രണ്ടാം ഇന്നിംഗ്സിലും ഷാന്റോയ്ക്ക് ശതകം, ബംഗ്ലാദേശ് ലീഡ് അഞ്ഞൂറിനടുത്ത്

ധാക്കയിൽ മൂന്നാം ദിവസം ലഞ്ചിന് പിരിയുമ്പോള്‍ ബംഗ്ലാദേശ് 255/2 എന്ന നിലയിൽ. ടീമിന് 491 റൺസിന്റെ ലീഡാണ് കൈവശമുള്ളത്. 112 റൺസുമായി നജ്മുള്‍ ഹൊസൈന്‍ ഷാന്റോയും 43 റൺസ് നേടി മോമിനുള്‍ ഹക്കുമാണ് ക്രീസിലുള്ളത്. ഇരുവരും ചേര്‍ന്ന് 64 റൺസാണ് മൂന്നാം വിക്കറ്റിൽ കൂട്ടിചേര്‍ത്തിട്ടുള്ളത്.

71 റൺസ് നേടിയ സാക്കിര്‍ ഹസന്റെ വിക്കറ്റാണ് ബംഗ്ലാദേശിന് ഇന്ന് നഷ്ടമായത്. താരം റണ്ണൗട്ട് രൂപത്തിലാണ് പുറത്തായത്.

ധാക്കയിൽ വിജയത്തിലേക്ക് ഇന്ത്യ കുതിയ്ക്കുന്നു, ബംഗ്ലാദേശിന്റെ മൂന്ന് വിക്കറ്റ് മാത്രം ബാക്കി

ധാക്ക ടെസ്റ്റിൽ സാക്കിര്‍ ഹസന്റെയും ലിറ്റൺ ദാസിന്റെയും ചെറുത്ത്നില്പിനിടയിലും തോൽവി ഒഴിവാക്കുക ബംഗ്ലാദേശിന് ശ്രമകരം. മൂന്നാം ദിവസം ചായയ്ക്കായി പിരിയുമ്പോള്‍ ബംഗ്ലാദേശ് രണ്ടാം ഇന്നിംഗ്സിൽ 195/7 എന്ന നിലയിലാണ്.

58 റൺസുമായി ലിറ്റൺ ദാസും 15 റൺസ് നേടി ടാസ്കിന്‍ അഹമ്മദും ക്രീസിൽ ഉണ്ട്. ഇരുവരും ചേര്‍ന്ന് എട്ടാം വിക്കറ്റിൽ നേടിയ 36 റൺസാണ് ബംഗ്ലാദേശിനെ നിലവിൽ 108 റൺസിലേക്ക് എത്തിച്ചത്. നേരത്തെ സാക്കിര്‍ ഹസന്‍ 51 റൺസ് നേടി പുറത്തായപ്പോള്‍ നൂറുള്‍ ഹസന്‍ 31 റൺസ് നേടി.

ഇന്ത്യയ്ക്കായി അക്സര്‍ പട്ടേൽ മൂന്ന് വിക്കറ്റ് നേടി.

രണ്ടാം ഇന്നിംഗ്സിൽ ബംഗ്ലാദേശ് എ മികച്ച നിലിയിൽ

443/5 എന്ന നിലയിൽ ഇന്ത്യ എ ഡിക്ലയര്‍ ചെയ്ത ശേഷം രണ്ടാം ഇന്നിംഗ്സിൽ മികച്ച പ്രകടനവുമായി ബംഗ്ലാദേശ് എ. ഇന്ന് മത്സരത്തിന്റെ മൂന്നാം ദിവസം അവസാനിക്കുമ്പോള്‍ ബംഗ്ലാദേശ് 172/1 എന്ന നിലയിലാണ്.

82 റൺസുമായി സാക്കിര്‍ ഹുസൈനും 56 റൺസുമായി നജ്മുള്‍ ഹൊസൈന്‍ ഷാന്റോയും ആണ് ക്രീസിലുള്ളത്. 21 റൺസ് നേടിയ മഹമ്മുദുള്‍ ഹസന്‍ ജോയയിടുെ വിക്കറ്റ് സൗരഭ് കുമാര്‍ വീഴ്ത്തുകയായിരുന്നു.

ഇന്ത്യയ്ക്കായി ഉപേന്ദ്ര യാദവ് 71 റൺസുമായി പുറത്താകാതെ നിന്നപ്പോള്‍ ജൈസ്വാളും(145) അഭിമന്യു ഈശ്വരനും(14) ശതകങ്ങള്‍ നേടിയിരുന്നു ആദ്യ ഇന്നിംഗ്സിൽ.

Exit mobile version