കരിയറിലെ ആദ്യ വിംബിൾഡൺ സെമിഫൈനലിലേക്ക് മുന്നേറി ടെയ്‌ലർ ഫ്രിറ്റ്സ്

കരിയറിലെ ആദ്യ വിംബിൾഡൺ സെമിഫൈനലിലേക്ക് മുന്നേറി അമേരിക്കയുടെ അഞ്ചാം സീഡ് ടെയ്‌ലർ ഫ്രിറ്റ്സ്. റഷ്യൻ താരവും 17 സീഡും ആയ കാരൻ ഖാചനോവിനെ നാലു സെറ്റ് പോരാട്ടത്തിൽ മറികടന്നു ആണ് ഫ്രിറ്റ്സ് വിംബിൾഡൺ അവസാന നാലിൽ എത്തിയത്. കരിയറിലെ രണ്ടാം ഗ്രാന്റ് സ്ലാം സെമിഫൈനൽ ആണ് നിലവിൽ നാലാം റാങ്കുകാരനായ അമേരിക്കൻ താരത്തിന് ഇത്.

ആദ്യ സെറ്റ് 6-3 നും രണ്ടാം സെറ്റ് 6-4 നും നേടിയ ഫ്രിറ്റ്സ് ഇടക്ക് വൈദ്യസഹായം തേടിയെങ്കിലും മത്സരത്തിലെ മുൻതൂക്കം കൈവിട്ടില്ല. മൂന്നാം സെറ്റ് 6-1 നു കൈവിടേണ്ടി വന്നെങ്കിലും നിർണായകമായ നാലാം സെറ്റ് ടൈബ്രേക്കറിലൂടെ നേടിയ ഫ്രിറ്റ്സ് മത്സരം സ്വന്തമാക്കി വിംബിൾഡൺ സെമിഫൈനൽ ഉറപ്പിക്കുക ആയിരുന്നു. നിലവിൽ കളിക്കുന്നവരിൽ വിംബിൾഡൺ സെമിയിൽ എത്തുന്ന ഏക അമേരിക്കൻ താരമായി ഇതോടെ ഫ്രിറ്റ്സ്.

എ.ടി.പി ഫൈനൽസിൽ ആദ്യ മത്സരത്തിൽ റാഫേൽ നദാലിനെ അട്ടിമറിച്ചു ടെയിലർ ഫ്രിറ്റ്സ്

തന്റെ കരിയറിലെ ആദ്യ എ.ടി.പി ഫൈനൽസ് മത്സരത്തിൽ സാക്ഷാൽ റാഫേൽ നദാലിനെ അട്ടിമറിച്ചു അമേരിക്കൻ താരം ടെയിലർ ഫ്രിറ്റ്സ്. ലോക ഒന്നാം നമ്പർ കാർലോസ് അൽകാരസ് ടൂർണമെന്റിൽ നിന്നു പിന്മാറിയതിനാൽ എട്ടാം സീഡ് ആയി പ്രവേശനം ലഭിച്ച ഫ്രിറ്റ്സ് നദാലിനെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്തു. ഗ്രീൻ ഗ്രൂപ്പിൽ 7-6, 6-1 എന്ന സ്കോറിന് ആയിരുന്നു അമേരിക്കൻ യുവതാരത്തിന്റെ ജയം.

ആദ്യ സെറ്റ് ടൈബ്രേക്കറിൽ നേടിയ ഫ്രിറ്റ്സ് രണ്ടാം സെറ്റിൽ രണ്ടു തവണ നദാലിന്റെ സർവീസ് ബ്രേക്ക് ചെയ്തു സെറ്റ് 6-1 നേടി മത്സരം സ്വന്തമാക്കി. വർഷാവസാനം ലോക ഒന്നാം നമ്പർ പിന്തുടരുന്ന നദാൽ മത്സരത്തിൽ നിലനിൽക്കാൻ പാട് പെടുന്നത് ആണ് കണ്ടത്. അതേസമയം ഗ്രീൻ ഗ്രൂപ്പിലെ മറ്റെ മത്സരത്തിൽ മൂന്നാം സീഡ് കാസ്പർ റൂഡ് അഞ്ചാം സീഡ് ഫെലിക്‌സിനെ നേരിട്ടുള്ള സെറ്റുകൾക്ക് മറികടന്നു. ആദ്യ സെറ്റ് ടൈബ്രേക്കറിൽ നേടിയ റൂഡ് രണ്ടാം സെറ്റ് 6-4 നു നേടിയാണ് ഗ്രൂപ്പിലെ ആദ്യ ജയം കുറിച്ചത്.

Exit mobile version