ലോകകപ്പിലെ രണ്ടാം ജയവുമായി ഇന്ത്യ, ബംഗ്ലാദേശിനെതിരെ 18 റണ്‍സിന്റെ വിജയം

Sports Correspondent

വനിത ടി20 ലോകകപ്പില്‍ ബംഗ്ലാദേശിനെതിരെ 18 റണ്‍സ് വിജയവുമായി ഇന്ത്യ. ഇന്ന് നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 6 വിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സ് നേടിയ ശേഷം എതിരാളികളെ 124/8 എന്ന സ്കോറില്‍ ഒതുക്കുകയായിരുന്നു. ബംഗ്ലാദേശിന് വേണ്ടി നിഗാര്‍ സുല്‍ത്താന(35), മുര്‍ഷിദ ഖാടുന്‍(30) എന്നിവര്‍ മികവ് പുലര്‍ത്തിയെങ്കിലും ഇന്ത്യന്‍ ബൗളിംഗിനെതിരെ സ്കോറിംഗ് നടത്തുവാന്‍ മറഅറു ബാറ്റ്സ്മാന്മാര്‍ ബുദ്ധിമുട്ടുകയായിരുന്നു. ഫാത്തിമ ഖാടുന്‍ 13 പന്തില്‍ 17 റണ്‍സ് നേടി പൊരുതുവാന്‍ ശ്രമിച്ചുവെങ്കിലും പൂനം യാദവ് താരത്തെ മടക്കിയയച്ചു.

ഇന്ത്യയ്ക്കായി പൂനം യാദവ് മൂന്നും ശിഖ പാണ്ടേ, അരുന്ധതി റെഡ്ഢി എന്നിവര്‍ രണ്ടും വിക്കറ്റാണ് നേടിയത്.