മോണ്ടെ കാർലോ മാസ്റ്റേഴ്സിൽ ലോക ഒന്നാം നമ്പർ താരം നോവാക് ജോക്കോവിച്ചിന് അപ്രതീക്ഷിത തോൽവി. രണ്ടാം റൗണ്ടിൽ ചിലിയുടെ അലഹാന്ദ്രോ ടാബിലോയാണ് 6-3, 6-4 എന്ന സ്കോറിന് ജോക്കോവിച്ചിനെ അട്ടിമറിച്ചത്. കണ്ണിലെ അണുബാധയ്ക്ക് ശേഷം തിരിച്ചെത്തിയ 24 ഗ്രാൻഡ് സ്ലാം കിരീട ജേതാവ് താൻ “മോശം” മത്സരമാണ് കളിച്ചതെന്നും ഇപ്പോൾ ഫ്രഞ്ച് ഓപ്പണിനായുള്ള തയ്യാറെടുപ്പിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും സമ്മതിച്ചു.
റാങ്കിംഗിൽ 32-ാം സ്ഥാനത്തുള്ള ടാബിലോയ്ക്ക് കളിമൺ കോർട്ടിൽ ജോക്കോവിച്ചിനെതിരെ 2-0 എന്ന റെക്കോർഡ് ഇതോടെ ആയി.
അതേസമയം, കാർലോസ് അൽകാറാസ് ആദ്യ സെറ്റിലെ തിരിച്ചടിക്ക് ശേഷം ഫ്രാൻസിസ്കോ സെറുൻഡോലോയെ 3-6, 6-0, 6-1 എന്ന സ്കോറിന് തോൽപ്പിച്ച് മോണ്ടെ കാർലോയിൽ തൻ്റെ കരിയറിലെ ആദ്യ വിജയം നേടി. അടുത്ത റൗണ്ടിൽ ജർമ്മനിയുടെ ഡാനിയൽ അൽറ്റ്‌മെയറെയാണ് അദ്ദേഹം നേരിടുക