾക്ക് (6-1, 7-6 (7/3), 6-2) ജോക്കോവിച് കീഴടക്കി.

ആദ്യ സെറ്റിൽ ഡ്യോക്കോവിച്ചിന്റെ ആധിപത്യമായിരുന്നു കണ്ടത്. വെറും 20 മിനിറ്റുകൊണ്ട് ഡ്യോക്കോവിച്ച് സെറ്റ് സ്വന്തമാക്കി. എന്നാൽ, രണ്ടാം സെറ്റിൽ ലേണർ ടിയൻ ശക്തമായി തിരിച്ചുവന്നു. ടൈ-ബ്രേക്കറിലേക്ക് നീങ്ങിയ സെറ്റ്, നിർണായക നിമിഷങ്ങളിൽ പതറാതെ ഡ്യോക്കോവിച്ച് നേടി. തുടർന്ന്, കാലിലെ വിരലിലെ ബ്ലിസ്റ്ററിന് ചികിത്സ തേടിയ ശേഷം മൂന്നാം സെറ്റിൽ ഡ്യോക്കോവിച്ച് വീണ്ടും തകർപ്പൻ പ്രകടനം പുറത്തെടുത്ത് മത്സരം സ്വന്തമാക്കി.
രണ്ടാം റൗണ്ടിൽ അമേരിക്കൻ താരം സാക്കറി സ്വജ്ദയെയാണ് ജോക്കോവിച് നേരിടുക.