അട്ടിമറികളുടെ ഓസ്‌ട്രേലിയൻ ഓപ്പൺ

suhas

Download the Fanport app now!
Appstore Badge
Google Play Badge 1

ഓസ്‌ട്രേലിയൻ ഓപ്പണിൽ അട്ടിമറികൾ തുടർക്കഥയാകുന്നു. പുരുഷന്മാരുടെ വിഭാഗത്തെ അപേക്ഷിച്ച് വനിതാ വിഭാഗത്തിൽ ടൂർണമെന്റ് പുരോഗമിക്കുന്ന തോറും സീഡുകൾ കുറഞ്ഞു വരുന്നു കാഴ്ചയാണ് കാണുന്നത്.

പുരിഷവിഭാഗത്തിൽ മുൻ ചാമ്പ്യനും ഒമ്പതാം സീഡുമായ സ്റ്റാൻ വാവ്റിങ്കയെ നേരിട്ടുള്ള സെറ്റുകളിൽ അട്ടിമറിച്ച് അമേരിക്കയുടെ സീഡില്ലാ താരം സാങ്ഡ്രെൻ മൂന്നാം റൗണ്ടിൽ പ്രവേശിച്ചു. 6-2, 6-1, 6-4 എന്ന സ്കോറിനായിരുന്നു അമേരിക്കൻ താരത്തിന്റെ വിജയം. എടിപി വേൾഡ് ടൂർ ഫൈനലിസ്റ്റും ഏഴാം സീഡുമായ ഡേവിഡ് ഗോഫിനെ നാലു സെറ്റുകൾ നീണ്ട പോരാട്ടത്തിൽ തോൽപ്പിച്ച് ഫ്രാൻസിന്റെ ബെന്നറ്റെവും പതിമൂന്നാം സീഡ് അമേരിക്കയുടെ സാം ക്യൂറെയെ അട്ടിമറിച്ച് ഫസ്‌കോവിക്സും മൂന്നാം റൗണ്ടിലേക്ക് മുന്നേറി. മറ്റുമത്സരങ്ങളിൽ നിലവിലെ ചാമ്പ്യൻ ഫെഡററും, മുൻ ചാമ്പ്യൻ ജോക്കോവിച്ചും, ഡെൽപോട്രോയും, ഹോം ഫേവറിറ്റ് ഡൊമിനിക് തിമും, ചെക്കിന്റെ തോമസ് ബെർഡിച്ചും മൂന്നാം റൗണ്ടിലേക്ക് മുന്നേറിയിട്ടുണ്ട്.

വനിതാവിഭാഗത്തിൽ മൂന്നാം സീഡ് മുഗുരുസ അട്ടിമറിക്കപ്പെട്ടപ്പോൾ ഒമ്പതാം സീഡ് കോണ്ടയെ നേരിട്ടുള്ള സെറ്റുകൾക്ക് പെറയോട് തോൽവി വഴങ്ങി. പതിനാറാം സീഡ് വെസ്‌നിന സീഡില്ലാ താരം ഒസാക്കയോട് തോൽവി വഴങ്ങി. പതിനാലാം സീഡ് സേവസ്റ്റോവയെ വീഴ്ത്തി മുൻ ചാമ്പ്യൻ മരിയ ഷറപ്പോവ മൂന്നാം റൗണ്ടിലേക്ക് കയറി. മറ്റുമത്സരങ്ങളിൽ ഒന്നാംസീഡ് ഹാലെപ്, മുൻ ഒന്നാം നമോൻ കെർബർ, സഫറോവ, കീസ് എന്നീ പ്രമുഖരും മൂന്നാം റൗണ്ടിലേക്ക് പ്രവേശിച്ചു.

ഡബിൾസ് വിഭാഗത്തിൽ ഇന്ത്യൻ ജോഡികളായ പേസ്-രാജ സഖ്യവും, ഇന്തോ അമേരിക്കൻ ജോഡികളായ രാം-ശരൺ സഖ്യവും അടുത്ത റൗണ്ടിലേക്ക് മുന്നേറി. ഇന്ത്യയുടെ ബൊപ്പണ്ണ വാസലിൻ സഖ്യവും വിജയം കണ്ടു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial