ബംഗ്ലാദേശിനെതിരായ മത്സരത്തിൽ ചെയ്ത കാര്യങ്ങളിൽ കുറ്റബോധം ഇല്ല എന്ന് ഹർമൻപ്രീത്

Newsroom

കഴിഞ്ഞ മാസം ധാക്കയിൽ ബംഗ്ലാദേശിനെതിരായ മൂന്നാം ഏകദിനത്തിനിടെയുണ്ടായ പെരുമാറ്റത്തിൽ തനിക്ക് ഖേദമില്ലെന്ന് ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ. മത്സരത്തിനിടെ ചില അമ്പയറിങ് തീരുമാനങ്ങളാൽ നിരാശ്യായ ഹർമൻപ്രീത് ദേഷ്യത്തിൽ സ്റ്റമ്പ് തകർത്തിരുന്നു. മത്സരത്തിന് ശേഷമുള്ള ട്രോഫി പ്രസന്റേഷം സമയത്തും ഹർമൻപ്രീത് മോശമായി പെരുമാറിയിരുന്നു. ഇത് താരത്തിനെതിരെ വലിയ വിമർശനങ്ങൾ ഉയരാൻ കാരണമായിരുന്നു. ഹർമൻപ്രീതിന് 2 മത്സരങ്ങളിൽ വിലക്ക് കിട്ടാനും ഇത് കാരണമായി.

Picsart 23 08 21 10 20 11 917

“ഞാൻ ഒന്നിലും ഖേദിക്കുന്നില്ല, കാരണം ഒരു കളിക്കാരനെന്ന നിലയിൽ ദിവസാവസാനം നിങ്ങൾ ന്യായമായ കാര്യങ്ങൾ സംഭവിക്കുന്നത് കാണാൻ ആഗ്രഹിക്കുന്നു.” ഹർമൻപ്രീത് പറഞ്ഞു. “ഒരു കളിക്കാരി എന്ന നിലയിൽ, നിങ്ങളെയും നിങ്ങൾക്ക് എന്താണ് തോന്നുന്നതെന്ന് പ്രകടിപ്പിക്കാനുള്ള അവകാശം നിങ്ങൾക്കുണ്ട്.” അവർ തുടർന്നു

“ഞാൻ ഒരു കളിക്കാരനോടോ ഏതെങ്കിലും വ്യക്തിയോടോ തെറ്റായി ഒന്നും പറഞ്ഞതായി ഞാൻ കരുതുന്നില്ല. മൈതാനത്ത് സംഭവിച്ചത് ഞാൻ പറഞ്ഞു. ഒന്നിനും ഖേദിക്കുന്നില്ല,” ഹർമൻപ്രീത് പറഞ്ഞു.