ബറോഡയുടെ നടുവൊടിച്ച് മണിമാരന്‍, ആശ്വാസമായി വിഷ്ണു സോളങ്കി – അതിത് സേത്ത് കൂട്ടുകെട്ട്

സയ്യദ് മുഷ്താഖ് അലി ട്രോഫി ഫൈനലില്‍ ബറോഡയുടെ നടുവൊടിച്ച് മണിമാരന്‍ സിദ്ധാര്‍ത്ഥ്. ഇന്ന് നടന്ന ഫൈനല്‍ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ബറോഡയ്ക്ക് 9 വിക്കറ്റ് നഷ്ടത്തില്‍ 129 റണ്‍സാണ് നേടുവാനായത്. 36/6 എന്ന നിലയില്‍ നിന്നാണ് ബറോഡ ഈ സ്കോറിലേക്ക് എത്തിയത്.

വിഷ്ണു സോളങ്കി 49 റണ്‍സ് നേടിയാണ് മത്സരത്തിലേക്ക് വീണ്ടും ബറോഡയെ തിരികെ കൊണ്ടുവന്നത്. 4 വിക്കറ്റ് പ്രകടനം നടത്തിയ മണിമാരന്റെ സ്പെല്‍ ബറോഡയെ തകര്‍ത്തെറിയുകയായിരുന്നു.

4 ഓവറില്‍ 20 റണ്‍സ് മാത്രം വിട്ട് നല്‍കിയാണ് മണിമാരന്‍ സിദ്ധാര്‍ത്ഥ് തന്റെ മൂന്ന് വിക്കറ്റും നേടിയത്. ഏഴാം വിക്കറ്റില്‍ 58 റണ്‍സുമായി വിഷ്ണു സോളങ്കി – അതിത് സേത്ത് കൂട്ടുകെട്ടാണ് ബറോഡയെ വലിയ നാണക്കേടില്‍ നിന്ന് കരകയറ്റിയത്. 29 റണ്‍സ് നേടിയ സേത്തിനെ പുറത്താക്കി സോനു യാദവ് ആണ് കൂട്ടുകെട്ട് തകര്‍ത്തത്.

സോളങ്കി അവസാന ഓവറില്‍ ഒരു പന്ത് അവശേഷിക്കെ റണ്ണൗട്ടാകുമ്പോള്‍ അര്‍ഹമായ അര്‍ദ്ധ ശതകം താരത്തിന് നഷ്ടമായി.

 

അവസാന പന്തില്‍ സിക്സ് നേടി ബറോഡ സെമിയിലേക്ക്

സയ്യദ് മുഷ്താഖ് അലി ട്രോഫി സെമിയില്‍ കടക്കുന്ന മൂന്നാമത്തെ ടീമായി ബറോഡ. ടൂര്‍ണ്ണമെന്റില്‍ മികച്ച ഫോമിലുള്ള ടീമായ ഹരിയാനയ്ക്കെതിരെ 8 വിക്കറ്റ് വിജയമാണ് ബറോഡ ഇന്ന് സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഹരിയാന 148 റണ്‍സാണ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ നേടിയത്. ലക്ഷ്യം ബറോഡ അവസാന പന്തില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു.
ഹിമാന്‍ഷു റാണ 49 റണ്‍സും ശിവം ചൗഹാന്‍ 35 റണ്‍സും നേടിയാണ് ഹരിയാനയ്ക്കായി തിളങ്ങിയത്.

മറുപടി ബാറ്റിംഗിനിറങ്ങിയ ബറോഡയ്ക്ക് മികച്ച ബാറ്റിംഗ് ടോപ് ഓര്‍ഡറില്‍ പുറത്തെടുത്ത കേധാര്‍ ദേവ്ദര്‍(43) വിഷ്ണു സോളങ്കി(71*) എന്നിവരുടെ പ്രകടനങ്ങളാണ് രക്ഷിച്ചെടുത്തത്. അവസാന ഓവറില്‍ 18 റണ്‍സായിരുന്നു ബറോഡ ജയത്തിനായി നേടേണ്ടിയിരുന്നത്.

ആദ്യ മൂന്ന് പന്തില്‍ മൂന്ന് റണ്‍സ് മാത്രമാണ് ബറോഡയ്ക്ക് നേടാനായത്. ഇതില്‍ വിഷ്ണു സോളങ്കിയുടെ ക്യാച്ച് സുമിത് കുമാര്‍ കൈവിടുകയും ചെയ്തു. പിന്നീടുള്ള പന്തുകളില്‍ ഒരു സിക്സും ഒരു ഫോറും നേടി ലക്ഷ്യം അവസാന പന്തില്‍ 5 റണ്‍സാക്കി വിഷ്ണു മാറ്റുകയായിരുന്നു.

അവസാന പന്തും അതിര്‍ത്തി കടത്തി ടീമിനെ സെമിയിലേക്ക് കടത്തുമ്പോള്‍ വിഷ്ണു 46 പന്തില്‍ നിന്ന് 71 റണ്‍സാണ് നേടിയത്.

Exit mobile version