കേരളം സന്തോഷ് ട്രോഫി സെമി യോഗ്യത നേടാത്തത് സൗദി പ്ലാനുകൾ പരാജയപ്പെടാൻ കാരണമായി

Newsroom

സന്തോഷ് ട്രോഫി സെമിഫൈനലും ഫൈനലും ഇത്തവണ സൗദി അറേബ്യയിൽ വെച്ചാണ് നടക്കുന്നത്. എന്നാൽ ഇന്നലെ നടന്ന രണ്ട് സെമി ഫൈനലുകളും കാണാൻ ഗ്യാലറിയിൽ ഉണ്ടായിരുന്നില്ല. ഇത് കേരളം സെമിയിൽ എത്താത്തത് കൊണ്ടാണ് എന്ന് എ ഐ എഫ് എഫ് പ്രസിഡന്റ് കല്യാൺ ചൗബെ പറഞ്ഞു. കേരളവും ബംഗാളും സെമിയിൽ എത്താതിരുന്നത് യാഥാർത്ഥ്യമാകാത്തത് അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷനെ (എഐഎഫ്എഫ്) പ്രതിസന്ധിയിലാക്കി.

Picsart 23 02 17 16 23 19 794

സൗദി അറേബ്യയിൽ നടക്കുന്ന മത്സരത്തിനായി 60,000+ ആളുകളെ ഉൾക്കൊള്ളാൻ ശേഷിയുള്ള സ്റ്റേഡിയം AIFF അനുവദിച്ചിരുന്നു, അത് അവിട്ര്യുള്ള മലയാളി കളി കാണാൻ വരുമെന്ന് അതിലൂടെ വരുമാനമുണ്ടാക്കാൻ ആകുമെന്നും പ്രതീക്ഷിച്ചായിരുന്നു. എന്നാൽ, കേരളം തോറ്റതോടെ എഐഎഫ്എഫിന്റെ പദ്ധതി വഴിമുട്ടി എന്ന് എ ഐ എഫ് എഫ് പ്രസിഡന്റ് തന്നെ പറഞ്ഞു.

“കേരളമോ ബംഗാളോ സെമിയിലേക്ക് യോഗ്യത നേടുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നു, അവർ ഉണ്ടായിരുന്നെങ്കിൽ, ഒരുപക്ഷെ ധാരാളം ആളുകൾ വന്നേനെ, അത് വരുമായിരുന്നു. വരുമാനം ഉണ്ടാക്കാൻ സഹായിക്കുമായിരുന്നു. പക്ഷേ അത് നടന്നില്ല.” അദ്ദേഹം പറഞ്ഞു.

തിരിച്ചടികൾക്കിടയിലും, സൗദിയിൽ കളിക്കാനുള്ള പദ്ധതി നല്ലതാണെന്ന് ചൗബെ പറഞ്ഞു, അടുത്ത വർഷവും സൗദിയിൽ ആകും അവസാന റൗണ്ട് നടക്കുക എന്നും അദ്ദേഹം പറഞ്ഞു.
.