ഡേവിഡ് വീസിന്റെ ഓള്‍റൗണ്ട് പ്രകടനം, സെയിന്റ് ലൂസിയ കിംഗ്സിന് വിജയം

കരീബിയന്‍ പ്രീമിയര്‍ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ സെയിന്റ് ലൂസിയ കിംഗ്സിന് വിജയം. ഇന്നലെ ആദ്യം ബാറ്റ് ചെയ്ത കിംഗ്സ് 189/7 എന്ന സ്കോര്‍ നേടിയപ്പോള്‍ സെയിന്റ് കിറ്റ്സ് ആന്‍ഡ് നെവിസ് പാട്രിയറ്റ്സ് 140 റൺസിന് ഓള്‍ഔട്ട് ആയി. 49 റൺസ് വിജയം ആണ് കിംഗ്സ് സ്വന്തമാക്കിയത്.

ബാറ്റിംഗിൽ ജോൺസൺ ചാള്‍സ്(41 പന്തിൽ 61), ഫാഫ് ഡു പ്ലെസി(21 പന്തിൽ 41) എന്നിവര്‍ക്കൊപ്പം 12 പന്തിൽ പുറത്താകാതെ 21 റൺസ് നേടിയ ഡേവിഡ് വീസും തിളങ്ങിയ. റോഷോൺ പ്രിമസ്(18), റോസ്ടൺ ചേസ്(19) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍. റഷീദ് ഖാന്‍, ഡ്വെയിന്‍ പ്രിട്ടോറിയസ്, ഡ്വെയിന്‍ ബ്രാവോ എന്നിവര്‍ പാട്രിയറ്റ്സിന് വേണ്ടി രണ്ട് വീതം വിക്കറ്റ് നേടി.

19 പന്തിൽ 32 റൺസ് നേടിയ ഡെവാള്‍ഡ് ബ്രെവിസ് മാത്രമാണ് പാട്രിയറ്റ്സ് നിരയിൽ തിളങ്ങിയത്. റഷീദ് ഖാന്‍ 19 പന്തിൽ 26 റൺസും എവിന്‍ ലൂയിസ് 12 പന്തിൽ 19 റൺസും നേടിയെങ്കിലും വെറും 8 റൺസ് വിട്ട് നൽകി 3 വിക്കറ്റ് നേടിയ ഡേവിഡ് വീസ് ആണ് മത്സരം മാറ്റി മറിച്ചത്. കെസ്രിക് വില്യംസും മൂന്ന് വിക്കറ്റ് നേടി.

7 വിക്കറ്റ് ജയവുമായി പാട്രിയോട്സ് ഫൈനലിൽ

ഗയാന ആമസോൺ വാരിയേഴ്‌സിനെ 7 വിക്കറ്റിന് പരാജയപെരുത്തി സെന്റ് കിറ്റ്സ് & നെവിസ് പാട്രിയോട്സ് കരീബിയൻ പ്രീമിയർ ലീഗിന്റെ ഫൈനൽ ഉറപ്പിച്ചു. ഫൈനലിൽ സെന്റ് ലൂസിയ കിങ്‌സ് ആണ് പാട്രിയോട്സിന്റെ എതിരാളികൾ.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഗയാന വാരിയേഴ്‌സ് 9 വിക്കറ്റ് നഷ്ടത്തിൽ 178 റൺസാണ് എടുത്തത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ പാട്രിയോട്സ് 13 പന്ത് ബാക്കി വെച്ച് 3 വിക്കറ്റ് നഷ്ടത്തിൽ 181 റൺസ് എടുത്ത് വിജയം ഉറപ്പിക്കുകയായിരുന്നു. 39 പന്തിൽ പുറത്താവാതെ 77 റൺസ് എടുത്ത എവിൻ ലൂയിസിന്റെ പ്രകടനമാണ് പാട്രിയോട്സിന് തുണയായത്. ക്രിസ് ഗെയ്ൽ 42 റൺസും ബ്രാവോ 34 റൺസുമെടുത്ത് പുറത്തായി.

നേരത്തെ പുറത്താവാതെ 20 പന്തിൽ 45 റൺസ് എടുത്ത ഹേറ്റ്മേയറുടെ പ്രകടനത്തിന്റെ പിൻബലത്തിലാണ് ഗയാന ആമസോൺ വാരിയേഴ്‌സ് 178 റൺസ് എടുത്തത്.

Exit mobile version